കാഞ്ഞിരപ്പള്ളി: കാറിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികരായ വിദ്യാർഥികളെയുമായി ആശുപത്രിയിലെത്തിയ കാറുടമ കുഴഞ്ഞു വീണു മരിച്ചു. കുമളി വെള്ളാരംകുന്ന് പുത്തന്‍പുരയ്ക്കല്‍ ഐസക് വര്‍ഗീസ് (ബിനോയ്- 48) ആണ് മരിച്ചത്. നിസാര പരിക്കേറ്റ വിദ്യാർഥികളെ ചികിത്സ നൽകി വിട്ടയച്ച ശേഷമായിരുന്നു ബിനോയി കുഴഞ്ഞുവീണത്.
ഇന്നലെ ഉച്ചകഴിഞ്ഞു ദേശീയപാത 183ൽ മുണ്ടക്കയം പെരുവന്താനത്താണ് ബിനോയി ഓടിച്ച കാറും പീരുമേട് അയ്യപ്പാ കോളജിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികരായ ഗോകുല്‍ (22), അഖില (21) എന്നിവരെ ബിനോയ് കാറില്‍ 26ാം മൈല്‍ മേരി ക്വീന്‍സ് ആശുപത്രിയില്‍ എത്തിച്ചു. നിസാര പരിക്കേറ്റ ഗോകുലിനും അഖിലയ്ക്കും ചികിത്സ നല്കി വിട്ടയച്ച ശേഷം പുറത്തിറങ്ങിയ ബിനോയിക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടുകയും ആശുപത്രി അത്യാഹിത വിഭാഗത്തിലേക്കു തിരിച്ചു കയറുകയും ചെയ്തു. പരിശോധനയ്ക്കിടെ ബിനോയിക്കു രക്തസമ്മര്‍ദം കൂടി കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
സംസ്കാരം ഇന്നു രണ്ടിന് വെള്ളാരംകുന്ന് സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: മായ താന്നിമൂട് തുണ്ടിയിൽ കുടുംബാംഗം. മക്കൾ: ഡാൻ ക്രിസ്റ്റി, ജൂബൽ
ഇന്നലെ ഉച്ചകഴിഞ്ഞു ദേശീയപാത 183ൽ മുണ്ടക്കയം പെരുവന്താനത്താണ് ബിനോയി ഓടിച്ച കാറും പീരുമേട് അയ്യപ്പാ കോളജിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികരായ ഗോകുല്‍ (22), അഖില (21) എന്നിവരെ ബിനോയ് കാറില്‍ 26ാം മൈല്‍ മേരി ക്വീന്‍സ് ആശുപത്രിയില്‍ എത്തിച്ചു. നിസാര പരിക്കേറ്റ ഗോകുലിനും അഖിലയ്ക്കും ചികിത്സ നല്കി വിട്ടയച്ച ശേഷം പുറത്തിറങ്ങിയ ബിനോയിക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടുകയും ആശുപത്രി അത്യാഹിത വിഭാഗത്തിലേക്കു തിരിച്ചു കയറുകയും ചെയ്തു. പരിശോധനയ്ക്കിടെ ബിനോയിക്കു രക്തസമ്മര്‍ദം കൂടി കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
സംസ്കാരം ഇന്നു രണ്ടിന് വെള്ളാരംകുന്ന് സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: മായ താന്നിമൂട് തുണ്ടിയിൽ കുടുംബാംഗം. മക്കൾ: ഡാൻ ക്രിസ്റ്റി, ജൂബൽ