തിരുവനന്തപുരം: ഈ മാസം 30നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കേ നയപ്രഖ്യാപന പ്രസംഗത്തിനു നാളെ ചേരുന്ന മന്ത്രിസഭാ യോഗം അന്തിമരൂപം നൽകും. എന്നാൽ, 30ന് അസൗകര്യമുള്ളതിനാൽ അന്നു സഭ തുടങ്ങുന്നതിൽ മാറ്റം വരുത്തണമെന്നു യുഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അംഗീകരിച്ചാൽ നയപ്രഖ്യാപനത്തിന്റെ സമയക്രമം മാറും.
നിയമസഭ ചേരുന്ന സമയക്രമത്തിൽ മാറ്റം വരുത്തണമെങ്കിൽ വീണ്ടും മന്ത്രിസഭാ യോഗം ചേരേണ്ടിവരും.
ഗവർണറും സർക്കാരുമായി കടുത്ത അഭിപ്രായഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിൽ നയ പ്രഖ്യാപന ്രസംഗത്തിൽ സർക്കാർ ഉൾപ്പെടുത്തുന്ന കേന്ദ്രവിരുദ്ധ പരാമർശങ്ങൾ ഗവർണർ വായിക്കുമോയെന്ന് ഉറപ്പില്ല. ഫെബ്രുവരി ഏഴിനാണു സംസ്ഥാന ബജറ്റ്. 31നു ചരമോപചാരം അർപ്പിച്ചു സഭ അന്നത്തേയ്ക്കു പിരിയും.
ഫെബ്രുവരി മൂന്നു മുതൽ അഞ്ചുവരെ നന്ദിപ്രമേയ ചർച്ച. തുടർന്ന് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം വർധിപ്പിക്കുന്ന ബിൽ ആറിന് അവതരിപ്പിച്ചേക്കും.
ബജറ്റിനു ശേഷം സഭ ചേരുന്ന മൂന്നു ദിവസത്തെ പൊതു ചർച്ചയ്ക്കു ശേഷം 12നോ 13നോ നിയമസഭ പിരിയാനാണ് ആലോചിക്കുന്നത്. മാർച്ച് ആദ്യം വീണ്ടും നിയമസഭ ചേർന്ന് 31നു മുൻപായി സന്പൂർണ ബജറ്റ് പാസാക്കും.
നിയമസഭ ചേരുന്ന സമയക്രമത്തിൽ മാറ്റം വരുത്തണമെങ്കിൽ വീണ്ടും മന്ത്രിസഭാ യോഗം ചേരേണ്ടിവരും.
ഗവർണറും സർക്കാരുമായി കടുത്ത അഭിപ്രായഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിൽ നയ പ്രഖ്യാപന ്രസംഗത്തിൽ സർക്കാർ ഉൾപ്പെടുത്തുന്ന കേന്ദ്രവിരുദ്ധ പരാമർശങ്ങൾ ഗവർണർ വായിക്കുമോയെന്ന് ഉറപ്പില്ല. ഫെബ്രുവരി ഏഴിനാണു സംസ്ഥാന ബജറ്റ്. 31നു ചരമോപചാരം അർപ്പിച്ചു സഭ അന്നത്തേയ്ക്കു പിരിയും.
ഫെബ്രുവരി മൂന്നു മുതൽ അഞ്ചുവരെ നന്ദിപ്രമേയ ചർച്ച. തുടർന്ന് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം വർധിപ്പിക്കുന്ന ബിൽ ആറിന് അവതരിപ്പിച്ചേക്കും.
ബജറ്റിനു ശേഷം സഭ ചേരുന്ന മൂന്നു ദിവസത്തെ പൊതു ചർച്ചയ്ക്കു ശേഷം 12നോ 13നോ നിയമസഭ പിരിയാനാണ് ആലോചിക്കുന്നത്. മാർച്ച് ആദ്യം വീണ്ടും നിയമസഭ ചേർന്ന് 31നു മുൻപായി സന്പൂർണ ബജറ്റ് പാസാക്കും.