കാഞ്ഞിരപ്പള്ളി: കൊല്ലം- തേനി ദേശീയ പാതയോരത്തു ഹൈറേഞ്ചിന്റെ കവാടമായ കാഞ്ഞിരപ്പളളിയിൽ ലക്ഷക്കണക്കിനു വിശ്വാസികളുടെ ആശ്രയകേന്ദ്രമായ മരിയൻ തീർഥാടനകേന്ദ്രം, അക്കരപ്പള്ളിയെന്ന പഴയപള്ളിക്ക് സഭയുടെ ആദരവ്. നൂറ്റാണ്ടുകളായി ക്രൈസ്തവരും മറ്റു നാനാജാതി മതസ്ഥരും ആശ്രയവും ആശ്വാസവും തേടുന്ന പരിശുദ്ധ ദൈവമാതാവിന്റെ ദേവാലയം ഇനി മേജർ ആർക്കിഎപ്പിസ്കോപ്പൽ പദവിയിൽ. കാഞ്ഞിരപ്പള്ളിയിലെ ക്രൈസ്തവസമൂഹം ചായൽ എന്ന നിലയ്ക്കലിന്റെയും നിലയ്ക്കൽ പള്ളിയുടെയും പാരന്പര്യം പേറുന്നവരാണ്.
കാർഷിക അഭിവൃദ്ധി നേടിയ പ്രദേശമായിരുന്നു ഇത്. കാർഷിക ഉത്പന്നങ്ങൾ കൊല്ലം തുറമുഖം വഴി വിദേശിയർ വ്യാപാരം നടത്തി. നാളികേരം, വെളിച്ചെണ്ണ, ഇഞ്ചി, പാക്ക് തുടങ്ങിയവ അയൽരാജ്യമായ മധുരയിലേക്കും വിറ്റിരുന്നു. ചെന്പകശേരി രാജ്യാധിപതി, രവിവർമ കുലശേഖരപെരുമാളും മധുര രാജ്യം വാണിരുന്ന സുന്ദര പാണ്ഡ്യൻ, വീര പാണ്ഡ്യൻ എന്നിവരുമായുള്ള ശത്രുത മൂലം ഫക്രുദീൻപൊലിഗർ കൊല്ല വർഷം 500ന് അടുത്ത് എഡി 1319ൽ നിലയ്ക്കൽ നഗരം കൊള്ളയടിച്ചു നാശം വിതച്ചു. നിലയ്ക്കൽ പള്ളിയിലുണ്ടായിരുന്ന ക്രൈസ്തവർ പള്ളിയിൽനിന്നു പരിശുദ്ധ മാതാവിന്റെ രൂപവും കർത്താവിന്റെ ക്രൂശിതരൂപവും എടുത്തു ജീവരക്ഷാർഥം വനത്തിലൂടെ പലായനം ചെയ്തു കാഞ്ഞിരപ്പള്ളിയിലും പാഴൂർത്തടത്തിലും താമസം തുടങ്ങി. ഇവർ പ്രാർഥനയ്ക്കും മറ്റും ആശ്രയിച്ചിരുന്നത് അരുവിത്തുറ പള്ളിയെയായിരുന്നു.
