കൊച്ചി: ക്ഷീര സഹകരണ സംഘങ്ങളുടെ ദുർച്ചെലവിനെതിരേ കർശനനിർദേശങ്ങളും മുന്നറിയിപ്പുമായി ക്ഷീരസഹകരണസംഘം രജിസ്ട്രാർ. ക്ഷീരസഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന കേസുകൾ കോടതിയിൽ ഫയൽ ചെയ്യുന്നതിനും പൊതുഫണ്ടിൽനിന്നു തുക ചെലവഴിക്കുന്നതിനും സംഘത്തിൽ നിലവിലുള്ള ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെ കോടതിയെ സമീപിച്ചു ദുർച്ചെലവ് വരുത്തുന്ന സഹകരണ സംഘങ്ങൾക്കെതിരേയാണു ക്ഷീരസഹകരണസംഘം രജിസ്ട്രാർ എസ്. ശ്രീകുമാറിന്റെ സർക്കുലർ.
പൊതുഫണ്ടിൽനിന്നു തുക ചെലവഴിക്കുന്നതു സംബന്ധിച്ച് എല്ലാ ക്ഷീര സഹകരണ സംഘങ്ങൾക്കും ജോയിന്റ് രജിസ്ട്രാർ നേരത്തെ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ജോയിന്റ് രജിസ്ട്രാറുടെ നിർദേശത്തിനെതിരായി ചെലവ് ചെയ്യുന്നതായി പരക്കെ ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണു രജിസ്ട്രാർ രംഗത്തുവന്നിരിക്കുന്നത്. ദുർച്ചെലവു കണ്ടെത്തിയാൽ ഭരണസമിതിക്കൊപ്പം സെക്രട്ടറിയും ഉത്തരവാദിയായിരിക്കുമെന്നും തുക ബന്ധപ്പെട്ട ഭരണസമിതി അംഗങ്ങൾക്കൊപ്പം സെക്രട്ടറിയിൽ നിന്നു പലിശ സഹിതം ഈടാക്കുമെന്നും രജിസ്ട്രാർ വ്യക്തമാക്കി.
ക്ഷീരസഹകരണസംഘം രജിസ്ട്രാർ സംഘങ്ങൾക്കുമേൽ കൈക്കൊള്ളുന്ന നടപടികളിൻമേൽ അപ്പീൽ അപേക്ഷ സമർപ്പിക്കുന്നത് ഉൾപ്പെടെ നടപടി സ്വീകരിക്കുന്നതിനു സഹകരണനിയമത്തിൽ തന്നെ വ്യവസ്ഥ ചെയ്തിട്ടുണ്ട് . എന്നാൽ ഇപ്രകാരം നിയമാനുസൃതമുള്ള മാർഗങ്ങൾ മുഖേന തുടർനടപടികൾ സ്വീകരിക്കുന്നതിനു പകരം സംഘം ഫണ്ട് ചെലവഴിച്ച് നീതി ന്യായ സംവിധാനങ്ങളെ ഇപ്പോഴും സമീപിക്കുന്നതായും കേസു നടത്തിപ്പിനായി വലിയതോതിൽ സംഘം ഫണ്ട് ദുർവിനിയോഗം ചെയ്യുന്നതായും ശ്രദ്ധയിലുണ്ടെന്നും സർക്കുലറിൽ പറയുന്നു.
സംസ്ഥാന സഹകരണ നിയമത്തിലും ചട്ടത്തിലും കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള അധികാരം സംസ്ഥാന നിയമസഭയിലും സംസ്ഥാന സർക്കാരിനും നിക്ഷിപ്തമാണെന്നതിനാൽ ഇത്തരത്തിൽ കൊണ്ടുവരുന്ന നിയമഭേദഗതിക്കെതിരേ കോടതി വ്യവഹാരം നടത്തുന്നതിനായി സംഘം ഫണ്ട് വിനിയോഗിക്കുന്നതും ദുർചെലവിന്റെ പരിധിയിൽ വരുമെന്നും സർക്കുലർ വ്യക്തമാക്കുന്നു. ഭരണസമിതി തീരുമാനത്തിന്റെ അഭാവത്തിലാണു ദുർചെലവുകൾ ഉണ്ടാകുന്നതെങ്കിൽ അതത് ചീഫ് എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥന്റെമേൽ സഹകരണനിയമം വകുപ്പ് 66 ബിയിൽ പരാമർശിക്കുംവിധമുള്ളതുൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കും.
ക്ഷീരസഹകരണസംഘങ്ങളിലെ ഓഡിറ്റർമാർ സംഘങ്ങളിൽ കേസ് നടത്തിപ്പിനായി ചെലവായ തുക സസൂക്ഷ്മം പരിശോധിക്കണമെന്ന നിർദേശവും സർക്കുലറിൽ മുന്നോട്ടുവയ്ക്കുന്നു. ദുർചെലവ് സംബന്ധിച്ചു വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദ പരിശോധനാറിപ്പോർട്ടിൽ വിവരങ്ങൾ ഉൾപ്പെടുത്തണമെന്നും നിയമാനുസൃത തുടർനടപടികൾ കർശനമായി കൈക്കൊള്ളണമെന്നും എസ്. ശ്രീകുമാർ മുന്നറിയിപ്പ് നൽകിയാണ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.
