കൊച്ചി: പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ സീറോ മലബാർ സഭയുടെ നിലപാടിനെ സംഘപരിവാറിന് അനുകൂലമായി ചിത്രീകരിക്കുന്നതും സമൂഹവിപത്തായ ലൗ ജിഹാദിനെക്കുറിച്ചു സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതിനെ മുസ് ലിം സമുദായത്തിനെതിരേയുള്ള നീക്കമായി പ്രചരിപ്പിക്കുന്നതും അപകടകരമായ ചിന്താധാരകളുടെ ബഹിർസ്ഫുരണങ്ങളാണെന്നും ഇത്തരം ദുർവ്യാഖ്യാനങ്ങൾക്കെതിരേ വിശ്വാസികളും പൊതുസമൂഹവും ജാഗ്രത പുലർത്തണമെന്നും സീറോ മലബാർ സഭ മെത്രാൻ സിനഡിന്റെ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ആഹ്വാനം ചെയ്തു.
ജനുവരി 15ന് അവസാനിച്ച സീറോ മലബാർ സഭയുടെ 28-ാമത് സിനഡിന്റെ ആദ്യസമ്മേളനത്തിനിടയിൽ സീറോ മലബാർ മീഡിയാ കമ്മീഷൻ നൽകിയ പ്രസ്താവനകളിലും സിനഡാനന്തര സർക്കുലറിലുമാണ് ഈ വിഷയങ്ങളെക്കുറിച്ചുള്ള സീറോ മലബാർ സഭയുടെ നിലപാട് വ്യക്തമാക്കിയിരുന്നത്.
സിനഡ് സമ്മേളനത്തിൽ പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചുള്ള വിശദമായ ചർച്ചകൾക്ക് ശേഷമാണ് ഇക്കാര്യത്തിലുള്ള സഭയുടെ നിലപാട് രൂപപ്പെടുത്തിയത്. സിനഡ് താഴപ്പറയുന്ന കാര്യങ്ങളാണ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്: പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള ആശങ്കകൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ മുന്നോട്ടുവരണം, ഭാരതത്തിന്റെ പവിത്രമായ ഭരണഘടന അവികലമായി പരിരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തണം, ഭരണഘടനയുടെ അടിസ്ഥാനമൂല്യമായ മതേതരത്വം ഈ നിയമംമൂലം സംശയത്തിന്റെ ദൃഷ്ടിയിൽ നിൽക്കാൻ ഇടവരരുത്.
തിരിച്ചുപോകാൻ ഇടമില്ലാത്തതിനാൽ രാജ്യത്ത് നിലവിലുള്ള അഭയാർഥികളെ മതപരിഗണന കൂടാതെ സ്വീകരിക്കാനും പൗരത്വം നൽകാനും സർക്കാർ തയാറാകണം, പുതുതായി പൗരത്വം നല്കുന്നവരെ പുനരധിവസിപ്പിക്കുന്പോൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സാംസ്കാരിക പൈതൃകത്തെ കൂടി പരിഗണിക്കണം, അഭയാർഥികളിൽ ചിലരെ മതാടിസ്ഥാനത്തിൽ വേർതിരിക്കുകയും പൗരത്വം നിഷേധിച്ച് സ്ഥിരമായി അഭയാർഥി ക്യാന്പുകളിൽ പാർപ്പിക്കാനുമുള്ള നീക്കം പുനഃപരിശോധിക്കണം, സർക്കാർ നിയമങ്ങളെ എതിർക്കാൻ അക്രമമാർഗങ്ങൾ സ്വീകരിക്കുന്നതും ജനകീയസമരങ്ങളെ ക്രൂരമായി അടിച്ചമർത്തി നിശബ്ദരാക്കാൻ ശ്രമിക്കുന്നതും ഒരുപോലെ അധാർമികമാണ്, ഭാരതം എന്ന മഹത്തായ രാജ്യത്ത് മതേതരത്വവും തുല്യനീതിയും നടപ്പിലാകുന്നുണ്ടെന്ന് ഓരോ പൗരനെയും ബോധ്യപ്പെടുത്താൻ ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ട്.
