കാസര്‍ഗോഡ്: സംസ്ഥാനത്തെ പഞ്ചായത്തുകളിൽ വാര്‍ഡ് വിഭജനം മാത്രം നടത്താനുള്ള സര്‍ക്കാർ നീക്കം ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സിപിഐ നിയന്ത്രണത്തിലുള്ള പഞ്ചായത്ത് എംപ്ലോയീസ് ഫെഡറേഷന് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
ഭരണഘടനയുടെ 243 അനുച്ഛേദം സിയും പഞ്ചായത്തിരാജ് നിയമവും പ്രകാരം വാര്‍ഡ് തലത്തിലല്ല, മറിച്ച് പഞ്ചായത്ത് തലത്തിലാണ് ഏകീകൃത ജനസംഖ്യ ഉറപ്പുവരുത്തേണ്ടതെന്ന് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് എസ്.എന്‍. പ്രമോദ് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വാദം കേള്‍ക്കുന്നതിനായി അടുത്തയാഴ്ച പരിഗണിക്കും.
2015ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പഞ്ചായത്തുകളുടെ പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ടു നടന്ന കേസുകളില്‍ ഇതേ ആവശ്യവുമായി സംഘടന കക്ഷിചേര്‍ന്നിരുന്നു. അന്ന് തെരഞ്ഞെടുപ്പിനു മുമ്പ് നിശ്ചിത സമയപരിധിയില്‍ പുനര്‍നിര്‍ണയത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കേസ് നടപടികള്‍ അവസാനിപ്പിച്ചത്. അടുത്ത തെരഞ്ഞെടുപ്പുവേളയിലും ഈ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്ന് 2015 ഡിസംബർ 21 ന് ജസ്റ്റീസ് വി. ചിദംബരേഷ് പുറപ്പെടുവിച്ച വിധിന്യായത്തില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഘടന വീണ്ടും ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
തൊട്ടുമുമ്പു നടന്ന സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ജനസംഖ്യാനുപാതികമായി ഗ്രാമങ്ങള്‍ വിജ്ഞാപനം ചെയ്തത് പഞ്ചായത്തുകള്‍ പുനര്നിര്ണയിക്കേണ്ടതുണ്ടെന്നാണ് ഭരണഘടനയുടെ 243 അനുച്ഛേദം സിയില്‍ പറഞ്ഞിരിക്കുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 2011-ലെ സെന്‍സസ് പ്രകാരം ചെയ്തിരിക്കേണ്ട നടപടിക്രമങ്ങളാണ് ഇനിയും പൂര്‍ത്തിയാകാതെ കിടക്കുന്നത്. ഓരോ തവണയും സാമ്പത്തികപ്രതിസന്ധിയുടെ പേരുപറഞ്ഞ് സര്‍ക്കാരുകള്‍ക്ക് ഭരണഘടനാപരമായ ബാധ്യതയില്‍നിന്ന് ഒഴിയാനാകില്ല. സംസ്ഥാനത്തെ പഞ്ചായത്തുകള്‍ ഇപ്പോഴും 2001-ലെ സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് നിലനിൽക്കുന്നത്.
2021-ലെ സെന്‍സസ് നടക്കുന്നതിനുമുമ്പ് 2011-ലെ സെന്‍സസ് അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം വികസന-ക്ഷേമപ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ കടുത്ത ഏറ്റക്കുറച്ചിലുകള്‍ക്കും വിവേചനത്തിനും അത് കാരണമാകും.