കാഞ്ഞിരപ്പള്ളിയിൽ വാസമുറപ്പിച്ചവർ മുട്ടിപ്പായി പ്രാർഥിച്ചപ്പോൾ കൊല്ലവർഷം 624 മേടമാസം 21ന് തെക്കുംകൂർ രാജാധിപൻ വീരകേരളപെരുമാൾ ദയവുണ്ടായി പൈനാപ്പള്ളി പുരയിടത്തിൽ പടിഞ്ഞാറു ഭാഗവും അങ്ങാടിന് (ഇപ്പോഴത്തെ ചിറ്റാർപുഴ) തെക്കുഭാഗം സ്ഥലത്ത് പള്ളിയും അങ്ങാടിയും വയ്ക്കുന്നതിനു കന്പി ഒടിച്ചു കുത്തി അടയാളപ്പെടുത്തി കരം ഒഴിവായി ഉത്തരവായി. അതേവർഷം 1449ൽ മരത്തടികളാൽ പള്ളി നിർമിച്ചു സെപ്റ്റംബർ എട്ടിന് ആദ്യമായി പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു പരിശുദ്ധദൈവമാതാവിന്റെ ജനന തിരുനാൾ ആഹ്ലാദപൂർവം ആഘോഷിച്ചു. ഇന്ന് എട്ടുനോന്പു തിരുനാളിന് ആയിരങ്ങൾ ഇവിടേക്ക് ഒഴുകിയെത്തുന്നു. എട്ടുനോന്പു കാലത്ത് എല്ലാ വർഷവും കാർഷിക മേഖലയിൽനിന്ന് ആണ്ടുനേർച്ചയായി ഏലയ്ക്ക, ജാതിക്ക, കുരുമുളക്, കാപ്പിക്കുരു തുടങ്ങിയ ഫലങ്ങൾ അക്കരപ്പള്ളിയിൽ കാഴ്ച സമർപ്പിക്കുന്നതു പതിവാണ്.
ക്രൂശിതരൂപം
അക്കരയമ്മയുടെ പഴയപള്ളിയിലെ ക്രൂശിതരൂപവുമായി ബന്ധപ്പെട്ട് ചില സംഭവങ്ങൾ ഉണ്ടായതായി വിശ്വസിക്കപ്പെടുന്നു. ഈ ക്രൂശിതരൂപം അങ്ങാടിത്തോട്ടിലെ വെള്ളപ്പൊക്കത്തിൽ പള്ളിക്കു കേടുപാടുകൾ സംഭവിച്ചതിന്റെ ഫലമായി മറ്റൊരിടത്തേക്കു മാറ്റാൻ ശ്രമിച്ചു. ആ സമയം വിശുദ്ധ ക്രൂശിതരൂപത്തിൽനിന്നു തിരുരക്തം വാർന്നൊഴുകിയെന്നും കുരിശെടുക്കാൻ വന്നവർ ഭയന്നു പിന്മാറിയെന്നും പറയുന്നു.
ഈ അദ്ഭുതം അറിഞ്ഞ വിശ്വാസികൾ ഓടിക്കൂടുകയും രോഗശാന്തി ലഭിക്കാനും ഐശ്വര്യത്തിനുമായി തിരുരക്തം പതിഞ്ഞ സ്ഥലത്തുനിന്നും മണ്ണ് നുള്ളിയെടുത്തുകൊണ്ടു പോകുകയും ചെയ്തു. ആയതിനാൽ അവിടം വലിയ കുഴിയായി മാറിയെങ്കിലും പള്ളിത്തീരുമാനത്താൽ പിന്നീട് ആ കുഴി മൂടി.
