തിരുവനന്തപുരം: ലോട്ടറി ടിക്കറ്റിന് വില വർധിപ്പിക്കേണ്ടി വരുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. ഒരാഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. എന്നാൽ, വലിയ വില വർധനയ്ക്ക് സാധ്യതയില്ല. ലോട്ടറിയുടെ ജിഎസ്ടി നിരക്ക് 12 ൽ നിന്ന് 28 ശതമാനമാക്കി ഉയർത്തിയ സാഹചര്യത്തിലാണിത്. ബജറ്റിന് മുന്പായി ധനകാര്യ രംഗത്തെ വിദഗ്ധരുമായി നടത്തിയ ചർച്ചയ്ക്കുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ലോട്ടറി ടിക്കറ്റ് വില കൂട്ടിയില്ലെങ്കിൽ തൊഴിലാളികൾക്കും വിൽപ്പനക്കാർക്കുമുള്ള വരുമാനം കുറയും. വരുമാനം കുറയ്ക്കുന്നതിനോടു താൽപര്യമില്ല.
എന്നാൽ സമ്മാനം കുറയ്ക്കാനാവില്ല. ഈ മേഖലയിലെ സംഘടനകളെല്ലാം ചെറിയതോതിൽ വില വർധിപ്പിക്കുന്നതിനെ പിന്തുണച്ചിട്ടുണ്ട്. ഒരു സംഘടന മാത്രമാണ് വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. ലോട്ടറിവിലയുടെ ഘടന എന്തായിരിക്കണമെന്ന് സംഘടനകൾ എഴുതിത്തന്നിട്ടുണ്ട്. അത് പരിശോധിച്ച് തീരുമാനിക്കും.
മാർച്ച് ഒന്നുമുതൽ പുതിയ നികുതി നിരക്ക് നിലവിൽവരികയാണ്. അതിന് മുന്പ് പുതുക്കിയ വില ഘടന പ്രാബല്യത്തിൽ വരുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾ പരിശോധിക്കുമെന്ന് മന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു.
ഒരു കുട്ടി കൂടിയാൽ ഒരു പുതിയ അധ്യാപക നിയമനം നടത്തുന്ന രീതി അംഗീകരിക്കാനാവില്ല. ആവശ്യമെങ്കിൽ വിദ്യാഭ്യാസ ചട്ടങ്ങളിൽ മാറ്റം വരുത്തും. എയ്ഡഡ് മേഖലയിലെ നിയമനങ്ങളിൽ നിയന്ത്രണമില്ലാത്ത സാഹചര്യം ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടിയെന്നും മന്ത്രിപറഞ്ഞു.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രൊട്ടക്ടഡ് അധ്യാപകരെ നിലനിർത്താൻ അധ്യാപക- വിദ്യാർഥി അനുപാതം 40:1 ൽ നിന്ന് 30:1 ആക്കി കുറച്ചിരുന്നു. അധ്യാപകരുടെ ജോലി ഉറപ്പാക്കാനെടുത്ത ആ തീരുമാനത്തെ ആർക്കും വിമർശിക്കാനാവില്ല.
എന്നാൽ, ഫലത്തിൽ അധ്യാപക വിദ്യാർഥി അനുപാതം 30:1 ആയി മാറിയെന്നാണു പലരും ചൂണ്ടിക്കാട്ടിയത്. മുപ്പതിൽ നിന്ന് ഒരു കുട്ടി അധികമായാൽ പുതിയ നിയമനം നടത്തും. കിഫ്ബി പദ്ധതികൾക്ക് സ്ഥലമേറ്റെടുക്കാൻ പത്ത് യൂണിറ്റുകളെക്കൂടി നിയോഗിക്കും. റവന്യൂ വകുപ്പ് നിർത്തലാക്കാൻ തീരുമാനിച്ച യൂണീറ്റുകളാണിവ. കിഫ്ബി പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്ന പ്രത്യേക ഉദ്ദേശ കന്പനികളിൽ എൻജിനിയർമാരെ താത്കാലികമായി നിയമിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഭൂമിയുടെ ന്യായവില കൂട്ടണമെന്ന് സെക്രട്ടറിമാരുടെ സമിതി നിർദേശിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
ബജറ്റ് തയാറാക്കുന്നത് സംസ്ഥാനത്തിന്റെ ധനസ്ഥിതി കൂടി പരിഗണിച്ച്
