കൊച്ചി: സുപ്രീം കോടതി വിധിയെത്തുടർന്നു നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ച മരടിലെ ഫ്ളാറ്റുകളിൽനിന്നു കന്പി അവശിഷ്ടങ്ങൾ നീക്കിത്തുടങ്ങി.
ചെന്നൈ ആസ്ഥാനമായ വിജയ് സ്റ്റീൽസ് കന്പനിയുടെ നേതൃത്വത്തിലാണു കന്പി അവശിഷ്ടങ്ങൾ നീക്കുന്നത്. ഫ്ളാറ്റ് പൊളിച്ചിട്ട് ഒരാഴ്ച പിന്നിടുന്പോൾ രണ്ടു ലോഡ് കന്പി അവശിഷ്ടങ്ങൾ ഇതിനോടകം ചെന്നൈയിലേക്കു കൊണ്ടുപോയതായി കന്പനി അധികൃതർ പറഞ്ഞു. കൂടുതൽ ലോഡുകൾ ഇന്നു മുതൽ നീക്കിത്തുടങ്ങും. കല്ലും കോണ്ക്രീറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ ഇനിയും ഒരാഴ്ചകൂടി വേണ്ടിവരുമെന്നാണു ലഭിക്കുന്ന വിവരം.
ടോറസും മിനി ടിപ്പർ ലോറികളുമടക്കം നൂറോളം വാഹനങ്ങൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നു കല്ലും കോണ്ക്രീറ്റ് അവശിഷ്ടങ്ങളും നീക്കുന്ന ആലുവയിലെ പ്രോംപ്റ്റ് എന്റർപ്രൈസസ് അധികൃതർ അറിയിച്ചു. ടോറസ് വാഹനങ്ങൾ കടന്നുചെല്ലാൻ കഴിയാത്ത ആൽഫ സെറീൻ, ഗോൾഡൻ കായലോരം എന്നീ ഫ്ളാറ്റുകളിൽനിന്നു മിനി ടിപ്പർ ലോറികളുടെ സഹായത്തോടെയാവും അവശിഷ്ടങ്ങൾ നീക്കം ചെയ്യുക. ചന്തിരൂരിലെയോ കുന്പളത്തെയോ യാർഡുകളിലേക്ക് അവശിഷ്ടങ്ങൾ മാറ്റുന്നതിനാണു കന്പനി അധികൃതർ ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്.
നാലു ഫ്ളാറ്റുകളിൽനിന്നു 76,350 ടണ് അവശിഷ്ടമാണു നീക്കം ചെയ്യാനുള്ളത്. ഗോൾഡൻ കായലോരത്തിന്റെ അവശിഷ്ടങ്ങൾ വേർതിരിക്കുന്ന ജോലികൾ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. എച്ച്ടുഒ ഹോളി ഫെയ്ത്തിലും ജെയിൻ കോറൽ കോവിലും ആൽഫ സെറീനിനിലും കോണ്ക്രീറ്റ് അവശിഷ്ടങ്ങൾ വേർതിരിക്കുന്ന ജോലികൾ നേരത്തെ ആരംഭിച്ചിരുന്നു.
സമീപപ്രദേശങ്ങളിലെ പൊടിശല്യം കുറയ്ക്കുന്നതിനു കായലിൽനിന്നു വെള്ളം പന്പ് ചെയ്യുന്നത് ഊർജിതമായി നടക്കുന്നുണ്ടെന്നു മരട് നഗരസഭാ അധ്യക്ഷ ടി.എച്ച്. നാദിറ പറഞ്ഞു.
മാലിന്യം നീക്കുന്നതിനിടെ പൊടിപടലങ്ങൾ ഉയരുന്നതിനെത്തുടർന്ന് പ്രദേശവാസികൾക്കു ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാന്പുകളും സംഘടിപ്പിക്കുന്നുണ്ട്. ഹരിത ട്രൈബ്യൂണൽ മരടിൽ സന്ദർശനം നടത്തിയ വിവരം നഗരസഭയെ അറിയിച്ചിരുന്നില്ല. അവർ റിപ്പോർട്ട് നൽകുന്നതനുസരിച്ചു നടപടികളുമായി മുന്നോട്ടു പോകുമെന്നും നാദിറ പറഞ്ഞു.
