തൃശൂർ: കേന്ദ്ര സർക്കാരിനെതിരെ മറ്റൊരു ആക്ഷേപവും പറയാൻ ഇല്ലാത്തിനാലാണു പ്രതിപക്ഷം പൗരത്വനിയമ പ്രശ്നം തെരുവിലെത്തിച്ചു മതപരമായ വിഭാഗീയതയ്ക്കു ശ്രമിക്കുന്നതെന്നു കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ അനാവശ്യ പ്രകോപനം ഉണ്ടാക്കുകയാണു പ്രതിപക്ഷമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി പൗരത്വ ഭേദഗതി നിയമത്തിന് ഒരു ബന്ധവുമില്ലെന്നിരിക്കെ പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണ്. വ്യക്തികളുടെയും പാർട്ടികളുടെ താൽപര്യം ദേശതാൽപര്യത്തിനു മുകളിലാവരുതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പാർട്ടികൾ അധികാരത്തിൽ വന്നാൽ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞതു നടപ്പാക്കുകയെന്നതു സ്വാഭാവികമാണ്. പൗരത്വ ഭേദഗതി നിയമം ബിജെപിയുടെ വാഗ്ദാനമായിരുന്നു. 2014ലേതിനെക്കാൾ വലിയ ഭൂരിപക്ഷം 2019ൽ ബിജെപിക്കു കേന്ദ്രത്തിൽ ലഭിച്ചതു നൽകിയ വാഗ്ദാനങ്ങൾ ഓരോന്നും നിറവേറ്റിയതിനാലാണ്. ഗാന്ധിജി ഉൾപ്പെടെയുള്ളവരുടെ കാഴ്ചപ്പാടാണ് പൗരത്വ ഭേദഗതിയുടെ കാര്യത്തിൽ എൻഡിഎ സർക്കാർ നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
നിയമത്തിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിനു പ്രായോഗികാർഥത്തിൽ കാര്യമില്ലെങ്കിലും അതിനുള്ള അവകാശമുണ്ട്. ബാക്കി സുപ്രീം കോടതി നോക്കട്ടെ. അതുപോലെ തർക്കിക്കാനും പ്രതിഷേധിക്കാനും എല്ലാവർക്കും അവകാശമുണ്ട്, എന്നാൽ, പ്രകോപനപരമായ സമരങ്ങൾ കർശനമായി കൈകാര്യം ചെയ്യണമെന്നും സദാനന്ദ ഗൗഡ പറഞ്ഞു.
ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി പൗരത്വ ഭേദഗതി നിയമത്തിന് ഒരു ബന്ധവുമില്ലെന്നിരിക്കെ പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണ്. വ്യക്തികളുടെയും പാർട്ടികളുടെ താൽപര്യം ദേശതാൽപര്യത്തിനു മുകളിലാവരുതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പാർട്ടികൾ അധികാരത്തിൽ വന്നാൽ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞതു നടപ്പാക്കുകയെന്നതു സ്വാഭാവികമാണ്. പൗരത്വ ഭേദഗതി നിയമം ബിജെപിയുടെ വാഗ്ദാനമായിരുന്നു. 2014ലേതിനെക്കാൾ വലിയ ഭൂരിപക്ഷം 2019ൽ ബിജെപിക്കു കേന്ദ്രത്തിൽ ലഭിച്ചതു നൽകിയ വാഗ്ദാനങ്ങൾ ഓരോന്നും നിറവേറ്റിയതിനാലാണ്. ഗാന്ധിജി ഉൾപ്പെടെയുള്ളവരുടെ കാഴ്ചപ്പാടാണ് പൗരത്വ ഭേദഗതിയുടെ കാര്യത്തിൽ എൻഡിഎ സർക്കാർ നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
നിയമത്തിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിനു പ്രായോഗികാർഥത്തിൽ കാര്യമില്ലെങ്കിലും അതിനുള്ള അവകാശമുണ്ട്. ബാക്കി സുപ്രീം കോടതി നോക്കട്ടെ. അതുപോലെ തർക്കിക്കാനും പ്രതിഷേധിക്കാനും എല്ലാവർക്കും അവകാശമുണ്ട്, എന്നാൽ, പ്രകോപനപരമായ സമരങ്ങൾ കർശനമായി കൈകാര്യം ചെയ്യണമെന്നും സദാനന്ദ ഗൗഡ പറഞ്ഞു.