പുത്തൻകുരിശ്: ഓർഡിനൻസിനെ ചോദ്യംചെയ്ത ഓർത്തഡോക്സ് വിഭാഗത്തിന്റെ മനുഷ്യത്വരഹിതമായ സമീപനത്തിനേറ്റ തിരിച്ചടിയും സർക്കാരിന്റെ നീതിപൂർവമായ ഇടപെടലിനുള്ള അംഗീകാരവുമാണ് സുപ്രീം കോടതി പരാമർശമെന്നു യാക്കോബായ സഭ മീഡിയ സെൽ ചെയർമാൻ കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത.
മുളന്തുരുത്തി പള്ളിയിൽ പ്രവേശിക്കാൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം സുപ്രീം കോടതിയിൽ നൽകിയ ഹർജിയും പരിഗണിക്കാതെ ഹൈക്കോടതിയെതന്നെ സമീപിക്കാൻ ഉത്തരവാകുകയാണുണ്ടായത്. അനുരഞ്ജനത്തിന്റെയും സമന്വയത്തിന്റെയും പാതയിലേക്ക് വരുവാൻ ഇനിയെങ്കിലും ഓർത്തഡോക്സ് നേതൃത്വം തയാറാകണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
മുളന്തുരുത്തി പള്ളിയിൽ പ്രവേശിക്കാൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം സുപ്രീം കോടതിയിൽ നൽകിയ ഹർജിയും പരിഗണിക്കാതെ ഹൈക്കോടതിയെതന്നെ സമീപിക്കാൻ ഉത്തരവാകുകയാണുണ്ടായത്. അനുരഞ്ജനത്തിന്റെയും സമന്വയത്തിന്റെയും പാതയിലേക്ക് വരുവാൻ ഇനിയെങ്കിലും ഓർത്തഡോക്സ് നേതൃത്വം തയാറാകണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.