തിരുവനന്തപുരം: കേരളത്തിന്റെ ധനസ്ഥിതി ഞെരുങ്ങിയ സാഹചര്യത്തിലാണു പുതിയ ബജറ്റ് തയാറാക്കുന്നതെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ഗുലാത്തി ഇൻസ്റ്റിറ്റൂട്ട് ഓഫ് ഫിനാൻസ് ആന്ഡ് ടാക്സേഷൻ ബജറ്റിന് മുന്നോടിയായി സംഘടിപ്പിച്ച സാന്പത്തിക വിദഗ്ധരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാന്പത്തിക വർഷത്തിലെ അവസാന പാദത്തിൽ കേന്ദ്രസർക്കാരിൽ നിന്ന് ജിഎസ്ടി അടക്കം ലഭിക്കേണ്ട തുകയിൽ ഏകദേശം 15000 കോടിയുടെ കുറവുണ്ടായി. എന്നാൽ ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള ചെലവുകൾ കുറയ്ക്കില്ല. അഞ്ച് വർഷം കൊണ്ട് കിഫ്ബി വഴി 50,000 കോടിയുടേയും ബജറ്റ് വിഹിതത്തിൽനിന്ന് 45,000കോടി രൂപയുടേയും അടിസ്ഥാന വികസന പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്.നികുതിയിതര വരുമാന വർധനവുമായി ബന്ധപ്പെട്ട പ്രധാന നിർദ്ദേശം പുഴകളിലേയും ഡാമുകളിലേയും മണൽ ഖനനമാണ്. നിലവിൽ അനുമതി നൽകിയ ഖനനപ്രവർത്തനനങ്ങൾക്ക് പുറമെ നടപടികൾക്ക് വേഗംകൂട്ടാൻ വിവിധ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിക്കുമെന്ന് മന്ത്രി അറിയിച്ചു. സർക്കാർ ചെലവുകൾ കുറയ്ക്കാൻ വിവിധ വകുപ്പുകളിൽ ജീവനക്കാരെ പുനർവിന്യസിക്കണമെന്ന നിർദേശം ഉയർന്നു. ജീവനക്കാർക്ക് ബുദ്ധിമുണ്ടാകാത്ത തരത്തിലാകും പുനഃക്രമീകരണം. ബജറ്റ് പ്രവർത്തനങ്ങളുടെ ആഭ്യന്തര ഓഡിറ്റ് നടത്തണമെന്ന നിർദേശം പരിഗണിക്കും.
കഴിഞ്ഞ മൂന്നു വർഷത്തെ വാർഷിക റിട്ടേണുകളുടെ വിവരം ലഭിക്കുന്നതോടെ നികുതിപിരിവ് ഊർജിതമാക്കി വരുമാന വർധനയാണ് ലക്ഷ്യമിടുന്നത്. വാർഷിക റിട്ടേണുകൾ പരിശോധിച്ച് നികുതി ചോർച്ച കണ്ടു പിടിക്കും. ഇതിനായി വകുപ്പിനു പ്രത്യേക നിർദേശം നൽകും. ധനപ്രതിസന്ധിയുണ്ടെങ്കിലും ശന്പള പരിഷ്കരണ കാലാവധി നീട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ലോട്ടറി ടിക്കറ്റ് വില കൂട്ടിയില്ലെങ്കിൽ തൊഴിലാളികൾക്കും വിൽപ്പനക്കാർക്കുമുള്ള വരുമാനം കുറയും. വരുമാനം കുറയ്ക്കുന്നതിനോടു താൽപര്യമില്ല.
എന്നാൽ സമ്മാനം കുറയ്ക്കാനാവില്ല. ഈ മേഖലയിലെ സംഘടനകളെല്ലാം ചെറിയതോതിൽ വില വർധിപ്പിക്കുന്നതിനെ പിന്തുണച്ചിട്ടുണ്ട്. ഒരു സംഘടന മാത്രമാണ് വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. ലോട്ടറിവിലയുടെ ഘടന എന്തായിരിക്കണമെന്ന് സംഘടനകൾ എഴുതിത്തന്നിട്ടുണ്ട്. അത് പരിശോധിച്ച് തീരുമാനിക്കും.
മാർച്ച് ഒന്നുമുതൽ പുതിയ നികുതി നിരക്ക് നിലവിൽവരികയാണ്. അതിന് മുന്പ് പുതുക്കിയ വില ഘടന പ്രാബല്യത്തിൽ വരുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾ പരിശോധിക്കുമെന്ന് മന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു.
ഒരു കുട്ടി കൂടിയാൽ ഒരു പുതിയ അധ്യാപക നിയമനം നടത്തുന്ന രീതി അംഗീകരിക്കാനാവില്ല. ആവശ്യമെങ്കിൽ വിദ്യാഭ്യാസ ചട്ടങ്ങളിൽ മാറ്റം വരുത്തും. എയ്ഡഡ് മേഖലയിലെ നിയമനങ്ങളിൽ നിയന്ത്രണമില്ലാത്ത സാഹചര്യം ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടിയെന്നും മന്ത്രിപറഞ്ഞു.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രൊട്ടക്ടഡ് അധ്യാപകരെ നിലനിർത്താൻ അധ്യാപക- വിദ്യാർഥി അനുപാതം 40:1 ൽ നിന്ന് 30:1 ആക്കി കുറച്ചിരുന്നു. അധ്യാപകരുടെ ജോലി ഉറപ്പാക്കാനെടുത്ത ആ തീരുമാനത്തെ ആർക്കും വിമർശിക്കാനാവില്ല.
