തൃശൂർ: കെപിസിസി ജനറൽ സെക്രട്ടറിയും മുൻ എംഎൽഎയും മുൻ ഡിസിസി പ്രസിഡന്റുമായ അഡ്വ. വി. ബലറാം (72) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ പത്തിനു പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും. മൃതദേഹം ഇന്നലെ തൃശൂർ ഡിസിസിയിൽ പൊതുദർശനത്തിനു വച്ചു. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ എട്ടിനു പൂങ്കുന്നത്തെ വസതിയിൽ എത്തിക്കും.
ഹൃദ്രോഗം മൂലം ഇന്നലെ രാവിലെ പൂങ്കുന്നം രാംനഗറിലെ വസതിയിലായിരുന്നു അന്ത്യം. രാവിലെ എട്ടരയോടെ ബോധരഹിതനായ അദ്ദേഹത്തെ വീട്ടിലെ സഹായി ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സ്ഥിരീകരിക്കുകയായിരുന്നു. രണ്ടുതവണ ബൈപാസ് ശസ്ത്രക്രിയയ്ക്കു വിധേയനായ ബലറാം അടുത്തകാലത്തായി ശ്വാസകോശസംബന്ധമായ രോഗത്തിനും ചികിത്സയിലായിരുന്നു. ഗുരുവായൂർ അർബൻ ബാങ്ക് ചെയർമാൻ, സിറ്റിസണ്‍ സഹകരണ സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
1947 നവംബർ പത്തിനു ഗുരുവായൂർ വെള്ളൂർ വീട്ടിൽ രാമൻനായരുടെയും ചിന്നമ്മയമ്മയുടെയും മകനായി ജനിച്ച ബലറാം കെഎസ്യു പ്രവർത്തകനായാണ് പൊതുരംഗത്തെത്തിയത്. കെഎസ്യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് തൃശൂർ ജില്ലാ പ്രസിഡന്റ്, ഡിസിസി ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. പതിനഞ്ചു വർഷം കൊച്ചി ഭൂപണയ ബാങ്ക് പ്രസിഡന്റ്, ഗുരുവായൂർ ദേവസ്വം ഭരണസമിതി ചെയർമാൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. വിദ്യാർഥിയായിരിക്കെ സർക്കാർ നോമിനിയായി ഗുരുവായൂർ ടൗണ്‍ഷിപ്പ് ഗവേണിംഗ് ബോഡി അംഗമായി. 1996-2001 ൽ കേരള നിയമസഭയിൽ വടക്കാഞ്ചേരി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചു. 2001ൽ വീണ്ടും വടക്കാഞ്ചേരിയിൽനിന്നു തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കെ. മുരളീധരനു മത്സരിക്കാൻ 2004 ൽ രാജിവച്ചു. അതേവർഷം കോഴിക്കോട്ടുനിന്നു ലോക്സഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഭാര്യ: പരേതയായ ഡോ. കാഞ്ചന. മക്കൾ: ലക്ഷ്മി(കംപ്യൂട്ടർ എൻജിനിയർ, അമേരിക്ക), ദീപ (കോയമ്പത്തൂർ). മരുമക്കൾ: വിനു (കംപ്യൂട്ടർ എൻജിനിയർ, അമേരിക്ക), ഷിറിൽ (ബിസിനസ്-കോയമ്പത്തൂർ).
ഹൃദ്രോഗം മൂലം ഇന്നലെ രാവിലെ പൂങ്കുന്നം രാംനഗറിലെ വസതിയിലായിരുന്നു അന്ത്യം. രാവിലെ എട്ടരയോടെ ബോധരഹിതനായ അദ്ദേഹത്തെ വീട്ടിലെ സഹായി ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സ്ഥിരീകരിക്കുകയായിരുന്നു. രണ്ടുതവണ ബൈപാസ് ശസ്ത്രക്രിയയ്ക്കു വിധേയനായ ബലറാം അടുത്തകാലത്തായി ശ്വാസകോശസംബന്ധമായ രോഗത്തിനും ചികിത്സയിലായിരുന്നു. ഗുരുവായൂർ അർബൻ ബാങ്ക് ചെയർമാൻ, സിറ്റിസണ്‍ സഹകരണ സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
1947 നവംബർ പത്തിനു ഗുരുവായൂർ വെള്ളൂർ വീട്ടിൽ രാമൻനായരുടെയും ചിന്നമ്മയമ്മയുടെയും മകനായി ജനിച്ച ബലറാം കെഎസ്യു പ്രവർത്തകനായാണ് പൊതുരംഗത്തെത്തിയത്. കെഎസ്യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് തൃശൂർ ജില്ലാ പ്രസിഡന്റ്, ഡിസിസി ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. പതിനഞ്ചു വർഷം കൊച്ചി ഭൂപണയ ബാങ്ക് പ്രസിഡന്റ്, ഗുരുവായൂർ ദേവസ്വം ഭരണസമിതി ചെയർമാൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. വിദ്യാർഥിയായിരിക്കെ സർക്കാർ നോമിനിയായി ഗുരുവായൂർ ടൗണ്‍ഷിപ്പ് ഗവേണിംഗ് ബോഡി അംഗമായി. 1996-2001 ൽ കേരള നിയമസഭയിൽ വടക്കാഞ്ചേരി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചു. 2001ൽ വീണ്ടും വടക്കാഞ്ചേരിയിൽനിന്നു തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കെ. മുരളീധരനു മത്സരിക്കാൻ 2004 ൽ രാജിവച്ചു. അതേവർഷം കോഴിക്കോട്ടുനിന്നു ലോക്സഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഭാര്യ: പരേതയായ ഡോ. കാഞ്ചന. മക്കൾ: ലക്ഷ്മി(കംപ്യൂട്ടർ എൻജിനിയർ, അമേരിക്ക), ദീപ (കോയമ്പത്തൂർ). മരുമക്കൾ: വിനു (കംപ്യൂട്ടർ എൻജിനിയർ, അമേരിക്ക), ഷിറിൽ (ബിസിനസ്-കോയമ്പത്തൂർ).