സിനഡിന്റെ തീരുമാനപ്രകാരം ഈ ആവശ്യങ്ങൾ ഉന്നയിച്ചു മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രധാനമന്ത്രിക്കു കത്തെഴുതുകയും ചെയ്തിട്ടുണ്ട്. മതങ്ങൾ തമ്മിലുള്ള ഭിന്നതയിലേക്കു പൗരത്വ നിയമ ഭേദഗതി വരാൻ പാടില്ലെന്നും ഇതുസംബന്ധിച്ചു കേന്ദ്രസർക്കാർ പുനരാലോചിക്കണമെന്നും ആവശ്യമായ ചർച്ചകൾ ഇനിയും നടത്തണമെന്നും കർദിനാൾ മാർ ആലഞ്ചേരി പ്രാഥമികമായി പ്രതികരിച്ചിരുന്നതും ഈ അവസരത്തിൽ സ്മരണീയമാണ്.
ഈ വിധത്തിൽ വ്യക്തമായ നിലപാടെടുത്തിട്ടും പൗരത്വനിയമ ഭേദഗതിക്ക്് അനുകൂലമായുള്ള നിലപാടാണ് സീറോ മലബാർ സഭ സ്വീകരിച്ചതെന്ന് ആരോപിച്ച് ക്രൈസ്തവ സഭാവിഭാഗങ്ങൾക്കിടയിൽ സീറോ മലബാർ സഭയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി കമ്മീഷൻ വിലയിരുത്തുന്നു. കാര്യങ്ങൾ വ്യക്തമാക്കിയിട്ടും സഭയെ ഇക്കാര്യത്തിൽ വിമർശിക്കുന്നവരുടെ നിഗൂഢ താത്പര്യങ്ങൾ മനസിലാക്കുവാൻ ആവശ്യമായ അവബോധം സഭാംഗങ്ങൾക്കുണ്ട്. കെസിബിസി വക്താവും പിഒസി ഡയറക്ടറുമായ ഫാ. വർഗീസ് വള്ളിക്കാട്ട് പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടു തന്റെ വ്യക്തിപരമായ അഭിപ്രായം ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചിരുന്നു. അതിൽ ഒരുഭാഗം മാത്രമാണ് തന്റെ അറിവോ സമ്മതമോ ഇല്ലാതെ ജന്മഭൂമി ദിനപത്രം കെസിബിസി വക്താവിന്റെ ലേഖനം എന്ന നിലയിൽ പ്രസിദ്ധീകരിച്ചതെന്നു ഫാ. വള്ളിക്കാട്ട് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ പ്രസ്തുത ലേഖനത്തിലെ ആശയങ്ങൾ കേരള കത്തോലിക്കാ സഭയുടെയോ സീറോ മലബാർ സഭയുടെയോ ഔദ്യോഗിക നിലപാടല്ല എന്നതു വ്യക്തമാണ്.
ഫാ. വള്ളിക്കാട്ടിന്റെ ലേഖനത്തെയും സീറോ മലബാർ സഭാ സിനഡ് ലൗ ജിഹാദ് സംബന്ധിച്ച് എടുത്ത നിലപാടിനെയും കൂട്ടിച്ചേർത്ത് സഭ മുസ്ലിം സമുദായത്തിന് എതിരാണെന്നു തെറ്റിദ്ധരിപ്പിക്കാനാണ് ചില മാധ്യമങ്ങളും നിക്ഷിപ്തതാത്പര്യക്കാരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തങ്ങളുടെ മതത്തിന്റെ വിശ്വാസസത്യങ്ങൾ ആത്മാർഥതയോടെ ജീവിച്ചുകൊണ്ടു സമൂഹത്തിൽ നന്മയുടെയും കാരുണ്യത്തിന്റെയും പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഇസ്ലാം മതവിശ്വാസികളെ സാഹോദര്യത്തിന്റെ കണ്ണുകളിലൂടെയാണ് സീറോ മലബാർ സഭ എന്നും നോക്കിക്കാണുന്നത്. വിവിധ രൂപതകളിലെ ഇടവകകളിൽനിന്നു റിപ്പോർട്ട് ചെയ്യപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടന്ന ചർച്ചകളുടെ വെളിച്ചത്തിലാണ് ലൗ ജിഹാദിനെക്കുറിച്ചുള്ള സഭയുടെ ആശങ്ക സിനഡ് പ്രകടിപ്പിച്ചത്. മതങ്ങൾ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കുന്ന തരത്തിൽ ലൗ ജിഹാദിനെ സിനഡ് വിലയിരുത്തുന്നില്ല എന്നും ഈ വിഷയത്തെ മതപരമായി വ്യാഖ്യാനിക്കുന്നതിനു പകരം പൊതുസമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്നമായി മനസിലാക്കി നിയമപാലകർ നടപടിയെടുക്കണമെന്നുമാണ് സിനഡ് ആവശ്യപ്പെട്ടത്. സിനഡ് സർക്കുലറിൽ പ്രതിപാദിക്കുന്ന മറ്റ് വിഷയങ്ങളായ കാർഷിക പ്രശ്നങ്ങൾ, ന്യൂനപക്ഷ ക്ഷേമപദ്ധതികളെക്കുറിച്ചുള്ള വിലയിരുത്തൽ, മുന്നാക്ക വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നാക്കക്കാരായവർക്കുള്ള സംവരണം തുടങ്ങിയ വിഷയങ്ങൾ തമസ്കരിച്ചു സിനഡാനന്തര സർക്കുലറിനെ "ലൗ ജിഹാദ് സർക്കുലർ' എന്ന് വിശേഷിപ്പിക്കാൻ ചിലർ കാണിക്കുന്ന താത്പര്യം വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമാണെന്നും കമ്മീഷൻ വിലയിരുത്തി.
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള നോട്ടീസ് നൽകുന്നതിനായി തന്നെ കാണാനെത്തിയ ബിജെപി നേതാക്കളിൽനിന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരി നോട്ടീസ് സ്വീകരിക്കുന്ന ഫോട്ടോ ഉയർത്തിക്കാട്ടി സീറോ മലബാർ സഭ സംഘപരിവാർ അനുകൂല നിലപാടെടുത്തെന്ന വ്യാഖ്യാനം ഇന്നാട്ടിൽ നിലനിൽക്കുന്ന പരസ്പരബഹുമാനത്തെയും സാമാന്യമര്യാദകളെയും ചോദ്യം ചെയ്യുന്നതിനു തുല്യമാണ്. സംഘപരിവാർ സംഘടനകളുടെ ക്രൈസ്തവവിരുദ്ധ നിലപാടുകളെക്കുറിച്ചും ഭാരതത്തിന്റെ വിവിധഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവ പീഡനങ്ങളെക്കുറിച്ചും സീറോ മലബാർ സഭയ്ക്കു വ്യക്തമായ ധാരണയുണ്ട്. കേരളത്തിലെ ബഹുമാന്യരായ മുസ്ലിം നേതാക്കളോ പ്രവർത്തന പാരന്പര്യമുള്ള സംഘടനകളോ ഈ വിഷയത്തിൽ സഭയുടെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കുന്നില്ല എന്നതു കമ്മീഷൻ പ്രത്യേകം എടുത്തുപറയുന്നു. ചില പ്രത്യേക വിഭാഗങ്ങളുടെ തീവ്രവാദ സ്വഭാവം സമുന്നതരായ ഇസ്ലാം മതനേതാക്കൾതന്നെ തള്ളിപ്പറഞ്ഞിട്ടുള്ളതാണ്. സീറോ മലബാർ സഭ എന്നും പൊതുനന്മയ്ക്കും മതമൈത്രിക്കുംവേണ്ടി നിലകൊണ്ടിട്ടുള്ള സമൂഹമാണെന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന പ്രവർത്തനശൈലിയും കാഴ്ചപ്പാടുകളുമാണ് സഭയുടേതെന്നും പ്രബുദ്ധമായ കേരളസമൂഹത്തിന് ഇക്കാര്യത്തെക്കുറിച്ചുള്ള ബോധ്യമുണ്ടെന്നും കമ്മീഷൻ വിലയിരുത്തി.
