തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം കൂട്ടാനുള്ള സർക്കാർ തീരുമാനത്തിനെതിരേ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വാർഡുകളുടെ എണ്ണം വർധിപ്പിക്കാനായി മന്ത്രിസഭ ഇറക്കിയ ഓർഡിനൻസ് അംഗീകാരത്തിനായി ഗവർണർക്കു സമർപ്പിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ വാർഡുകളുടെ എണ്ണം കൂട്ടാനുള്ള നടപടികൾ സർക്കാർ തുടങ്ങിയതിനിടെയാണ് ഓർഡിനൻസിൽ ഒപ്പിടാൻ ഗവർണർ വിമുഖത അറിയിച്ചിരിക്കുന്നത്. ഓർഡിനൻസിനോടുള്ള ഗവർണറുടെ വിയോജിപ്പ് സർക്കാർ നടപടികൾക്കേറ്റ തിരിച്ചടിയാണ്.
വാർഡുകളുടെ എണ്ണം വർധിപ്പിക്കാനുള്ള നീക്കത്തിനെതിരേ പ്രതിപക്ഷം നേരത്തേ ഗവർണർക്കു പരാതി നൽകിയിരുന്നു. ഇത്തരത്തിലുള്ള തീരുമാനങ്ങൾ സർക്കാർ ഓർഡിനൻസിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്നതു രാഷ്ട്രീയ പ്രേരിതമാണെന്നും സർക്കാർ നീക്കം തടയണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇത്തരം വിഷയങ്ങൾ സാധാരണയായി നിയമസഭയിൽ ചർച്ച ചെയ്തു നിയമമാക്കുകയാണു പതിവ്. ഇക്കാര്യംതന്നെയാണു ഗവർണറും ചൂണ്ടിക്കാട്ടുന്നത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായുള്ള വോട്ടർപട്ടിക അടുത്ത മാസം 28-നു പ്രസിദ്ധീകരിക്കുമെന്നാണു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചിട്ടുള്ളത്. ഗവർണർ ഓർഡിനൻസിൽ ഒപ്പിട്ടില്ലെങ്കിൽ വാർഡ് വിഭജനമടക്കമുള്ള കാര്യങ്ങളിൽ സർക്കാർ ഉദ്ദേശിച്ച രീതിയിൽ മുന്നോട്ടു പോകാനാകില്ല.
വാർഡുകളുടെ എണ്ണം വർധിപ്പിക്കാനുള്ള നീക്കത്തിനെതിരേ പ്രതിപക്ഷം നേരത്തേ ഗവർണർക്കു പരാതി നൽകിയിരുന്നു. ഇത്തരത്തിലുള്ള തീരുമാനങ്ങൾ സർക്കാർ ഓർഡിനൻസിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്നതു രാഷ്ട്രീയ പ്രേരിതമാണെന്നും സർക്കാർ നീക്കം തടയണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇത്തരം വിഷയങ്ങൾ സാധാരണയായി നിയമസഭയിൽ ചർച്ച ചെയ്തു നിയമമാക്കുകയാണു പതിവ്. ഇക്കാര്യംതന്നെയാണു ഗവർണറും ചൂണ്ടിക്കാട്ടുന്നത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായുള്ള വോട്ടർപട്ടിക അടുത്ത മാസം 28-നു പ്രസിദ്ധീകരിക്കുമെന്നാണു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചിട്ടുള്ളത്. ഗവർണർ ഓർഡിനൻസിൽ ഒപ്പിട്ടില്ലെങ്കിൽ വാർഡ് വിഭജനമടക്കമുള്ള കാര്യങ്ങളിൽ സർക്കാർ ഉദ്ദേശിച്ച രീതിയിൽ മുന്നോട്ടു പോകാനാകില്ല.