കൊച്ചി: സീറോ മലബാർ സഭയിലെ നാലു ദേവാലയങ്ങളെ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രങ്ങളായി ഉയർത്തി. സീറോ മലബാർ സഭയിലെ മെത്രാന്മാരുടെ ഇരുപത്തിയെട്ടാമതു സിനഡിന്റെ ഒന്നാം സമ്മേളനത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.
ചങ്ങനാശേരി അതിരൂപതയിലെ കുടമാളൂർ സെന്റ് മേരീസ് ഫൊറോന പള്ളി, കാഞ്ഞിരപ്പള്ളി രൂപതയിലെ സെന്റ് മേരീസ് മരിയൻ തീർഥാടനകേന്ദ്രം (പഴയപള്ളി), തൃശൂർ അതിരൂപതയിലെ പാലയൂർ സെന്റ് തോമസ് പള്ളി, ഇരിങ്ങാലക്കുട രൂപതയിലെ താഴേക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി എന്നിവയാണു മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിലേക്ക് ഉയർത്തപ്പെടുന്നത്. ദേവാലയത്തിന്റെ ചരിത്രപരമായ പ്രാധാന്യവും വിശ്വാസി സമൂഹത്തിന്റെ അഭ്യർഥനയും പരിഗണിച്ചാണു പ്രത്യേക പദവി നൽകുന്നത്. 2019 ഓഗസ്റ്റിൽ നടന്ന സിനഡിൽ കോട്ടയം അതിരൂപതയിലെ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന പള്ളിക്കും മാനന്തവാടി രൂപതയിലെ നടവയൽ ഹോളിക്രോസ് ഫൊറോന പള്ളിക്കും ഈ പദവി നൽകിയിരുന്നു.
ഒരു ദേവാലയത്തിനു മേജർ ആർക്കി എപ്പിസ്കോപ്പൽ പദവി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സിനഡ് നേരത്തെ രൂപപ്പെടുത്തിയിട്ടുണ്ട്.
ഇടവക പൊതുയോഗത്തിന്റെ തീരുമാനമാണ് ഇതിൽ പ്രധാനപ്പെട്ടത്. ഈ പദവിയിലേക്ക് ഉയർത്തപ്പെടുന്ന പള്ളികൾക്കുള്ള നിബന്ധനകൾ അംഗീകരിച്ചുകൊണ്ടുള്ള പൊതുയോഗത്തിന്റെ അപേക്ഷ രൂപതാധ്യക്ഷന്റെ ശിപാർശയോടൊപ്പം സീറോ മലബാർ മേജർ ആർച്ച് ബിഷപ്പിനാണു സമർപ്പിക്കേണ്ടത്. ഈ അപേക്ഷ മൂന്ന് അംഗങ്ങളുള്ള മെത്രാന്മാരുടെ കമ്മിറ്റി പരിശോധിച്ചു സിനഡിന്റെ സമ്മേളനത്തിൽ അവതരിപ്പിക്കും.
സിനഡിലെ പൊതുചർച്ചയ്ക്കുശേഷമാണ് ഈ പദവി നൽകാൻ സിനഡ് തീരുമാനമെടുക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാകുന്പോൾ, അപേക്ഷ നൽകിയിരിക്കുന്ന ദേവാലയത്തിന് ഈ പദവി നൽകിക്കൊണ്ടുള്ള ഔദ്യോഗിക കല്പനയിൽ മേജർ ആർച്ച് ബിഷപ് ഒപ്പുവയ്ക്കും. ഈ കല്പന ഔദ്യോഗികമായി അറിയിക്കുന്നതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ദേവാലയങ്ങളിൽ പ്രഖ്യാപനങ്ങൾ നടത്തും.
പാലാ രൂപതയിലെ കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർഥാടനകേന്ദ്രമാണു സീറോ മലബാർ സഭയിലെ ആദ്യത്തെ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടനകേന്ദ്രം. മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രം പദവി ലഭിക്കുന്ന ഇടവകയുടെ വികാരി ആർച്ച്പ്രീസ്റ്റ് എന്നാണ് അറിയപ്പെടുന്നത്.