സീറോ മലബാർ സഭയുമായി ബന്ധപ്പെട്ട പൊതുകാര്യങ്ങൾ വിലയിരുത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കാനുമായി 2020 ജനുവരിയിൽ കൂടിയ സിനഡ് രൂപീകരിച്ചതാണ് സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ. തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ചെയർമാനായ കമ്മീഷനിൽ ബിഷപ് മാർ തോമസ് ചക്യത്ത്, ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, ബിഷപ് മാർ ജോസഫ് പാംപ്ലാനി, ബിഷപ് മാർ തോമസ് തറയിൽ എന്നിവർ എപ്പിസ്കോപ്പൽ അംഗങ്ങളും സീറോ മലബാർ പിആർഒ ഫാ. ഏബ്രഹാം കാവിൽപുരയിടത്തിൽ സെക്രട്ടറിയുമാണ്.
ജനുവരി 15ന് അവസാനിച്ച സീറോ മലബാർ സഭയുടെ 28-ാമത് സിനഡിന്റെ ആദ്യസമ്മേളനത്തിനിടയിൽ സീറോ മലബാർ മീഡിയാ കമ്മീഷൻ നൽകിയ പ്രസ്താവനകളിലും സിനഡാനന്തര സർക്കുലറിലുമാണ് ഈ വിഷയങ്ങളെക്കുറിച്ചുള്ള സീറോ മലബാർ സഭയുടെ നിലപാട് വ്യക്തമാക്കിയിരുന്നത്.
സിനഡ് സമ്മേളനത്തിൽ പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചുള്ള വിശദമായ ചർച്ചകൾക്ക് ശേഷമാണ് ഇക്കാര്യത്തിലുള്ള സഭയുടെ നിലപാട് രൂപപ്പെടുത്തിയത്. സിനഡ് താഴപ്പറയുന്ന കാര്യങ്ങളാണ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്: പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള ആശങ്കകൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ മുന്നോട്ടുവരണം, ഭാരതത്തിന്റെ പവിത്രമായ ഭരണഘടന അവികലമായി പരിരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തണം, ഭരണഘടനയുടെ അടിസ്ഥാനമൂല്യമായ മതേതരത്വം ഈ നിയമംമൂലം സംശയത്തിന്റെ ദൃഷ്ടിയിൽ നിൽക്കാൻ ഇടവരരുത്.
തിരിച്ചുപോകാൻ ഇടമില്ലാത്തതിനാൽ രാജ്യത്ത് നിലവിലുള്ള അഭയാർഥികളെ മതപരിഗണന കൂടാതെ സ്വീകരിക്കാനും പൗരത്വം നൽകാനും സർക്കാർ തയാറാകണം, പുതുതായി പൗരത്വം നല്കുന്നവരെ പുനരധിവസിപ്പിക്കുന്പോൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സാംസ്കാരിക പൈതൃകത്തെ കൂടി പരിഗണിക്കണം, അഭയാർഥികളിൽ ചിലരെ മതാടിസ്ഥാനത്തിൽ വേർതിരിക്കുകയും പൗരത്വം നിഷേധിച്ച് സ്ഥിരമായി അഭയാർഥി ക്യാന്പുകളിൽ പാർപ്പിക്കാനുമുള്ള നീക്കം പുനഃപരിശോധിക്കണം, സർക്കാർ നിയമങ്ങളെ എതിർക്കാൻ അക്രമമാർഗങ്ങൾ സ്വീകരിക്കുന്നതും ജനകീയസമരങ്ങളെ ക്രൂരമായി അടിച്ചമർത്തി നിശബ്ദരാക്കാൻ ശ്രമിക്കുന്നതും ഒരുപോലെ അധാർമികമാണ്, ഭാരതം എന്ന മഹത്തായ രാജ്യത്ത് മതേതരത്വവും തുല്യനീതിയും നടപ്പിലാകുന്നുണ്ടെന്ന് ഓരോ പൗരനെയും ബോധ്യപ്പെടുത്താൻ ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ട്.
സിനഡിന്റെ തീരുമാനപ്രകാരം ഈ ആവശ്യങ്ങൾ ഉന്നയിച്ചു മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രധാനമന്ത്രിക്കു കത്തെഴുതുകയും ചെയ്തിട്ടുണ്ട്. മതങ്ങൾ തമ്മിലുള്ള ഭിന്നതയിലേക്കു പൗരത്വ നിയമ ഭേദഗതി വരാൻ പാടില്ലെന്നും ഇതുസംബന്ധിച്ചു കേന്ദ്രസർക്കാർ പുനരാലോചിക്കണമെന്നും ആവശ്യമായ ചർച്ചകൾ ഇനിയും നടത്തണമെന്നും കർദിനാൾ മാർ ആലഞ്ചേരി പ്രാഥമികമായി പ്രതികരിച്ചിരുന്നതും ഈ അവസരത്തിൽ സ്മരണീയമാണ്.
