കോട്ടയം: സെമിത്തേരിയിൽ സംസ്കാരം നടത്തുന്നതു സംബന്ധിച്ചു സർക്കാർ പുറത്തിറക്കിയ ഓർഡിനൻസിനെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഇന്ത്യൻ ഓർത്തഡോക്സ് സഭ. ഓർഡിനൻസ് നിയമപരമായി നില നിൽക്കുന്നതല്ല.
മലങ്കര സഭാ തർക്കത്തെത്തുടർന്നുണ്ടായ പ്രതിസന്ധികൾ പരിഹരിക്കാനാണ് ഓർഡിനൻസ് കൊണ്ടുവന്നതെന്നു മുഖ്യമന്ത്രി പറഞ്ഞതെങ്കിലും കേരളത്തിലെ എല്ലാ ക്രൈസ്തവ സഭകളെയും ബാധിക്കുന്നതാണു നിയമം. ഇതു സെമിത്തേരിയുടെ ഉപയോഗത്തിൽ അരാജകത്വം സൃഷ്ടിക്കും. നിയമപരമായി നേരിടുമെങ്കിലും തെരുവിലിറങ്ങില്ല. ദൈവവിശ്വാസം ഇല്ലാത്ത സർക്കാർ ഭരിക്കുന്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമെന്നും ഓർത്തഡോക്സ് സഭ കുറ്റപ്പെടുത്തി.
പത്രസമ്മേളനത്തിൽ സുന്നഹദോസ് സെക്രട്ടറി യുഹാനോൻ മാർ ദിയസ് കോറോസ്, സഭാ സെക്രട്ടറി ബിജു ഉമ്മൻ, ഫാ. ജോണ്‍സ് ഏബ്രഹാം എന്നിവർ പങ്കെടുത്തു.
മലങ്കര സഭാ തർക്കത്തെത്തുടർന്നുണ്ടായ പ്രതിസന്ധികൾ പരിഹരിക്കാനാണ് ഓർഡിനൻസ് കൊണ്ടുവന്നതെന്നു മുഖ്യമന്ത്രി പറഞ്ഞതെങ്കിലും കേരളത്തിലെ എല്ലാ ക്രൈസ്തവ സഭകളെയും ബാധിക്കുന്നതാണു നിയമം. ഇതു സെമിത്തേരിയുടെ ഉപയോഗത്തിൽ അരാജകത്വം സൃഷ്ടിക്കും. നിയമപരമായി നേരിടുമെങ്കിലും തെരുവിലിറങ്ങില്ല. ദൈവവിശ്വാസം ഇല്ലാത്ത സർക്കാർ ഭരിക്കുന്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമെന്നും ഓർത്തഡോക്സ് സഭ കുറ്റപ്പെടുത്തി.
പത്രസമ്മേളനത്തിൽ സുന്നഹദോസ് സെക്രട്ടറി യുഹാനോൻ മാർ ദിയസ് കോറോസ്, സഭാ സെക്രട്ടറി ബിജു ഉമ്മൻ, ഫാ. ജോണ്‍സ് ഏബ്രഹാം എന്നിവർ പങ്കെടുത്തു.