കെടാവിളക്ക്
പഴയപള്ളിക്കു വിളക്കു കത്തിക്കാൻ കൊല്ലവർഷം 697 കന്നിമാസം നാലാം തീയതി പള്ളിയും അങ്ങാടിയും തൃക്കണ് പാർക്കുന്നതിനായി തെക്കുംകൂർ തന്പുരാൻ എഴുന്നള്ളിയ സമയം പള്ളിയിൽ കെടാവിളക്ക് കാണായ്കയാൽ കൽപിച്ച് ചോദിച്ചതിന് എണ്ണയ്ക്കു വകയില്ലാഞ്ഞിട്ടാണ് എന്നു മനസിലായി. തൊമ്മിമാപ്പള കണ്ടെന്നാൽ താങ്കളുടെ പള്ളിക്കു വിളക്കു വയ്പിനു വകയായിട്ട് ചോതനയും കല്പിച്ചു കുടം ഒന്നിന് അരയ്ക്കാൽ ഇടങ്ങഴി വെളിച്ചെണ്ണ വീതം എടുത്തു കൊള്ളുമാറും കൽപിച്ച് തരവും എഴുതികൊടുത്ത് കൊല്ലം 697 ആണ്ട് കന്നി ഞായർ നാലാം തീയതി കാഞ്ഞിരപ്പള്ളി ഇടത്തിൽ ഇരുന്ന് അരുളി കൽപിച്ച് മേക്ക് ഇത്. ഇതു മുതൽ കാഞ്ഞിരപ്പള്ളി അങ്ങാടിയിലും ചന്തസ്ഥലത്തും അയൽസ്ഥലങ്ങളിലും വില്പനയ്ക്കായി കൊണ്ടുവരുന്ന എല്ലാ എണ്ണ കച്ചവടക്കാരും ഈ ചോതനയ്ക്ക് അളന്നുവില്ക്കുകയും വാങ്ങുകയും ചെയ്തു. (അക്കാലങ്ങളിൽ എണ്ണ കുടങ്ങളിൽ തല ചുമടായാണ് കൊണ്ടുവന്നിരുന്നത്.)
കൽക്കുരിശ്
അക്കരയമ്മയുടെ പഴയപള്ളിയിലെ കരിങ്കൽ കുരിശ് ആഴത്തിലും ഉയരത്തിലും പഴയപള്ളിക്കുമുന്പിൽ അങ്ങാടിതോടിനു സമീപമായി നിറഞ്ഞുനിൽക്കുന്നു. ഇതു നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്നതാണ്. ചേരവംശ ഭരണകാലത്തെ അടയാളങ്ങൾക്കുള്ള എഴുത്തായ നാനം - മൂനം എന്ന ലിപിയാണ് കരിങ്കൽകുരിശിന്റെ ഫലകത്തിൽ ആവരണം ചെയ്തിട്ടുള്ളത്.
കരിങ്കൽപാളികൾ ചേർത്തു പലതട്ടുകളായി രൂപകല്പന ചെയ്തിട്ടുള്ളതിൽ വിശുദ്ധ കുരിശും മാലാഖമാരുടെ ചിത്രങ്ങളും പുഷ്പങ്ങളും പലഭാഗങ്ങളിലും ആലേഖനം ചെയ്തിട്ടുണ്ട്. നാനം - മൂനം ലിപികളിൽ ഉള്ളവയിൽ (കൊല്ലം 825) 1614-ാം ആണ്ടിൽ ഉള്ളതാണ് ഈ കരിങ്കൽകുരിശ് എന്നു മുൻകാല ചരിത്രരേഖകളിൽ കാണുന്നു.
കാർഷിക അഭിവൃദ്ധി നേടിയ പ്രദേശമായിരുന്നു ഇത്. കാർഷിക ഉത്പന്നങ്ങൾ കൊല്ലം തുറമുഖം വഴി വിദേശിയർ വ്യാപാരം നടത്തി. നാളികേരം, വെളിച്ചെണ്ണ, ഇഞ്ചി, പാക്ക് തുടങ്ങിയവ അയൽരാജ്യമായ മധുരയിലേക്കും വിറ്റിരുന്നു. ചെന്പകശേരി രാജ്യാധിപതി, രവിവർമ കുലശേഖരപെരുമാളും മധുര രാജ്യം വാണിരുന്ന സുന്ദര പാണ്ഡ്യൻ, വീര പാണ്ഡ്യൻ എന്നിവരുമായുള്ള ശത്രുത മൂലം ഫക്രുദീൻപൊലിഗർ കൊല്ല വർഷം 500ന് അടുത്ത് എഡി 1319ൽ നിലയ്ക്കൽ നഗരം കൊള്ളയടിച്ചു നാശം വിതച്ചു. നിലയ്ക്കൽ പള്ളിയിലുണ്ടായിരുന്ന ക്രൈസ്തവർ പള്ളിയിൽനിന്നു പരിശുദ്ധ മാതാവിന്റെ രൂപവും കർത്താവിന്റെ ക്രൂശിതരൂപവും എടുത്തു ജീവരക്ഷാർഥം വനത്തിലൂടെ പലായനം ചെയ്തു കാഞ്ഞിരപ്പള്ളിയിലും പാഴൂർത്തടത്തിലും താമസം തുടങ്ങി. ഇവർ പ്രാർഥനയ്ക്കും മറ്റും ആശ്രയിച്ചിരുന്നത് അരുവിത്തുറ പള്ളിയെയായിരുന്നു.
