മങ്കൊന്പ്: കുട്ടനാട്ടിൽ കേരള കോണ്ഗ്രസ് -എമ്മിൽനിന്നു യുഡിഎഫിന്റെ സ്ഥാനാർഥിയുണ്ടാകുമെന്നു തോമസ് ചാഴികാടൻ എംപി. കെ.എം മാണി സ്റ്റഡിസെന്ററിന്റെ ആഭിമുഖ്യത്തിൽ രാമങ്കരിയിൽ നടന്ന സമരപ്രഖ്യാപന കണ്വൻഷൻ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരാണ് സ്ഥാനാർഥിയെന്നു സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്തു തീരുമാനിക്കും. കുട്ടനാട്ടിലെ ഉപതെരഞ്ഞെടുപ്പു സംബന്ധിച്ചു പാർട്ടിയുടെ നിലപാടെന്താണെന്നു കേരളാ കോണ്ഗ്രസ് -എം നേതാവ് ജോസ് കെ. മാണി കഴിഞ്ഞ ദിവസം ചരൽക്കുന്നിൽ നടന്ന ക്യാന്പിൽ കൃത്യമായി അറിയിച്ചിട്ടുണ്ട്. അതിൽനിന്നു വ്യത്യസ്തമായി ഒന്നും പറയാനില്ല. മങ്കൊന്പിൽ ഇന്നലെ പി.ജെ. ജോസഫ് വിഭാഗം സംഘടിപ്പിച്ച സത്യഗ്രഹ സമരത്തിൽ കോണ്ഗ്രസ് നേതാക്കൾ പങ്കെടുത്തതു സംബന്ധിച്ച ചോദ്യത്തിന് അവർ യുഡിഎഫിന്റെ ഭാഗമായതിനാൽ യുഡിഎഫിലെ നേതാക്കൾ അവിടെ ചെന്നിരിക്കാമെന്നും തങ്ങൾ ആരെയും ക്ഷണിച്ചില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ആരാണ് സ്ഥാനാർഥിയെന്നു സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്തു തീരുമാനിക്കും. കുട്ടനാട്ടിലെ ഉപതെരഞ്ഞെടുപ്പു സംബന്ധിച്ചു പാർട്ടിയുടെ നിലപാടെന്താണെന്നു കേരളാ കോണ്ഗ്രസ് -എം നേതാവ് ജോസ് കെ. മാണി കഴിഞ്ഞ ദിവസം ചരൽക്കുന്നിൽ നടന്ന ക്യാന്പിൽ കൃത്യമായി അറിയിച്ചിട്ടുണ്ട്. അതിൽനിന്നു വ്യത്യസ്തമായി ഒന്നും പറയാനില്ല. മങ്കൊന്പിൽ ഇന്നലെ പി.ജെ. ജോസഫ് വിഭാഗം സംഘടിപ്പിച്ച സത്യഗ്രഹ സമരത്തിൽ കോണ്ഗ്രസ് നേതാക്കൾ പങ്കെടുത്തതു സംബന്ധിച്ച ചോദ്യത്തിന് അവർ യുഡിഎഫിന്റെ ഭാഗമായതിനാൽ യുഡിഎഫിലെ നേതാക്കൾ അവിടെ ചെന്നിരിക്കാമെന്നും തങ്ങൾ ആരെയും ക്ഷണിച്ചില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.