കാഞ്ഞിരപ്പള്ളി: മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അംഗങ്ങൾക്കു കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ 10 ശതമാനം സാമ്പത്തിക സംവരണം കേരളത്തിൽ നടപ്പിലാക്കാൻ വൈകുന്നതിനെതിരെ യുവാവ് ഹൈക്കോടതിയിൽ. കട്ടപ്പന സ്വദേശി ജോമോൻ പൊടിപാറയാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉൾപ്പെടെയുള്ള മത്സരപരീക്ഷകളിൽ 10 ശതമാനം സംവരണം നടപ്പിലാക്കാൻ അനാവശ്യ കാലതാമസം വരുത്തുന്ന സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.
രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലുംതന്നെ 10 ശതമാനം സാമ്പത്തിക സംവരണം നടപ്പിലാക്കി കഴിഞ്ഞു. കേരളത്തിൽ കാര്യങ്ങൾ വലിച്ചുനീട്ടാനാണു സർക്കാരിന്റെ പദ്ധതി. ഈ നിലപാട് അനവധിയായി യുവജനങ്ങളുടെ തൊഴിലവസരങ്ങൾക്കു മേൽ കറുത്ത നിഴലുകൾ വീഴ്ത്തുകയാണു ചെയ്തിരിക്കുന്നത്. നിലവിൽ കേരളത്തിലെ പ്രത്യേക സാഹചര്യങ്ങൾ അനുസരിച്ചു ചട്ടങ്ങൾ ഭേദഗതി ചെയ്യാതെ നീട്ടിക്കൊണ്ടുപോകുന്ന നടപടിയാണ് സർക്കാരിന്റെ ഭാഗത്തുനിന്നു കാണുന്നത്. കേന്ദ്ര മാനദണ്ഡങ്ങളിലും സംസ്ഥാന മാനദണ്ഡങ്ങൾ തയാറാക്കി എന്നു പറയുന്നുണ്ടെങ്കിലും അതൊന്നും ഇതുവരെ നടപ്പിലാക്കാൻ ആയിട്ടില്ല.
കേരള സർക്കാർ കൊട്ടിഘോഷിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ പോലും 10 ശതമാനം സാമ്പത്തിക സംവരണം നടപ്പിലാക്കാൻ ശ്രമിക്കുന്നില്ല. ഈ നടപടി തികച്ചും പ്രതിഷേധാർഹമാണ്. യുവജനങ്ങൾക്കു ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഈ നിലപാടുമൂലം നഷ്ടപ്പെടുന്ന സ്ഥിതിയാണ്. ഈ അവഗണനയ്ക്കെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് കേരള ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നതെന്നു ജോമോൻ പൊടിപാറ പറഞ്ഞു.
കേസ് ഹൈക്കോടതിയിൽ ഫയലിൽ സ്വീകരിച്ചു. അഡ്വ. നോബിൾ മാത്യുവാണ് ഈ കേസിൽ ഹാജരാവുന്നത്. കഴിഞ്ഞ ദിവസം കാക്കനാട് സമാപിച്ച സീറോ മലബാർ സഭാ സിനഡും ന്യൂനപക്ഷങ്ങൾക്ക് അർഹമായ അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലുംതന്നെ 10 ശതമാനം സാമ്പത്തിക സംവരണം നടപ്പിലാക്കി കഴിഞ്ഞു. കേരളത്തിൽ കാര്യങ്ങൾ വലിച്ചുനീട്ടാനാണു സർക്കാരിന്റെ പദ്ധതി. ഈ നിലപാട് അനവധിയായി യുവജനങ്ങളുടെ തൊഴിലവസരങ്ങൾക്കു മേൽ കറുത്ത നിഴലുകൾ വീഴ്ത്തുകയാണു ചെയ്തിരിക്കുന്നത്. നിലവിൽ കേരളത്തിലെ പ്രത്യേക സാഹചര്യങ്ങൾ അനുസരിച്ചു ചട്ടങ്ങൾ ഭേദഗതി ചെയ്യാതെ നീട്ടിക്കൊണ്ടുപോകുന്ന നടപടിയാണ് സർക്കാരിന്റെ ഭാഗത്തുനിന്നു കാണുന്നത്. കേന്ദ്ര മാനദണ്ഡങ്ങളിലും സംസ്ഥാന മാനദണ്ഡങ്ങൾ തയാറാക്കി എന്നു പറയുന്നുണ്ടെങ്കിലും അതൊന്നും ഇതുവരെ നടപ്പിലാക്കാൻ ആയിട്ടില്ല.
കേരള സർക്കാർ കൊട്ടിഘോഷിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ പോലും 10 ശതമാനം സാമ്പത്തിക സംവരണം നടപ്പിലാക്കാൻ ശ്രമിക്കുന്നില്ല. ഈ നടപടി തികച്ചും പ്രതിഷേധാർഹമാണ്. യുവജനങ്ങൾക്കു ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഈ നിലപാടുമൂലം നഷ്ടപ്പെടുന്ന സ്ഥിതിയാണ്. ഈ അവഗണനയ്ക്കെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് കേരള ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നതെന്നു ജോമോൻ പൊടിപാറ പറഞ്ഞു.
കേസ് ഹൈക്കോടതിയിൽ ഫയലിൽ സ്വീകരിച്ചു. അഡ്വ. നോബിൾ മാത്യുവാണ് ഈ കേസിൽ ഹാജരാവുന്നത്. കഴിഞ്ഞ ദിവസം കാക്കനാട് സമാപിച്ച സീറോ മലബാർ സഭാ സിനഡും ന്യൂനപക്ഷങ്ങൾക്ക് അർഹമായ അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.