വടകര/താമരശേരി: കൂടത്തായി കൊലപാതക പരമ്പരയിൽ താമരശേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റര്‍ചെയ്ത സിലി സെബാസ്റ്റ്യന്‍(43) വധക്കേസിലും അന്വേഷണ സംഘം താമരശേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്) യിൽ കുറ്റപത്രം സമര്‍പ്പിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.40 നാണ് അന്വേഷണ സംഘത്തലവനായ വടകര തീരദേശ പോലീസ് സ്റ്റേഷന് സിഐ ബി.കെ. സിജു, എസ്ഐ ടി.കെ. ബാബു, സീനിയര്‍ സിപിഒമാരായ പ്രകാശന് പാറോളി, വി.വി. സജീവന് എന്നിവരടങ്ങുന്ന സംഘം കോടതിയിലെത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
1200 പേജുള്ള കുറ്റപത്രവും രേഖകളും അവയുടെ മൂന്നു പകര്‍പ്പുകളും സഹിതമാണ് കോടതിയിലെത്തിച്ചത്. കേസിൽ 165 സാക്ഷികളുണ്ട്. ജോളിയമ്മ ജോസഫ് (ജോളി-47)യാണ് കേസിലെ ഒന്നാം പ്രതി. കൊലപാതക പരമ്പരയിലെ അവസാനത്തെ ഇരയാണ് സിലി.
2016 ജനുവരി ഒന്നിനാണ് സിലിയെ താമരശേരിയിലെ സ്വകാര്യ ദന്തല്‍ ആശുപത്രില്‍ വച്ച് ഗുളികയില്‍ സയനൈഡ് ചേര്‍ത്ത് നല്‍കിയും കുപ്പിയില്‍ കരുതിയിരുന്ന സയനൈഡ് കലര്‍ത്തിയ വെള്ളം കൊടുത്തും കൊലപ്പെടുത്തിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.40 നാണ് അന്വേഷണ സംഘത്തലവനായ വടകര തീരദേശ പോലീസ് സ്റ്റേഷന് സിഐ ബി.കെ. സിജു, എസ്ഐ ടി.കെ. ബാബു, സീനിയര്‍ സിപിഒമാരായ പ്രകാശന് പാറോളി, വി.വി. സജീവന് എന്നിവരടങ്ങുന്ന സംഘം കോടതിയിലെത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
1200 പേജുള്ള കുറ്റപത്രവും രേഖകളും അവയുടെ മൂന്നു പകര്‍പ്പുകളും സഹിതമാണ് കോടതിയിലെത്തിച്ചത്. കേസിൽ 165 സാക്ഷികളുണ്ട്. ജോളിയമ്മ ജോസഫ് (ജോളി-47)യാണ് കേസിലെ ഒന്നാം പ്രതി. കൊലപാതക പരമ്പരയിലെ അവസാനത്തെ ഇരയാണ് സിലി.
2016 ജനുവരി ഒന്നിനാണ് സിലിയെ താമരശേരിയിലെ സ്വകാര്യ ദന്തല്‍ ആശുപത്രില്‍ വച്ച് ഗുളികയില്‍ സയനൈഡ് ചേര്‍ത്ത് നല്‍കിയും കുപ്പിയില്‍ കരുതിയിരുന്ന സയനൈഡ് കലര്‍ത്തിയ വെള്ളം കൊടുത്തും കൊലപ്പെടുത്തിയത്.