കൊച്ചി: ബാലാവകാശ സംരക്ഷണ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കണമെന്നു ഹൈക്കോടതി ജഡ്ജി ഷാജി പി. ചാലി അഭിപ്രായപ്പെട്ടു. എറണാകുളം ലോ കോളജ് അസംബ്ലി ഹാളിൽ നടന്ന ബാലനീതി ശക്തീകരണ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബാലനീതി കമ്മിറ്റി ചെയർമാൻ കൂടിയായ അദ്ദേഹം.
ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങളുണ്ടായാൽ മാത്രമേ കാര്യക്ഷമമായ പ്രവർത്തനം കാഴ്ചവയ്ക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ പി. സുരേഷ് അധ്യക്ഷത വഹിച്ചു. കമ്മീഷനംഗം ഫാ. ഫിലിപ്പ് പാറക്കാട്ട്, ജുവൈനൽ ജസ്റ്റീസ് ബോർഡ് പ്രിൻസിപ്പൽ മജിസ്ട്രേറ്റ് രഞ്ജിത് കൃഷ്ണൻ, പോക്സോ സെഷൻസ് ജഡ്ജ് പി.ജെ. വിൻസന്റ്, ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ശാലീന വി. നായർ, ശിശുക്ഷേമ സമിതി ചെയർപേഴ്സണ് ബിറ്റി കെ. ജോസഫ്, ബാലാവകാശ സംരക്ഷണ കമ്മീഷനംഗം എം.പി. ആന്റണി, ജില്ലാ ശിശുസംരക്ഷണ ഓഫീസർ കെ.ബി. സൈന എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ, വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശുസംരക്ഷണ യൂണീറ്റ് എന്നിവ സംയുക്തമായാണ് ബാലനീതി കർത്തവ്യവാഹകർക്കായി ശില്പശാല നടത്തിയത്.
ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങളുണ്ടായാൽ മാത്രമേ കാര്യക്ഷമമായ പ്രവർത്തനം കാഴ്ചവയ്ക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ പി. സുരേഷ് അധ്യക്ഷത വഹിച്ചു. കമ്മീഷനംഗം ഫാ. ഫിലിപ്പ് പാറക്കാട്ട്, ജുവൈനൽ ജസ്റ്റീസ് ബോർഡ് പ്രിൻസിപ്പൽ മജിസ്ട്രേറ്റ് രഞ്ജിത് കൃഷ്ണൻ, പോക്സോ സെഷൻസ് ജഡ്ജ് പി.ജെ. വിൻസന്റ്, ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ശാലീന വി. നായർ, ശിശുക്ഷേമ സമിതി ചെയർപേഴ്സണ് ബിറ്റി കെ. ജോസഫ്, ബാലാവകാശ സംരക്ഷണ കമ്മീഷനംഗം എം.പി. ആന്റണി, ജില്ലാ ശിശുസംരക്ഷണ ഓഫീസർ കെ.ബി. സൈന എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ, വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശുസംരക്ഷണ യൂണീറ്റ് എന്നിവ സംയുക്തമായാണ് ബാലനീതി കർത്തവ്യവാഹകർക്കായി ശില്പശാല നടത്തിയത്.