കാഞ്ഞിരപ്പള്ളിയിൽ വാസമുറപ്പിച്ചവർ മുട്ടിപ്പായി പ്രാർഥിച്ചപ്പോൾ കൊല്ലവർഷം 624 മേടമാസം 21ന് തെക്കുംകൂർ രാജാധിപൻ വീരകേരളപെരുമാൾ ദയവുണ്ടായി പൈനാപ്പള്ളി പുരയിടത്തിൽ പടിഞ്ഞാറു ഭാഗവും അങ്ങാടിന് (ഇപ്പോഴത്തെ ചിറ്റാർപുഴ) തെക്കുഭാഗം സ്ഥലത്ത് പള്ളിയും അങ്ങാടിയും വയ്ക്കുന്നതിനു കന്പി ഒടിച്ചു കുത്തി അടയാളപ്പെടുത്തി കരം ഒഴിവായി ഉത്തരവായി. അതേവർഷം 1449ൽ മരത്തടികളാൽ പള്ളി നിർമിച്ചു സെപ്റ്റംബർ എട്ടിന് ആദ്യമായി പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു പരിശുദ്ധദൈവമാതാവിന്റെ ജനന തിരുനാൾ ആഹ്ലാദപൂർവം ആഘോഷിച്ചു. ഇന്ന് എട്ടുനോന്പു തിരുനാളിന് ആയിരങ്ങൾ ഇവിടേക്ക് ഒഴുകിയെത്തുന്നു. എട്ടുനോന്പു കാലത്ത് എല്ലാ വർഷവും കാർഷിക മേഖലയിൽനിന്ന് ആണ്ടുനേർച്ചയായി ഏലയ്ക്ക, ജാതിക്ക, കുരുമുളക്, കാപ്പിക്കുരു തുടങ്ങിയ ഫലങ്ങൾ അക്കരപ്പള്ളിയിൽ കാഴ്ച സമർപ്പിക്കുന്നതു പതിവാണ്.
ക്രൂശിതരൂപം
അക്കരയമ്മയുടെ പഴയപള്ളിയിലെ ക്രൂശിതരൂപവുമായി ബന്ധപ്പെട്ട് ചില സംഭവങ്ങൾ ഉണ്ടായതായി വിശ്വസിക്കപ്പെടുന്നു. ഈ ക്രൂശിതരൂപം അങ്ങാടിത്തോട്ടിലെ വെള്ളപ്പൊക്കത്തിൽ പള്ളിക്കു കേടുപാടുകൾ സംഭവിച്ചതിന്റെ ഫലമായി മറ്റൊരിടത്തേക്കു മാറ്റാൻ ശ്രമിച്ചു. ആ സമയം വിശുദ്ധ ക്രൂശിതരൂപത്തിൽനിന്നു തിരുരക്തം വാർന്നൊഴുകിയെന്നും കുരിശെടുക്കാൻ വന്നവർ ഭയന്നു പിന്മാറിയെന്നും പറയുന്നു.
ഈ അദ്ഭുതം അറിഞ്ഞ വിശ്വാസികൾ ഓടിക്കൂടുകയും രോഗശാന്തി ലഭിക്കാനും ഐശ്വര്യത്തിനുമായി തിരുരക്തം പതിഞ്ഞ സ്ഥലത്തുനിന്നും മണ്ണ് നുള്ളിയെടുത്തുകൊണ്ടു പോകുകയും ചെയ്തു. ആയതിനാൽ അവിടം വലിയ കുഴിയായി മാറിയെങ്കിലും പള്ളിത്തീരുമാനത്താൽ പിന്നീട് ആ കുഴി മൂടി.