ഈ വിധത്തിൽ വ്യക്തമായ നിലപാടെടുത്തിട്ടും പൗരത്വനിയമ ഭേദഗതിക്ക്് അനുകൂലമായുള്ള നിലപാടാണ് സീറോ മലബാർ സഭ സ്വീകരിച്ചതെന്ന് ആരോപിച്ച് ക്രൈസ്തവ സഭാവിഭാഗങ്ങൾക്കിടയിൽ സീറോ മലബാർ സഭയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി കമ്മീഷൻ വിലയിരുത്തുന്നു. കാര്യങ്ങൾ വ്യക്തമാക്കിയിട്ടും സഭയെ ഇക്കാര്യത്തിൽ വിമർശിക്കുന്നവരുടെ നിഗൂഢ താത്പര്യങ്ങൾ മനസിലാക്കുവാൻ ആവശ്യമായ അവബോധം സഭാംഗങ്ങൾക്കുണ്ട്. കെസിബിസി വക്താവും പിഒസി ഡയറക്ടറുമായ ഫാ. വർഗീസ് വള്ളിക്കാട്ട് പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടു തന്റെ വ്യക്തിപരമായ അഭിപ്രായം ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചിരുന്നു. അതിൽ ഒരുഭാഗം മാത്രമാണ് തന്റെ അറിവോ സമ്മതമോ ഇല്ലാതെ ജന്മഭൂമി ദിനപത്രം കെസിബിസി വക്താവിന്റെ ലേഖനം എന്ന നിലയിൽ പ്രസിദ്ധീകരിച്ചതെന്നു ഫാ. വള്ളിക്കാട്ട് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ പ്രസ്തുത ലേഖനത്തിലെ ആശയങ്ങൾ കേരള കത്തോലിക്കാ സഭയുടെയോ സീറോ മലബാർ സഭയുടെയോ ഔദ്യോഗിക നിലപാടല്ല എന്നതു വ്യക്തമാണ്.
ഫാ. വള്ളിക്കാട്ടിന്റെ ലേഖനത്തെയും സീറോ മലബാർ സഭാ സിനഡ് ലൗ ജിഹാദ് സംബന്ധിച്ച് എടുത്ത നിലപാടിനെയും കൂട്ടിച്ചേർത്ത് സഭ മുസ്ലിം സമുദായത്തിന് എതിരാണെന്നു തെറ്റിദ്ധരിപ്പിക്കാനാണ് ചില മാധ്യമങ്ങളും നിക്ഷിപ്തതാത്പര്യക്കാരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തങ്ങളുടെ മതത്തിന്റെ വിശ്വാസസത്യങ്ങൾ ആത്മാർഥതയോടെ ജീവിച്ചുകൊണ്ടു സമൂഹത്തിൽ നന്മയുടെയും കാരുണ്യത്തിന്റെയും പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഇസ്ലാം മതവിശ്വാസികളെ സാഹോദര്യത്തിന്റെ കണ്ണുകളിലൂടെയാണ് സീറോ മലബാർ സഭ എന്നും നോക്കിക്കാണുന്നത്. വിവിധ രൂപതകളിലെ ഇടവകകളിൽനിന്നു റിപ്പോർട്ട് ചെയ്യപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടന്ന ചർച്ചകളുടെ വെളിച്ചത്തിലാണ് ലൗ ജിഹാദിനെക്കുറിച്ചുള്ള സഭയുടെ ആശങ്ക സിനഡ് പ്രകടിപ്പിച്ചത്. മതങ്ങൾ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കുന്ന തരത്തിൽ ലൗ ജിഹാദിനെ സിനഡ് വിലയിരുത്തുന്നില്ല എന്നും ഈ വിഷയത്തെ മതപരമായി വ്യാഖ്യാനിക്കുന്നതിനു പകരം പൊതുസമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്നമായി മനസിലാക്കി നിയമപാലകർ നടപടിയെടുക്കണമെന്നുമാണ് സിനഡ് ആവശ്യപ്പെട്ടത്. സിനഡ് സർക്കുലറിൽ പ്രതിപാദിക്കുന്ന മറ്റ് വിഷയങ്ങളായ കാർഷിക പ്രശ്നങ്ങൾ, ന്യൂനപക്ഷ ക്ഷേമപദ്ധതികളെക്കുറിച്ചുള്ള വിലയിരുത്തൽ, മുന്നാക്ക വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നാക്കക്കാരായവർക്കുള്ള സംവരണം തുടങ്ങിയ വിഷയങ്ങൾ തമസ്കരിച്ചു സിനഡാനന്തര സർക്കുലറിനെ "ലൗ ജിഹാദ് സർക്കുലർ' എന്ന് വിശേഷിപ്പിക്കാൻ ചിലർ കാണിക്കുന്ന താത്പര്യം വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമാണെന്നും കമ്മീഷൻ വിലയിരുത്തി.