ചങ്ങനാശേരി അതിരൂപതയിലെ കുടമാളൂർ സെന്റ് മേരീസ് ഫൊറോന പള്ളി, കാഞ്ഞിരപ്പള്ളി രൂപതയിലെ സെന്റ് മേരീസ് മരിയൻ തീർഥാടനകേന്ദ്രം (പഴയപള്ളി), തൃശൂർ അതിരൂപതയിലെ പാലയൂർ സെന്റ് തോമസ് പള്ളി, ഇരിങ്ങാലക്കുട രൂപതയിലെ താഴേക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി എന്നിവയാണു മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിലേക്ക് ഉയർത്തപ്പെടുന്നത്. ദേവാലയത്തിന്റെ ചരിത്രപരമായ പ്രാധാന്യവും വിശ്വാസി സമൂഹത്തിന്റെ അഭ്യർഥനയും പരിഗണിച്ചാണു പ്രത്യേക പദവി നൽകുന്നത്. 2019 ഓഗസ്റ്റിൽ നടന്ന സിനഡിൽ കോട്ടയം അതിരൂപതയിലെ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന പള്ളിക്കും മാനന്തവാടി രൂപതയിലെ നടവയൽ ഹോളിക്രോസ് ഫൊറോന പള്ളിക്കും ഈ പദവി നൽകിയിരുന്നു.
ഒരു ദേവാലയത്തിനു മേജർ ആർക്കി എപ്പിസ്കോപ്പൽ പദവി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സിനഡ് നേരത്തെ രൂപപ്പെടുത്തിയിട്ടുണ്ട്.
ഇടവക പൊതുയോഗത്തിന്റെ തീരുമാനമാണ് ഇതിൽ പ്രധാനപ്പെട്ടത്. ഈ പദവിയിലേക്ക് ഉയർത്തപ്പെടുന്ന പള്ളികൾക്കുള്ള നിബന്ധനകൾ അംഗീകരിച്ചുകൊണ്ടുള്ള പൊതുയോഗത്തിന്റെ അപേക്ഷ രൂപതാധ്യക്ഷന്റെ ശിപാർശയോടൊപ്പം സീറോ മലബാർ മേജർ ആർച്ച് ബിഷപ്പിനാണു സമർപ്പിക്കേണ്ടത്. ഈ അപേക്ഷ മൂന്ന് അംഗങ്ങളുള്ള മെത്രാന്മാരുടെ കമ്മിറ്റി പരിശോധിച്ചു സിനഡിന്റെ സമ്മേളനത്തിൽ അവതരിപ്പിക്കും.
സിനഡിലെ പൊതുചർച്ചയ്ക്കുശേഷമാണ് ഈ പദവി നൽകാൻ സിനഡ് തീരുമാനമെടുക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാകുന്പോൾ, അപേക്ഷ നൽകിയിരിക്കുന്ന ദേവാലയത്തിന് ഈ പദവി നൽകിക്കൊണ്ടുള്ള ഔദ്യോഗിക കല്പനയിൽ മേജർ ആർച്ച് ബിഷപ് ഒപ്പുവയ്ക്കും. ഈ കല്പന ഔദ്യോഗികമായി അറിയിക്കുന്നതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ദേവാലയങ്ങളിൽ പ്രഖ്യാപനങ്ങൾ നടത്തും.
പാലാ രൂപതയിലെ കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർഥാടനകേന്ദ്രമാണു സീറോ മലബാർ സഭയിലെ ആദ്യത്തെ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടനകേന്ദ്രം. മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രം പദവി ലഭിക്കുന്ന ഇടവകയുടെ വികാരി ആർച്ച്പ്രീസ്റ്റ് എന്നാണ് അറിയപ്പെടുന്നത്.