കൊച്ചി: കാഞ്ഞിരപ്പള്ളി രൂപതയുടെ നാലാമത്തെ മെത്രാനായി മാർ ജോസ് പുളിക്കലിനെയും പാലക്കാട് രൂപതയുടെ പ്രഥമ സഹായമെത്രാനായി മാർ പീറ്റർ കൊച്ചുപുരയ്ക്കലിനെയും സീറോ മലബാർ സഭയുടെ സിനഡ് തെരഞ്ഞെടുത്തു. മാർപാപ്പയുടെ അംഗീകാരത്തോടെ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഇന്നലെ വൈകുന്നേരം 4.30ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇരുവരുടെയും നിയമനങ്ങൾ പ്രഖ്യാപിച്ചു.
അഞ്ചു ദിവസം നീണ്ടുനിന്ന സഭയുടെ 28-ാമതു സിനഡിന്റെ ആദ്യ സമ്മേളനത്തിന്റെ സമാപനത്തിലാണു പുതിയ മെത്രാന്മാരുടെ നിയമനങ്ങൾ അറിയിച്ചത്. ഇതേസമയം വത്തിക്കാനിലും പ്രഖ്യാപനം നടന്നു.
കാഞ്ഞിരപ്പള്ളിയുടെ പുതിയ മെത്രാൻ മാർ ജോസ് പുളിക്കലിന്റെ സ്ഥാനാരോഹണം ഫെബ്രുവരി മൂന്നിന് രാവിലെ 10ന് കാഞ്ഞിപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. മാർ കൊച്ചുപുരയ്ക്കലിന്റെ മെത്രാഭിഷേകച്ച ടങ്ങ് ഏപ്രിലിൽ നടക്കും.
കാഞ്ഞിരപ്പള്ളി രൂപതയുടെ മൂന്നാമത്തെ മെത്രാൻ മാർ മാത്യു അറയ്ക്കൽ കഴിഞ്ഞ ഡിസംബർ പത്തിന് 75 വയസ് പൂർത്തിയാക്കി സഭാനിയമപ്രകാരം രാജി സമർപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ്, സഹായമെത്രാൻ മാർ ജോസ് പുളിക്കലിനെ കാനോനിക നടപടികൾ പൂർത്തിയാക്കി രൂപതാധ്യക്ഷനായി തെരഞ്ഞെടുത്തത്.
പാലക്കാട് രൂപത ഭരണനിർവഹണത്തിൽ സഹായ മെത്രാൻ വേണമെന്ന രൂപതാധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്തിന്റെ ആവശ്യപ്രകാരം നിലവിൽ രൂപത ചാൻസലറും സിഞ്ചെല്ലൂസുമായ മാർ കൊച്ചുപുരയ്ക്കലിനെ സിനഡ് തെരഞ്ഞെടുക്കുകയായിരുന്നു.
നിയമന പ്രഖ്യാപന യോഗത്തിൽ സഭയിലെ 58 മെത്രാന്മാരും ക്ഷണിക്കപ്പെട്ടവരും വൈദിക, സമർപ്പിത, അല്മായ പ്രതിനിധികളും പങ്കെടുത്തു. മേജർ ആർക്കി എപ്പിസ്കോപ്പൽ ചാൻസലർ റവ. ഡോ. വിൻസെന്റ് ചെറുവത്തൂർ നിയമന ഉത്തരവുകൾ വായിച്ചു.
പുതിയ മെത്രാന്മാരെ മേജർ ആർച്ച്ബിഷപ് ഷാൾ അണിയിച്ചു. മാർ പുളിക്കലിനു മാർ മാത്യു അറയ്ക്കൽ പൂച്ചെണ്ട് നൽകി. മാർ പീറ്റർ കൊച്ചുപുരയ്ക്കലിനെ മേജർ ആർച്ച്ബിഷപ്പും മാർ ജേക്കബ് മനത്തോടത്തും ചേർന്നും സ്ഥാനചിഹ്നങ്ങളണിയിച്ചു. രാമനാഥപുരം ബിഷപ് മാർ പോൾ ആലപ്പാട്ട് പൂച്ചെണ്ട് നൽകി.
ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പുതിയ മെത്രാന്മാർക്ക് ആശംസകൾ നേർന്നു. നിയുക്ത മെത്രാന്മാർക്കു മെത്രാപ്പോലീത്തമാരും മെത്രാന്മാരും മറ്റുള്ളവരും ആശംസകൾ അറിയിച്ചു. നിയുക്ത മെത്രാന്മാരുടെ മറുപടിക്കു ശേഷം മേജർ ആർച്ച്ബിഷപ്പിന്റെ പ്രാർഥനയോടെയാണു ചടങ്ങുകൾ സമാപിച്ചത്. അഞ്ചു ദിവസത്തെ സിനഡ് ഇന്നലെ വൈകുന്നേരം സമാപിച്ചു.
അഞ്ചു ദിവസം നീണ്ടുനിന്ന സഭയുടെ 28-ാമതു സിനഡിന്റെ ആദ്യ സമ്മേളനത്തിന്റെ സമാപനത്തിലാണു പുതിയ മെത്രാന്മാരുടെ നിയമനങ്ങൾ അറിയിച്ചത്. ഇതേസമയം വത്തിക്കാനിലും പ്രഖ്യാപനം നടന്നു.
കാഞ്ഞിരപ്പള്ളിയുടെ പുതിയ മെത്രാൻ മാർ ജോസ് പുളിക്കലിന്റെ സ്ഥാനാരോഹണം ഫെബ്രുവരി മൂന്നിന് രാവിലെ 10ന് കാഞ്ഞിപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. മാർ കൊച്ചുപുരയ്ക്കലിന്റെ മെത്രാഭിഷേകച്ച ടങ്ങ് ഏപ്രിലിൽ നടക്കും.
കാഞ്ഞിരപ്പള്ളി രൂപതയുടെ മൂന്നാമത്തെ മെത്രാൻ മാർ മാത്യു അറയ്ക്കൽ കഴിഞ്ഞ ഡിസംബർ പത്തിന് 75 വയസ് പൂർത്തിയാക്കി സഭാനിയമപ്രകാരം രാജി സമർപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ്, സഹായമെത്രാൻ മാർ ജോസ് പുളിക്കലിനെ കാനോനിക നടപടികൾ പൂർത്തിയാക്കി രൂപതാധ്യക്ഷനായി തെരഞ്ഞെടുത്തത്.
പാലക്കാട് രൂപത ഭരണനിർവഹണത്തിൽ സഹായ മെത്രാൻ വേണമെന്ന രൂപതാധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്തിന്റെ ആവശ്യപ്രകാരം നിലവിൽ രൂപത ചാൻസലറും സിഞ്ചെല്ലൂസുമായ മാർ കൊച്ചുപുരയ്ക്കലിനെ സിനഡ് തെരഞ്ഞെടുക്കുകയായിരുന്നു.
നിയമന പ്രഖ്യാപന യോഗത്തിൽ സഭയിലെ 58 മെത്രാന്മാരും ക്ഷണിക്കപ്പെട്ടവരും വൈദിക, സമർപ്പിത, അല്മായ പ്രതിനിധികളും പങ്കെടുത്തു. മേജർ ആർക്കി എപ്പിസ്കോപ്പൽ ചാൻസലർ റവ. ഡോ. വിൻസെന്റ് ചെറുവത്തൂർ നിയമന ഉത്തരവുകൾ വായിച്ചു.
പുതിയ മെത്രാന്മാരെ മേജർ ആർച്ച്ബിഷപ് ഷാൾ അണിയിച്ചു. മാർ പുളിക്കലിനു മാർ മാത്യു അറയ്ക്കൽ പൂച്ചെണ്ട് നൽകി. മാർ പീറ്റർ കൊച്ചുപുരയ്ക്കലിനെ മേജർ ആർച്ച്ബിഷപ്പും മാർ ജേക്കബ് മനത്തോടത്തും ചേർന്നും സ്ഥാനചിഹ്നങ്ങളണിയിച്ചു. രാമനാഥപുരം ബിഷപ് മാർ പോൾ ആലപ്പാട്ട് പൂച്ചെണ്ട് നൽകി.
ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പുതിയ മെത്രാന്മാർക്ക് ആശംസകൾ നേർന്നു. നിയുക്ത മെത്രാന്മാർക്കു മെത്രാപ്പോലീത്തമാരും മെത്രാന്മാരും മറ്റുള്ളവരും ആശംസകൾ അറിയിച്ചു. നിയുക്ത മെത്രാന്മാരുടെ മറുപടിക്കു ശേഷം മേജർ ആർച്ച്ബിഷപ്പിന്റെ പ്രാർഥനയോടെയാണു ചടങ്ങുകൾ സമാപിച്ചത്. അഞ്ചു ദിവസത്തെ സിനഡ് ഇന്നലെ വൈകുന്നേരം സമാപിച്ചു.