കൊച്ചി: അനശ്വരമായ ക്രിസ്തീയ ഭക്തിഗാനങ്ങളുടെ രചയിതാവും കൊച്ചിൻ കലാഭവന്റെ സ്ഥാപകനുമായ ഫാ. ആബേൽ സിഎംഐയുടെ ജന്മശതാബ്ദി ആചരണവും ഫാ. ആബേൽ സ്മാരക പുരസ്കാര ദാനവും എറണാകുളം ടൗണ്‍ ഹാളിൽ 19നു നടക്കും.
1920 ജനുവരി 19ന് എറണാകുളം ജില്ലയിലെ മുളക്കുളത്തു ജനിച്ച ഫാ. ആബേൽ സിഎംഐ സന്യാസ സമൂഹത്തിൽ ചേർന്ന് 1951ലാണു പൗരോഹിത്യം സ്വീകരിച്ചത്. ചെറുപ്പം മുതൽ എഴുത്തിനോടും കലകളോടും താത്പര്യമുണ്ടായിരുന്ന ഇദ്ദേഹം റോമിൽ ഉപരിപഠനശേഷം ദീപികയിൽ സേവനം ചെയ്തു. ആരാധനാക്രമത്തിലെ പ്രാർഥനകളും പാട്ടുകളും സുറിയാനിയിൽനിന്നു മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്യാൻ 1965ൽ ആർച്ച്ബിഷപ് മാർ ജോസഫ് പാറേക്കാട്ടിൽ ഫാ. ആബേലിനെ ചുമതലപ്പെടുത്തി. ആരാധനാക്രമത്തിൽ ഇന്നുപയോഗിക്കുന്ന പല പ്രാർഥനകളും പാട്ടുകളും ഫാ. ആബേലാണു രചിച്ചത്.
മരിച്ചവർക്കുവേണ്ടിയുള്ള തിരുക്കർമങ്ങൾ, വർഷാരംഭം, വർഷാവസാനം, വിശുദ്ധവാര കർമങ്ങൾ, റാസ, വെഞ്ചരിപ്പുകൾ, നോന്പുകാലത്ത് ഉപയോഗിക്കുന്ന പ്രസിദ്ധമായ "കുരിശിന്റെ വഴി’ എന്നിവയെല്ലാം ഇദ്ദേഹമാണു തയാറാക്കിയത്. പരിശുദ്ധാത്മാവേ നീയെഴുന്നള്ളി..., എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു..., മനുഷ്യാ നീ മണ്ണാകുന്നു..., ഈശ്വരനെത്തേടി ഞാനലഞ്ഞു... തുടങ്ങിയ ശ്രദ്ധേയ ഗാനങ്ങൾ എഴുതിയത് ഫാ. ആബേലാണ്.
ക്രൈസ്തവ കലാരംഗത്തെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയ ക്രിസ്ത്യൻ ആർട്സ് ക്ലബ് 1969ൽ കലാഭവനായി വളർന്നു. സംഗീതപരിപാടികളും മിമിക്സ് പരേഡും സ്റ്റേജ് ഷോകളുമായി കേരളത്തിൽ വേറിട്ട കലാസ്വാദന സംസ്കാരം നിർമിക്കുന്നതിൽ കലാഭവനു വലിയ പങ്കുണ്ട്. പിൽക്കാലത്തു സിനിമയിലും മറ്റു കലാരംഗങ്ങളിലും തിളങ്ങിയ നൂറുകണക്കിനു പ്രതിഭകൾ കലാഭവനിലൂടെയാണു മികവറിയിച്ചത്. 2001 ഒക്ടോബർ 27നായിരുന്നു ഫാ. ആബേലിന്റെ നിര്യാണം.
19ന് വൈകുന്നേരം അഞ്ചിന് എറണാകുളം ടൗണ്‍ ഹാളിൽ നടക്കുന്ന അനുസ്മരണ പരിപാടി മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ഫാ. ആബേൽ സ്മാരക പുരസ്കാരം ചലച്ചിത്ര നടൻ ലാലിനു മുൻ എംപി ഇന്നസെന്റ് സമർപ്പിക്കും.
ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ടി.ജെ. വിനോദ്, ജോണ്‍ ഫെർണാണ്ടസ്, മേയർ സൗമിനി ജയിൻ, കലാഭവൻ പ്രസിഡന്റ് ഫാ. ചെറിയാൻ കുന്നിയന്തോടത്ത് എന്നിവർ പങ്കെടുക്കും. പ്രമുഖ കലാകാരന്മാരും കലാഭവൻ അധ്യാപകരും വിദ്യാർഥികളും പങ്കെടുക്കുന്ന കലാപരിപാടികളും ഉണ്ടാകും.
