അതിരന്പുഴ: ചരിത്രപ്രസിദ്ധമായ അതിരന്പുഴ തിരുനാളിനു കൊടിയേറി. ആയിരക്കണക്കിനു വിശ്വാസികളെ സാക്ഷിയാക്കി വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റിയതോടെ അതിരന്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനു തുടക്കമായി. ഇനി 14 നാളുകൾ അതിരന്പുഴ തിരുനാൾ ആഘോഷ നിറവിൽ.
ഫാ. ആന്റണി തളികസ്ഥാനം സിഎംഐ, ഫാ. പ്രിൻസ് മാഞ്ഞൂരാൻ വിസി, ഫാ. ലിബിൻ പുത്തൻപറന്പിൽ, ഫാ. ജിജോ കുറിയന്നൂർപറന്പിൽ, ഫാ. ജോസഫ് പുത്തൂർ എന്നിവർ കൊടിയേറ്റ് കർമത്തിൽ സഹകാർമികരായിരുന്നു.
ഇത്തവണ കൊടിയേറ്റിന് അഭൂതപൂർവമായ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയ്ക്കു ശേഷമായിരുന്നു കൊടിയേറ്റ്. വിശുദ്ധ കുർബാനയ്ക്കു ശേഷം കാർമികർ കൊടിയേറ്റിനായി എത്തുന്പോഴേക്കും വലിയ പള്ളിയുടെ പടിഞ്ഞാറേ മുറ്റത്തു വിശ്വാസികൾ തിങ്ങിനിറഞ്ഞിരുന്നു.
കൊടിയേറ്റിനു ശേഷം ചങ്ങനാശേരി അതിരൂപത പ്രൊക്കുറേറ്റർ ഫാ.ചെറിയാൻ കാരിക്കൊന്പിൽ വിശുദ്ധ കുർബാന അർപ്പിച്ചു. വൈകുന്നേരം പ്രസുദേന്തി വാഴ്ചയും പ്രദക്ഷിണവും നടന്നു. വേദഗിരി കോട്ടയം ടെക്സ്റ്റൈൽസിൽനിന്നുള്ള കഴുന്നു പ്രദക്ഷിണവും ഇന്നലെയായിരുന്നു.
ഫാ. ആന്റണി തളികസ്ഥാനം സിഎംഐ, ഫാ. പ്രിൻസ് മാഞ്ഞൂരാൻ വിസി, ഫാ. ലിബിൻ പുത്തൻപറന്പിൽ, ഫാ. ജിജോ കുറിയന്നൂർപറന്പിൽ, ഫാ. ജോസഫ് പുത്തൂർ എന്നിവർ കൊടിയേറ്റ് കർമത്തിൽ സഹകാർമികരായിരുന്നു.
ഇത്തവണ കൊടിയേറ്റിന് അഭൂതപൂർവമായ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയ്ക്കു ശേഷമായിരുന്നു കൊടിയേറ്റ്. വിശുദ്ധ കുർബാനയ്ക്കു ശേഷം കാർമികർ കൊടിയേറ്റിനായി എത്തുന്പോഴേക്കും വലിയ പള്ളിയുടെ പടിഞ്ഞാറേ മുറ്റത്തു വിശ്വാസികൾ തിങ്ങിനിറഞ്ഞിരുന്നു.
കൊടിയേറ്റിനു ശേഷം ചങ്ങനാശേരി അതിരൂപത പ്രൊക്കുറേറ്റർ ഫാ.ചെറിയാൻ കാരിക്കൊന്പിൽ വിശുദ്ധ കുർബാന അർപ്പിച്ചു. വൈകുന്നേരം പ്രസുദേന്തി വാഴ്ചയും പ്രദക്ഷിണവും നടന്നു. വേദഗിരി കോട്ടയം ടെക്സ്റ്റൈൽസിൽനിന്നുള്ള കഴുന്നു പ്രദക്ഷിണവും ഇന്നലെയായിരുന്നു.