ചെന്നൈ ആസ്ഥാനമായ വിജയ് സ്റ്റീൽസ് കന്പനിയുടെ നേതൃത്വത്തിലാണു കന്പി അവശിഷ്ടങ്ങൾ നീക്കുന്നത്. ഫ്ളാറ്റ് പൊളിച്ചിട്ട് ഒരാഴ്ച പിന്നിടുന്പോൾ രണ്ടു ലോഡ് കന്പി അവശിഷ്ടങ്ങൾ ഇതിനോടകം ചെന്നൈയിലേക്കു കൊണ്ടുപോയതായി കന്പനി അധികൃതർ പറഞ്ഞു. കൂടുതൽ ലോഡുകൾ ഇന്നു മുതൽ നീക്കിത്തുടങ്ങും. കല്ലും കോണ്ക്രീറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ ഇനിയും ഒരാഴ്ചകൂടി വേണ്ടിവരുമെന്നാണു ലഭിക്കുന്ന വിവരം.
ടോറസും മിനി ടിപ്പർ ലോറികളുമടക്കം നൂറോളം വാഹനങ്ങൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നു കല്ലും കോണ്ക്രീറ്റ് അവശിഷ്ടങ്ങളും നീക്കുന്ന ആലുവയിലെ പ്രോംപ്റ്റ് എന്റർപ്രൈസസ് അധികൃതർ അറിയിച്ചു. ടോറസ് വാഹനങ്ങൾ കടന്നുചെല്ലാൻ കഴിയാത്ത ആൽഫ സെറീൻ, ഗോൾഡൻ കായലോരം എന്നീ ഫ്ളാറ്റുകളിൽനിന്നു മിനി ടിപ്പർ ലോറികളുടെ സഹായത്തോടെയാവും അവശിഷ്ടങ്ങൾ നീക്കം ചെയ്യുക. ചന്തിരൂരിലെയോ കുന്പളത്തെയോ യാർഡുകളിലേക്ക് അവശിഷ്ടങ്ങൾ മാറ്റുന്നതിനാണു കന്പനി അധികൃതർ ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്.
നാലു ഫ്ളാറ്റുകളിൽനിന്നു 76,350 ടണ് അവശിഷ്ടമാണു നീക്കം ചെയ്യാനുള്ളത്. ഗോൾഡൻ കായലോരത്തിന്റെ അവശിഷ്ടങ്ങൾ വേർതിരിക്കുന്ന ജോലികൾ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. എച്ച്ടുഒ ഹോളി ഫെയ്ത്തിലും ജെയിൻ കോറൽ കോവിലും ആൽഫ സെറീനിനിലും കോണ്ക്രീറ്റ് അവശിഷ്ടങ്ങൾ വേർതിരിക്കുന്ന ജോലികൾ നേരത്തെ ആരംഭിച്ചിരുന്നു.
സമീപപ്രദേശങ്ങളിലെ പൊടിശല്യം കുറയ്ക്കുന്നതിനു കായലിൽനിന്നു വെള്ളം പന്പ് ചെയ്യുന്നത് ഊർജിതമായി നടക്കുന്നുണ്ടെന്നു മരട് നഗരസഭാ അധ്യക്ഷ ടി.എച്ച്. നാദിറ പറഞ്ഞു.
മാലിന്യം നീക്കുന്നതിനിടെ പൊടിപടലങ്ങൾ ഉയരുന്നതിനെത്തുടർന്ന് പ്രദേശവാസികൾക്കു ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാന്പുകളും സംഘടിപ്പിക്കുന്നുണ്ട്. ഹരിത ട്രൈബ്യൂണൽ മരടിൽ സന്ദർശനം നടത്തിയ വിവരം നഗരസഭയെ അറിയിച്ചിരുന്നില്ല. അവർ റിപ്പോർട്ട് നൽകുന്നതനുസരിച്ചു നടപടികളുമായി മുന്നോട്ടു പോകുമെന്നും നാദിറ പറഞ്ഞു.