ജോണ്സണ് വേങ്ങത്തടം
പൊതുഫണ്ടിൽനിന്നു തുക ചെലവഴിക്കുന്നതു സംബന്ധിച്ച് എല്ലാ ക്ഷീര സഹകരണ സംഘങ്ങൾക്കും ജോയിന്റ് രജിസ്ട്രാർ നേരത്തെ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ജോയിന്റ് രജിസ്ട്രാറുടെ നിർദേശത്തിനെതിരായി ചെലവ് ചെയ്യുന്നതായി പരക്കെ ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണു രജിസ്ട്രാർ രംഗത്തുവന്നിരിക്കുന്നത്. ദുർച്ചെലവു കണ്ടെത്തിയാൽ ഭരണസമിതിക്കൊപ്പം സെക്രട്ടറിയും ഉത്തരവാദിയായിരിക്കുമെന്നും തുക ബന്ധപ്പെട്ട ഭരണസമിതി അംഗങ്ങൾക്കൊപ്പം സെക്രട്ടറിയിൽ നിന്നു പലിശ സഹിതം ഈടാക്കുമെന്നും രജിസ്ട്രാർ വ്യക്തമാക്കി.
ക്ഷീരസഹകരണസംഘം രജിസ്ട്രാർ സംഘങ്ങൾക്കുമേൽ കൈക്കൊള്ളുന്ന നടപടികളിൻമേൽ അപ്പീൽ അപേക്ഷ സമർപ്പിക്കുന്നത് ഉൾപ്പെടെ നടപടി സ്വീകരിക്കുന്നതിനു സഹകരണനിയമത്തിൽ തന്നെ വ്യവസ്ഥ ചെയ്തിട്ടുണ്ട് . എന്നാൽ ഇപ്രകാരം നിയമാനുസൃതമുള്ള മാർഗങ്ങൾ മുഖേന തുടർനടപടികൾ സ്വീകരിക്കുന്നതിനു പകരം സംഘം ഫണ്ട് ചെലവഴിച്ച് നീതി ന്യായ സംവിധാനങ്ങളെ ഇപ്പോഴും സമീപിക്കുന്നതായും കേസു നടത്തിപ്പിനായി വലിയതോതിൽ സംഘം ഫണ്ട് ദുർവിനിയോഗം ചെയ്യുന്നതായും ശ്രദ്ധയിലുണ്ടെന്നും സർക്കുലറിൽ പറയുന്നു.
സംസ്ഥാന സഹകരണ നിയമത്തിലും ചട്ടത്തിലും കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള അധികാരം സംസ്ഥാന നിയമസഭയിലും സംസ്ഥാന സർക്കാരിനും നിക്ഷിപ്തമാണെന്നതിനാൽ ഇത്തരത്തിൽ കൊണ്ടുവരുന്ന നിയമഭേദഗതിക്കെതിരേ കോടതി വ്യവഹാരം നടത്തുന്നതിനായി സംഘം ഫണ്ട് വിനിയോഗിക്കുന്നതും ദുർചെലവിന്റെ പരിധിയിൽ വരുമെന്നും സർക്കുലർ വ്യക്തമാക്കുന്നു. ഭരണസമിതി തീരുമാനത്തിന്റെ അഭാവത്തിലാണു ദുർചെലവുകൾ ഉണ്ടാകുന്നതെങ്കിൽ അതത് ചീഫ് എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥന്റെമേൽ സഹകരണനിയമം വകുപ്പ് 66 ബിയിൽ പരാമർശിക്കുംവിധമുള്ളതുൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കും.
ക്ഷീരസഹകരണസംഘങ്ങളിലെ ഓഡിറ്റർമാർ സംഘങ്ങളിൽ കേസ് നടത്തിപ്പിനായി ചെലവായ തുക സസൂക്ഷ്മം പരിശോധിക്കണമെന്ന നിർദേശവും സർക്കുലറിൽ മുന്നോട്ടുവയ്ക്കുന്നു. ദുർചെലവ് സംബന്ധിച്ചു വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദ പരിശോധനാറിപ്പോർട്ടിൽ വിവരങ്ങൾ ഉൾപ്പെടുത്തണമെന്നും നിയമാനുസൃത തുടർനടപടികൾ കർശനമായി കൈക്കൊള്ളണമെന്നും എസ്. ശ്രീകുമാർ മുന്നറിയിപ്പ് നൽകിയാണ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.
ജോണ്സണ് വേങ്ങത്തടം