തിരുവനന്തപുരം: വിവിധ സേനാവിഭാഗങ്ങളിൽ സേവനം അനുഷ്ഠിക്കുന്ന ജവാന്മാരും അവരുടെ ആശ്രിതരും വ്യക്തിപരമായ ആവശ്യങ്ങൾക്കു സംസ്ഥാന സർക്കാർ ഓഫീസുകളിലെത്തിയാൽ ആദരവോടെ പെരുമാറണമെന്നും സമയബന്ധിതമായി ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കണമെന്നും നിർദേശം.
വിവിധ സേനാ-അർധസേനാ വിഭാഗങ്ങളിൽ സേവനം അനുഷ്ഠിക്കുന്ന ജവാന്മാരും ആശ്രിതരും വിവിധ സർക്കാർ ഓഫീസുകളിലെത്തിയാലുള്ള സമീപനം എന്ന പേരിൽ സൈനി ക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് ഇതു സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചത്.
സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്ന ജവാന്മാരോടും കുടുംബാംഗങ്ങളോടും ചില ജീവനക്കാരുടെ മോശം സമീപനത്തെത്തുടർന്നു കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനു പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി, സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകിയിരുന്നു. കേന്ദ്ര പ്രതിരോധമന്ത്രി, മുഖ്യമന്ത്രിക്കു നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണു നിർദേശമെന്നു സർക്കുലറിൽ എടുത്തുപറയുന്നുണ്ട്.
കര- നാവിക- വ്യോമസേനകളിൽ സേവനം അനുഷ്ഠിക്കുന്ന ജവാന്മാരോടും ബിഎസ്എഫ്, ഐടിബിപി, സിആർപിഎഫ് തുടങ്ങിയ കേന്ദ്ര സായുധ പോലീസ് സേനാംഗങ്ങളോടും അവരുടെ കുടുംബാംഗങ്ങളോടും വിവിധ സർക്കാർ ഓഫീസുകളിൽ സ്വീകരിക്കേണ്ട സമീപനം സംബന്ധിച്ചു നിർദേശം നൽകണമെന്നു കേന്ദ്ര പ്രതിരോധമന്ത്രി ആവശ്യപ്പെട്ടിരുന്നു.
തങ്ങളുടെ കുടുംബങ്ങളിൽ നിന്ന് അകന്ന് പ്രതികൂല സാഹചര്യങ്ങളിൽ ജീവൻ പണയം വച്ചു ജോലി നോക്കുന്നവരാണു ജവാന്മാർ. തങ്ങളുടെ ജോലിയുടെ സ്വഭാവം പരിഗണിച്ചു ജന്മനാടുകളിൽ കുടുംബാംഗങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു കുറച്ചു സമയമേ ഇവർക്കു ലഭ്യമാകാറുള്ളൂ. ഇവർ നേരിടുന്ന പ്രശ്നങ്ങളിൽ അധികവും വിവിധ സംസ്ഥാന സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ടവയാണ്. ഇവർക്ക് ആവശ്യമായ സഹായം നൽകാൻ നാം കടപ്പെട്ടിരിക്കുന്നു.
ഈ സാഹചര്യത്തിൽ ജവാന്മാരോ കുടുംബാംഗങ്ങളോ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ടു സർക്കാർ ഓഫീസുകളെ സമീപിക്കുന്പോൾ, അർഹമായ ആദരവോടെ പെരുമാറണമെന്നും ആവശ്യമായ സേവനങ്ങൾ കാലവിളംബം കൂടാതെ ലഭ്യമാക്കണമെന്നും നിർദേശിക്കുന്നതായും സർക്കുലറിൽ പറയുന്നു. എല്ലാ വകുപ്പു മേധാവികൾക്കും ജില്ലാ കളക്ടർമാർക്കും സർക്കുലറിന്റെ പകർപ്പ് കൈമാറിയിട്ടുണ്ട്.
വിവിധ സേനാ-അർധസേനാ വിഭാഗങ്ങളിൽ സേവനം അനുഷ്ഠിക്കുന്ന ജവാന്മാരും ആശ്രിതരും വിവിധ സർക്കാർ ഓഫീസുകളിലെത്തിയാലുള്ള സമീപനം എന്ന പേരിൽ സൈനി ക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് ഇതു സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചത്.
സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്ന ജവാന്മാരോടും കുടുംബാംഗങ്ങളോടും ചില ജീവനക്കാരുടെ മോശം സമീപനത്തെത്തുടർന്നു കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനു പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി, സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകിയിരുന്നു. കേന്ദ്ര പ്രതിരോധമന്ത്രി, മുഖ്യമന്ത്രിക്കു നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണു നിർദേശമെന്നു സർക്കുലറിൽ എടുത്തുപറയുന്നുണ്ട്.
കര- നാവിക- വ്യോമസേനകളിൽ സേവനം അനുഷ്ഠിക്കുന്ന ജവാന്മാരോടും ബിഎസ്എഫ്, ഐടിബിപി, സിആർപിഎഫ് തുടങ്ങിയ കേന്ദ്ര സായുധ പോലീസ് സേനാംഗങ്ങളോടും അവരുടെ കുടുംബാംഗങ്ങളോടും വിവിധ സർക്കാർ ഓഫീസുകളിൽ സ്വീകരിക്കേണ്ട സമീപനം സംബന്ധിച്ചു നിർദേശം നൽകണമെന്നു കേന്ദ്ര പ്രതിരോധമന്ത്രി ആവശ്യപ്പെട്ടിരുന്നു.
തങ്ങളുടെ കുടുംബങ്ങളിൽ നിന്ന് അകന്ന് പ്രതികൂല സാഹചര്യങ്ങളിൽ ജീവൻ പണയം വച്ചു ജോലി നോക്കുന്നവരാണു ജവാന്മാർ. തങ്ങളുടെ ജോലിയുടെ സ്വഭാവം പരിഗണിച്ചു ജന്മനാടുകളിൽ കുടുംബാംഗങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു കുറച്ചു സമയമേ ഇവർക്കു ലഭ്യമാകാറുള്ളൂ. ഇവർ നേരിടുന്ന പ്രശ്നങ്ങളിൽ അധികവും വിവിധ സംസ്ഥാന സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ടവയാണ്. ഇവർക്ക് ആവശ്യമായ സഹായം നൽകാൻ നാം കടപ്പെട്ടിരിക്കുന്നു.
ഈ സാഹചര്യത്തിൽ ജവാന്മാരോ കുടുംബാംഗങ്ങളോ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ടു സർക്കാർ ഓഫീസുകളെ സമീപിക്കുന്പോൾ, അർഹമായ ആദരവോടെ പെരുമാറണമെന്നും ആവശ്യമായ സേവനങ്ങൾ കാലവിളംബം കൂടാതെ ലഭ്യമാക്കണമെന്നും നിർദേശിക്കുന്നതായും സർക്കുലറിൽ പറയുന്നു. എല്ലാ വകുപ്പു മേധാവികൾക്കും ജില്ലാ കളക്ടർമാർക്കും സർക്കുലറിന്റെ പകർപ്പ് കൈമാറിയിട്ടുണ്ട്.