കെടാവിളക്ക്
പഴയപള്ളിക്കു വിളക്കു കത്തിക്കാൻ കൊല്ലവർഷം 697 കന്നിമാസം നാലാം തീയതി പള്ളിയും അങ്ങാടിയും തൃക്കണ് പാർക്കുന്നതിനായി തെക്കുംകൂർ തന്പുരാൻ എഴുന്നള്ളിയ സമയം പള്ളിയിൽ കെടാവിളക്ക് കാണായ്കയാൽ കൽപിച്ച് ചോദിച്ചതിന് എണ്ണയ്ക്കു വകയില്ലാഞ്ഞിട്ടാണ് എന്നു മനസിലായി. തൊമ്മിമാപ്പള കണ്ടെന്നാൽ താങ്കളുടെ പള്ളിക്കു വിളക്കു വയ്പിനു വകയായിട്ട് ചോതനയും കല്പിച്ചു കുടം ഒന്നിന് അരയ്ക്കാൽ ഇടങ്ങഴി വെളിച്ചെണ്ണ വീതം എടുത്തു കൊള്ളുമാറും കൽപിച്ച് തരവും എഴുതികൊടുത്ത് കൊല്ലം 697 ആണ്ട് കന്നി ഞായർ നാലാം തീയതി കാഞ്ഞിരപ്പള്ളി ഇടത്തിൽ ഇരുന്ന് അരുളി കൽപിച്ച് മേക്ക് ഇത്. ഇതു മുതൽ കാഞ്ഞിരപ്പള്ളി അങ്ങാടിയിലും ചന്തസ്ഥലത്തും അയൽസ്ഥലങ്ങളിലും വില്പനയ്ക്കായി കൊണ്ടുവരുന്ന എല്ലാ എണ്ണ കച്ചവടക്കാരും ഈ ചോതനയ്ക്ക് അളന്നുവില്ക്കുകയും വാങ്ങുകയും ചെയ്തു. (അക്കാലങ്ങളിൽ എണ്ണ കുടങ്ങളിൽ തല ചുമടായാണ് കൊണ്ടുവന്നിരുന്നത്.)
കൽക്കുരിശ്
അക്കരയമ്മയുടെ പഴയപള്ളിയിലെ കരിങ്കൽ കുരിശ് ആഴത്തിലും ഉയരത്തിലും പഴയപള്ളിക്കുമുന്പിൽ അങ്ങാടിതോടിനു സമീപമായി നിറഞ്ഞുനിൽക്കുന്നു. ഇതു നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്നതാണ്. ചേരവംശ ഭരണകാലത്തെ അടയാളങ്ങൾക്കുള്ള എഴുത്തായ നാനം - മൂനം എന്ന ലിപിയാണ് കരിങ്കൽകുരിശിന്റെ ഫലകത്തിൽ ആവരണം ചെയ്തിട്ടുള്ളത്.
കരിങ്കൽപാളികൾ ചേർത്തു പലതട്ടുകളായി രൂപകല്പന ചെയ്തിട്ടുള്ളതിൽ വിശുദ്ധ കുരിശും മാലാഖമാരുടെ ചിത്രങ്ങളും പുഷ്പങ്ങളും പലഭാഗങ്ങളിലും ആലേഖനം ചെയ്തിട്ടുണ്ട്. നാനം - മൂനം ലിപികളിൽ ഉള്ളവയിൽ (കൊല്ലം 825) 1614-ാം ആണ്ടിൽ ഉള്ളതാണ് ഈ കരിങ്കൽകുരിശ് എന്നു മുൻകാല ചരിത്രരേഖകളിൽ കാണുന്നു.