തിരുവനന്തപുരം: സംസ്ഥാന സർക്കാർ മികച്ച സ്പോർട്സ് ലേഖകനു നല്കുന്ന ജി.വി. രാജാ മാധ്യമ പുരസ്കാരം ദീപിക സീനിയർ റിപ്പോർട്ടർ തോമസ് വർഗീസിന്. ദീപികയിൽ പ്രസിദ്ധീകരിച്ച ‘പ്രളയത്തെയും അതിജീവിച്ച പോരാട്ടവീര്യം’ എന്ന കായിക പരന്പരയാണ് അവാർഡിന് അർഹമായത്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ് പിന്നീട് സമ്മാനിക്കും.
പ്രളയവുമായി ബന്ധപ്പെടുത്തിയിട്ടുള്ള പ്രത്യാശാഭരിതമായ കായിക റിപ്പോർട്ടിനാണ് അവാർഡെന്നു ജൂറി പരാമർശിച്ചു. ഇതു രണ്ടാം തവണയാണ് ജി.വി. രാജാ സംസ്ഥാന മാധ്യമ പുരസ്കാരം തോമസ് വർഗീസ് നേടുന്നത്. 2013-ലെ ജി.വി. രാജാ മാധ്യമപുരസ്കാരവും തോമസ് വർഗീസിനായിരുന്നു. ഇടുക്കി കുമളി ചക്കുപള്ളം സ്വദേശിയാണ് തോമസ്. ഭാര്യ: ലിൻസി ഫിലിപ്സ്. മകൾ: മരിയ.
മികച്ച ദൃശ്യ മാധ്യമപ്രവർത്തകനുള്ള പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിലെ സ്പോർട്സ് എഡിറ്റർ ജോബി ജോർജിനാണ്. മികച്ച സ്പോർട്സ് ഫോട്ടോഗ്രാഫറായി ദേശാഭിമാനിയിലെ ജഗത്ലാൽ അർഹനായി.
മികച്ച സ്പോർട്സ് പുസ്തകത്തിനുള്ള പുരസ്കാരം സിജിൻ ബി.ടി, ഡോ. ഇന്ദുലേഖ ആർ എന്നിവർ ചേർന്നു രചിച്ച ‘ഒരു ഫുട്ബോൾ ഭ്രാന്തന്റെ ഡയറി’ക്കു ലഭിച്ചു. സ്പോർട്സ് ലേഖകൻ എം.എം. ജാഫർ ഖാൻ, അമൃത ടിവി റിപ്പോർട്ടർ ദീപക് ധർമടം എന്നിവർക്ക് 10001 രൂപയും പ്രത്യേക പുരസ്കാരവും സമ്മാനിക്കും. കായികമന്ത്രി ഇ.പി. ജയരാജനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
പ്രളയവുമായി ബന്ധപ്പെടുത്തിയിട്ടുള്ള പ്രത്യാശാഭരിതമായ കായിക റിപ്പോർട്ടിനാണ് അവാർഡെന്നു ജൂറി പരാമർശിച്ചു. ഇതു രണ്ടാം തവണയാണ് ജി.വി. രാജാ സംസ്ഥാന മാധ്യമ പുരസ്കാരം തോമസ് വർഗീസ് നേടുന്നത്. 2013-ലെ ജി.വി. രാജാ മാധ്യമപുരസ്കാരവും തോമസ് വർഗീസിനായിരുന്നു. ഇടുക്കി കുമളി ചക്കുപള്ളം സ്വദേശിയാണ് തോമസ്. ഭാര്യ: ലിൻസി ഫിലിപ്സ്. മകൾ: മരിയ.
മികച്ച ദൃശ്യ മാധ്യമപ്രവർത്തകനുള്ള പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിലെ സ്പോർട്സ് എഡിറ്റർ ജോബി ജോർജിനാണ്. മികച്ച സ്പോർട്സ് ഫോട്ടോഗ്രാഫറായി ദേശാഭിമാനിയിലെ ജഗത്ലാൽ അർഹനായി.
മികച്ച സ്പോർട്സ് പുസ്തകത്തിനുള്ള പുരസ്കാരം സിജിൻ ബി.ടി, ഡോ. ഇന്ദുലേഖ ആർ എന്നിവർ ചേർന്നു രചിച്ച ‘ഒരു ഫുട്ബോൾ ഭ്രാന്തന്റെ ഡയറി’ക്കു ലഭിച്ചു. സ്പോർട്സ് ലേഖകൻ എം.എം. ജാഫർ ഖാൻ, അമൃത ടിവി റിപ്പോർട്ടർ ദീപക് ധർമടം എന്നിവർക്ക് 10001 രൂപയും പ്രത്യേക പുരസ്കാരവും സമ്മാനിക്കും. കായികമന്ത്രി ഇ.പി. ജയരാജനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.