എന്നാൽ, ഫലത്തിൽ അധ്യാപക വിദ്യാർഥി അനുപാതം 30:1 ആയി മാറിയെന്നാണു പലരും ചൂണ്ടിക്കാട്ടിയത്. മുപ്പതിൽ നിന്ന് ഒരു കുട്ടി അധികമായാൽ പുതിയ നിയമനം നടത്തും. കിഫ്ബി പദ്ധതികൾക്ക് സ്ഥലമേറ്റെടുക്കാൻ പത്ത് യൂണിറ്റുകളെക്കൂടി നിയോഗിക്കും. റവന്യൂ വകുപ്പ് നിർത്തലാക്കാൻ തീരുമാനിച്ച യൂണീറ്റുകളാണിവ. കിഫ്ബി പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്ന പ്രത്യേക ഉദ്ദേശ കന്പനികളിൽ എൻജിനിയർമാരെ താത്കാലികമായി നിയമിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഭൂമിയുടെ ന്യായവില കൂട്ടണമെന്ന് സെക്രട്ടറിമാരുടെ സമിതി നിർദേശിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
ബജറ്റ് തയാറാക്കുന്നത് സംസ്ഥാനത്തിന്റെ ധനസ്ഥിതി കൂടി പരിഗണിച്ച്
തിരുവനന്തപുരം: കേരളത്തിന്റെ ധനസ്ഥിതി ഞെരുങ്ങിയ സാഹചര്യത്തിലാണു പുതിയ ബജറ്റ് തയാറാക്കുന്നതെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ഗുലാത്തി ഇൻസ്റ്റിറ്റൂട്ട് ഓഫ് ഫിനാൻസ് ആന്ഡ് ടാക്സേഷൻ ബജറ്റിന് മുന്നോടിയായി സംഘടിപ്പിച്ച സാന്പത്തിക വിദഗ്ധരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാന്പത്തിക വർഷത്തിലെ അവസാന പാദത്തിൽ കേന്ദ്രസർക്കാരിൽ നിന്ന് ജിഎസ്ടി അടക്കം ലഭിക്കേണ്ട തുകയിൽ ഏകദേശം 15000 കോടിയുടെ കുറവുണ്ടായി. എന്നാൽ ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള ചെലവുകൾ കുറയ്ക്കില്ല. അഞ്ച് വർഷം കൊണ്ട് കിഫ്ബി വഴി 50,000 കോടിയുടേയും ബജറ്റ് വിഹിതത്തിൽനിന്ന് 45,000കോടി രൂപയുടേയും അടിസ്ഥാന വികസന പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്.നികുതിയിതര വരുമാന വർധനവുമായി ബന്ധപ്പെട്ട പ്രധാന നിർദ്ദേശം പുഴകളിലേയും ഡാമുകളിലേയും മണൽ ഖനനമാണ്. നിലവിൽ അനുമതി നൽകിയ ഖനനപ്രവർത്തനനങ്ങൾക്ക് പുറമെ നടപടികൾക്ക് വേഗംകൂട്ടാൻ വിവിധ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിക്കുമെന്ന് മന്ത്രി അറിയിച്ചു. സർക്കാർ ചെലവുകൾ കുറയ്ക്കാൻ വിവിധ വകുപ്പുകളിൽ ജീവനക്കാരെ പുനർവിന്യസിക്കണമെന്ന നിർദേശം ഉയർന്നു. ജീവനക്കാർക്ക് ബുദ്ധിമുണ്ടാകാത്ത തരത്തിലാകും പുനഃക്രമീകരണം. ബജറ്റ് പ്രവർത്തനങ്ങളുടെ ആഭ്യന്തര ഓഡിറ്റ് നടത്തണമെന്ന നിർദേശം പരിഗണിക്കും.
കഴിഞ്ഞ മൂന്നു വർഷത്തെ വാർഷിക റിട്ടേണുകളുടെ വിവരം ലഭിക്കുന്നതോടെ നികുതിപിരിവ് ഊർജിതമാക്കി വരുമാന വർധനയാണ് ലക്ഷ്യമിടുന്നത്. വാർഷിക റിട്ടേണുകൾ പരിശോധിച്ച് നികുതി ചോർച്ച കണ്ടു പിടിക്കും. ഇതിനായി വകുപ്പിനു പ്രത്യേക നിർദേശം നൽകും. ധനപ്രതിസന്ധിയുണ്ടെങ്കിലും ശന്പള പരിഷ്കരണ കാലാവധി നീട്ടില്ലെന്നും മന്ത്രി പറഞ്ഞു.