തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി മതേതര ജനാധിപത്യ സങ്കൽപത്തിന് വിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് ലത്തീൻ കത്തോലിക്കാ സഭ. 26 ന് പള്ളികളിൽ വായിക്കാനായുള്ള ഇടയ ലേഖ നത്തിലാണ് പൗരത്വ ബില്ലിനെ വിമർശിക്കുന്നത്. മുസ്ലിംകളുടെ മാത്രമല്ല സർവജനത്തിന്റെയും ഭരണഘടനയുടെ വിശുദ്ധിയുടെയും പ്രശ്നമാണിതെന്ന് ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി പുറത്തിറക്കിയ ഇടയലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
പൗരത്വ നിയമ ഭേദഗതിയുടെ അന്തരാർഥങ്ങളും ഭരണാധികാരികളുടെയും അവരെ നിയന്ത്രിക്കുന്ന ശക്തികേന്ദ്രങ്ങളുടെയും പ്രസ്താവനകളും വിലയിരുത്തുമ്പോൾ മതരാഷ്ട്രത്തിനുള്ള തയാറെടുപ്പുകളാണ് നടക്കുന്നത്. ഇതിനെതിരേ ഒരുമിച്ചുള്ള പ്രതിഷേധങ്ങളാണ് ആവശ്യം. പൗരത്വ ഭേദഗതി നിയമം മൗലിക ആദർശങ്ങൾക്ക് എതിരാണ്.ഒരു പ്രത്യേക മതവിഭാഗത്തോട് വിവേചനം കാണിക്കുന്നത് ഭരണഘടനയുടെ മൗലിക തത്വങ്ങൾക്ക് എതിരാണ്. അതിനാൽ നിയമം പിൻവലിക്കാൻ കേന്ദ്രസർക്കാർ തയാറാകണം.
പൗരത്വ ഭേദഗതി നിയമത്തിന് തുടർച്ചയായി രൂപപ്പെടുത്താൻ പോകുന്ന പൗരത്വ രജിസ്റ്ററും ദളിത്, ആദിവാസി ന്യൂനപക്ഷ വിഭാഗങ്ങളിൽ കടുത്ത ആശങ്കയും ഭീതിയും ഉളവാക്കുന്നു. ഭരണഘടനാശിൽപികൾ രാജ്യത്തെക്കുറിച്ച് കണ്ട സ്വപ്നങ്ങൾ തകർക്കുന്നതിനുള്ള ശ്രമങ്ങൾരാജ്യത്ത് വർധിക്കുകയാണ്. ഇതിനെതിരേ ജനുവരി 26 ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കുമെന്നും ഇടയ ലേഖനത്തിൽ പറയുന്നു.
യാതൊരു പഠനവും അന്വേഷണങ്ങളും ചർച്ചയുമില്ലാതെ നിയമനിർമാണ സഭകളിലെ ആംഗ്ലോ ഇന്ത്യൻ നോമിനേഷൻ ഒഴിവാക്കിയത് കടുത്ത അനീതിയും ക്രൈസ്തവരോടുള്ള മതപരമായ വിവേചനവുമാണ്.ആംഗ്ലോ ഇന്ത്യക്കാർക്കുള്ള പ്രത്യേക അവകാശം പുനഃസ്ഥാപിക്കണമെന്നും ഇടയലേഖനത്തിൽ ആവശ്യപ്പെടുന്നു.
പൗരത്വ നിയമ ഭേദഗതിയുടെ അന്തരാർഥങ്ങളും ഭരണാധികാരികളുടെയും അവരെ നിയന്ത്രിക്കുന്ന ശക്തികേന്ദ്രങ്ങളുടെയും പ്രസ്താവനകളും വിലയിരുത്തുമ്പോൾ മതരാഷ്ട്രത്തിനുള്ള തയാറെടുപ്പുകളാണ് നടക്കുന്നത്. ഇതിനെതിരേ ഒരുമിച്ചുള്ള പ്രതിഷേധങ്ങളാണ് ആവശ്യം. പൗരത്വ ഭേദഗതി നിയമം മൗലിക ആദർശങ്ങൾക്ക് എതിരാണ്.ഒരു പ്രത്യേക മതവിഭാഗത്തോട് വിവേചനം കാണിക്കുന്നത് ഭരണഘടനയുടെ മൗലിക തത്വങ്ങൾക്ക് എതിരാണ്. അതിനാൽ നിയമം പിൻവലിക്കാൻ കേന്ദ്രസർക്കാർ തയാറാകണം.
പൗരത്വ ഭേദഗതി നിയമത്തിന് തുടർച്ചയായി രൂപപ്പെടുത്താൻ പോകുന്ന പൗരത്വ രജിസ്റ്ററും ദളിത്, ആദിവാസി ന്യൂനപക്ഷ വിഭാഗങ്ങളിൽ കടുത്ത ആശങ്കയും ഭീതിയും ഉളവാക്കുന്നു. ഭരണഘടനാശിൽപികൾ രാജ്യത്തെക്കുറിച്ച് കണ്ട സ്വപ്നങ്ങൾ തകർക്കുന്നതിനുള്ള ശ്രമങ്ങൾരാജ്യത്ത് വർധിക്കുകയാണ്. ഇതിനെതിരേ ജനുവരി 26 ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കുമെന്നും ഇടയ ലേഖനത്തിൽ പറയുന്നു.
യാതൊരു പഠനവും അന്വേഷണങ്ങളും ചർച്ചയുമില്ലാതെ നിയമനിർമാണ സഭകളിലെ ആംഗ്ലോ ഇന്ത്യൻ നോമിനേഷൻ ഒഴിവാക്കിയത് കടുത്ത അനീതിയും ക്രൈസ്തവരോടുള്ള മതപരമായ വിവേചനവുമാണ്.ആംഗ്ലോ ഇന്ത്യക്കാർക്കുള്ള പ്രത്യേക അവകാശം പുനഃസ്ഥാപിക്കണമെന്നും ഇടയലേഖനത്തിൽ ആവശ്യപ്പെടുന്നു.