സെന്‍സസ് ഡയറക്ടറേറ്റിന്റെ ഉത്തരവ് മറികടക്കുന്നതിനായി നിയമനിര്‍മാണം നടത്താനുള്ള സര്‍ക്കാര്‍ നീക്കം സ്വാഗതാര്‍ഹമാണെന്ന് പ്രമോദ് കുമാര്‍ പറഞ്ഞു. എന്നാല്‍, അത് വാര്‍ഡ് തലത്തില്‍ മാത്രം ഒതുങ്ങുന്നതിനെയാണ് എതിര്‍ക്കുന്നത്. വീണ്ടും സമയപരിധിയുടെ പ്രശ്നം ഉയര്‍ന്നുവരുന്ന കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ നിയമസഭ ചേരുന്നതിനുമുമ്പ് ഹൈക്കോടതിയുടെ ഇടക്കാല നിര്‍ദേശമെങ്കിലും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ 243 അനുച്ഛേദം സിയും പഞ്ചായത്തിരാജ് നിയമവും പ്രകാരം വാര്‍ഡ് തലത്തിലല്ല, മറിച്ച് പഞ്ചായത്ത് തലത്തിലാണ് ഏകീകൃത ജനസംഖ്യ ഉറപ്പുവരുത്തേണ്ടതെന്ന് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് എസ്.എന്‍. പ്രമോദ് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വാദം കേള്‍ക്കുന്നതിനായി അടുത്തയാഴ്ച പരിഗണിക്കും.
2015ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പഞ്ചായത്തുകളുടെ പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ടു നടന്ന കേസുകളില്‍ ഇതേ ആവശ്യവുമായി സംഘടന കക്ഷിചേര്‍ന്നിരുന്നു. അന്ന് തെരഞ്ഞെടുപ്പിനു മുമ്പ് നിശ്ചിത സമയപരിധിയില്‍ പുനര്‍നിര്‍ണയത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കേസ് നടപടികള്‍ അവസാനിപ്പിച്ചത്. അടുത്ത തെരഞ്ഞെടുപ്പുവേളയിലും ഈ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്ന് 2015 ഡിസംബർ 21 ന് ജസ്റ്റീസ് വി. ചിദംബരേഷ് പുറപ്പെടുവിച്ച വിധിന്യായത്തില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഘടന വീണ്ടും ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
തൊട്ടുമുമ്പു നടന്ന സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ജനസംഖ്യാനുപാതികമായി ഗ്രാമങ്ങള്‍ വിജ്ഞാപനം ചെയ്തത് പഞ്ചായത്തുകള്‍ പുനര്നിര്ണയിക്കേണ്ടതുണ്ടെന്നാണ് ഭരണഘടനയുടെ 243 അനുച്ഛേദം സിയില്‍ പറഞ്ഞിരിക്കുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 2011-ലെ സെന്‍സസ് പ്രകാരം ചെയ്തിരിക്കേണ്ട നടപടിക്രമങ്ങളാണ് ഇനിയും പൂര്‍ത്തിയാകാതെ കിടക്കുന്നത്. ഓരോ തവണയും സാമ്പത്തികപ്രതിസന്ധിയുടെ പേരുപറഞ്ഞ് സര്‍ക്കാരുകള്‍ക്ക് ഭരണഘടനാപരമായ ബാധ്യതയില്‍നിന്ന് ഒഴിയാനാകില്ല. സംസ്ഥാനത്തെ പഞ്ചായത്തുകള്‍ ഇപ്പോഴും 2001-ലെ സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് നിലനിൽക്കുന്നത്.
2021-ലെ സെന്‍സസ് നടക്കുന്നതിനുമുമ്പ് 2011-ലെ സെന്‍സസ് അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം വികസന-ക്ഷേമപ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ കടുത്ത ഏറ്റക്കുറച്ചിലുകള്‍ക്കും വിവേചനത്തിനും അത് കാരണമാകും.
സെന്‍സസ് ഡയറക്ടറേറ്റിന്റെ ഉത്തരവ് മറികടക്കുന്നതിനായി നിയമനിര്‍മാണം നടത്താനുള്ള സര്‍ക്കാര്‍ നീക്കം സ്വാഗതാര്‍ഹമാണെന്ന് പ്രമോദ് കുമാര്‍ പറഞ്ഞു. എന്നാല്‍, അത് വാര്‍ഡ് തലത്തില്‍ മാത്രം ഒതുങ്ങുന്നതിനെയാണ് എതിര്‍ക്കുന്നത്. വീണ്ടും സമയപരിധിയുടെ പ്രശ്നം ഉയര്‍ന്നുവരുന്ന കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ നിയമസഭ ചേരുന്നതിനുമുമ്പ് ഹൈക്കോടതിയുടെ ഇടക്കാല നിര്‍ദേശമെങ്കിലും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.