1920 ജനുവരി 19ന് എറണാകുളം ജില്ലയിലെ മുളക്കുളത്തു ജനിച്ച ഫാ. ആബേൽ സിഎംഐ സന്യാസ സമൂഹത്തിൽ ചേർന്ന് 1951ലാണു പൗരോഹിത്യം സ്വീകരിച്ചത്. ചെറുപ്പം മുതൽ എഴുത്തിനോടും കലകളോടും താത്പര്യമുണ്ടായിരുന്ന ഇദ്ദേഹം റോമിൽ ഉപരിപഠനശേഷം ദീപികയിൽ സേവനം ചെയ്തു. ആരാധനാക്രമത്തിലെ പ്രാർഥനകളും പാട്ടുകളും സുറിയാനിയിൽനിന്നു മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്യാൻ 1965ൽ ആർച്ച്ബിഷപ് മാർ ജോസഫ് പാറേക്കാട്ടിൽ ഫാ. ആബേലിനെ ചുമതലപ്പെടുത്തി. ആരാധനാക്രമത്തിൽ ഇന്നുപയോഗിക്കുന്ന പല പ്രാർഥനകളും പാട്ടുകളും ഫാ. ആബേലാണു രചിച്ചത്.
മരിച്ചവർക്കുവേണ്ടിയുള്ള തിരുക്കർമങ്ങൾ, വർഷാരംഭം, വർഷാവസാനം, വിശുദ്ധവാര കർമങ്ങൾ, റാസ, വെഞ്ചരിപ്പുകൾ, നോന്പുകാലത്ത് ഉപയോഗിക്കുന്ന പ്രസിദ്ധമായ "കുരിശിന്റെ വഴി’ എന്നിവയെല്ലാം ഇദ്ദേഹമാണു തയാറാക്കിയത്. പരിശുദ്ധാത്മാവേ നീയെഴുന്നള്ളി..., എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു..., മനുഷ്യാ നീ മണ്ണാകുന്നു..., ഈശ്വരനെത്തേടി ഞാനലഞ്ഞു... തുടങ്ങിയ ശ്രദ്ധേയ ഗാനങ്ങൾ എഴുതിയത് ഫാ. ആബേലാണ്.
ക്രൈസ്തവ കലാരംഗത്തെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയ ക്രിസ്ത്യൻ ആർട്സ് ക്ലബ് 1969ൽ കലാഭവനായി വളർന്നു. സംഗീതപരിപാടികളും മിമിക്സ് പരേഡും സ്റ്റേജ് ഷോകളുമായി കേരളത്തിൽ വേറിട്ട കലാസ്വാദന സംസ്കാരം നിർമിക്കുന്നതിൽ കലാഭവനു വലിയ പങ്കുണ്ട്. പിൽക്കാലത്തു സിനിമയിലും മറ്റു കലാരംഗങ്ങളിലും തിളങ്ങിയ നൂറുകണക്കിനു പ്രതിഭകൾ കലാഭവനിലൂടെയാണു മികവറിയിച്ചത്. 2001 ഒക്ടോബർ 27നായിരുന്നു ഫാ. ആബേലിന്റെ നിര്യാണം.
19ന് വൈകുന്നേരം അഞ്ചിന് എറണാകുളം ടൗണ്‍ ഹാളിൽ നടക്കുന്ന അനുസ്മരണ പരിപാടി മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ഫാ. ആബേൽ സ്മാരക പുരസ്കാരം ചലച്ചിത്ര നടൻ ലാലിനു മുൻ എംപി ഇന്നസെന്റ് സമർപ്പിക്കും.
ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ടി.ജെ. വിനോദ്, ജോണ്‍ ഫെർണാണ്ടസ്, മേയർ സൗമിനി ജയിൻ, കലാഭവൻ പ്രസിഡന്റ് ഫാ. ചെറിയാൻ കുന്നിയന്തോടത്ത് എന്നിവർ പങ്കെടുക്കും. പ്രമുഖ കലാകാരന്മാരും കലാഭവൻ അധ്യാപകരും വിദ്യാർഥികളും പങ്കെടുക്കുന്ന കലാപരിപാടികളും ഉണ്ടാകും.