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള നോട്ടീസ് നൽകുന്നതിനായി തന്നെ കാണാനെത്തിയ ബിജെപി നേതാക്കളിൽനിന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരി നോട്ടീസ് സ്വീകരിക്കുന്ന ഫോട്ടോ ഉയർത്തിക്കാട്ടി സീറോ മലബാർ സഭ സംഘപരിവാർ അനുകൂല നിലപാടെടുത്തെന്ന വ്യാഖ്യാനം ഇന്നാട്ടിൽ നിലനിൽക്കുന്ന പരസ്പരബഹുമാനത്തെയും സാമാന്യമര്യാദകളെയും ചോദ്യം ചെയ്യുന്നതിനു തുല്യമാണ്. സംഘപരിവാർ സംഘടനകളുടെ ക്രൈസ്തവവിരുദ്ധ നിലപാടുകളെക്കുറിച്ചും ഭാരതത്തിന്റെ വിവിധഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവ പീഡനങ്ങളെക്കുറിച്ചും സീറോ മലബാർ സഭയ്ക്കു വ്യക്തമായ ധാരണയുണ്ട്. കേരളത്തിലെ ബഹുമാന്യരായ മുസ്ലിം നേതാക്കളോ പ്രവർത്തന പാരന്പര്യമുള്ള സംഘടനകളോ ഈ വിഷയത്തിൽ സഭയുടെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കുന്നില്ല എന്നതു കമ്മീഷൻ പ്രത്യേകം എടുത്തുപറയുന്നു. ചില പ്രത്യേക വിഭാഗങ്ങളുടെ തീവ്രവാദ സ്വഭാവം സമുന്നതരായ ഇസ്ലാം മതനേതാക്കൾതന്നെ തള്ളിപ്പറഞ്ഞിട്ടുള്ളതാണ്. സീറോ മലബാർ സഭ എന്നും പൊതുനന്മയ്ക്കും മതമൈത്രിക്കുംവേണ്ടി നിലകൊണ്ടിട്ടുള്ള സമൂഹമാണെന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന പ്രവർത്തനശൈലിയും കാഴ്ചപ്പാടുകളുമാണ് സഭയുടേതെന്നും പ്രബുദ്ധമായ കേരളസമൂഹത്തിന് ഇക്കാര്യത്തെക്കുറിച്ചുള്ള ബോധ്യമുണ്ടെന്നും കമ്മീഷൻ വിലയിരുത്തി.
സീറോ മലബാർ സഭയുമായി ബന്ധപ്പെട്ട പൊതുകാര്യങ്ങൾ വിലയിരുത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കാനുമായി 2020 ജനുവരിയിൽ കൂടിയ സിനഡ് രൂപീകരിച്ചതാണ് സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ. തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ചെയർമാനായ കമ്മീഷനിൽ ബിഷപ് മാർ തോമസ് ചക്യത്ത്, ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, ബിഷപ് മാർ ജോസഫ് പാംപ്ലാനി, ബിഷപ് മാർ തോമസ് തറയിൽ എന്നിവർ എപ്പിസ്കോപ്പൽ അംഗങ്ങളും സീറോ മലബാർ പിആർഒ ഫാ. ഏബ്രഹാം കാവിൽപുരയിടത്തിൽ സെക്രട്ടറിയുമാണ്.