പന്തളം: മകരസംക്രമ സന്ധ്യയിൽ ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള ആടയാഭരണങ്ങളുമായി തിരുവാഭരണ ഘോഷയാത്ര പന്തളത്തുനിന്നു പുറപ്പെട്ടു. പരന്പരാഗത പാതയിലൂടെ കാൽനടയായി നീങ്ങുന്ന ഘോഷയാത്രാ സംഘം നാളെ വൈകുന്നേരം ശബരിമലയിലെത്തിച്ചേരും. ഇന്നലെ ഉച്ചയോടെയാണ് പന്തളത്തുനിന്നു തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടത്. പന്തളം സ്രാന്പിക്കൽ കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങൾ ദേവസ്വം അധികൃതർ ഏറ്റുവാങ്ങി. പുലർച്ചെ മുതൽ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ ദർശനത്തിനുവച്ചിരുന്നു.
ഘോഷയാത്രയ്ക്കു മുന്നോടിയായി തിരുവാഭരണ മാളികയിലെത്തിയ ഇളയ തന്പുരാൻ ചതയം നാൾ രാമവർമരാജ തിരുവാഭരണ വാഹകരെയും പല്ലക്കു വാഹകരെയും ഭസ്മം നൽകി അനുഗ്രഹിച്ചു. തുടർന്ന് വലിയതന്പുരാൻ രാമവർമരാജയെയും രാജപ്രതിനിധി ഉത്രം നാൾ പ്രദീപ് കുമാർ വർമയെയും വലിയകോയിക്കൽ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. ഉച്ചപൂജയ്ക്കു നട അടച്ചതോടെ ഘോഷയാത്രയ്ക്കു മുന്നോടിയായുള്ള ചടങ്ങുകളാരംഭിച്ചു.
മേൽശാന്തി ശ്രീകോവിലിൽ പൂജിച്ച ഉടവാൾ വലിയ തന്പുരാനു നൽകി. വലിയതന്പുരാൻ ഘോഷയാത്ര നയിക്കുന്ന രാജപ്രതിനിധിക്ക് ഉടവാൾ കൈമാറി അനുഗ്രഹിച്ചു. 12.50ന് തിരുവാഭരണങ്ങൾ പെട്ടികളിലാക്കി. മേൽശാന്തി നീരാഞ്ജനമുഴിഞ്ഞു. രാജപ്രതിനിധിയും പരിവാരങ്ങളും ക്ഷേത്രത്തിനു പുറത്തിറങ്ങി രാജരാജശേഖര മണ്ഡപത്തിനു മുന്പിൽ ഒരുക്കിയിരുന്ന പല്ലക്കിലേറി യാത്രതിരിച്ചു. കൃത്യം ഒന്നിനു തിരുവാഭരണ പേടകങ്ങൾ ക്ഷേത്രത്തിനു പുറത്തേക്കെടുത്തു ഘോഷയാത്ര പുറപ്പെട്ടു.
തിരുമുഖമടങ്ങുന്ന പ്രധാനപെട്ടി ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയും പൂജാപാത്രങ്ങളടങ്ങുന്ന രണ്ടാമത്തെ പെട്ടി മരുതമനയിൽ ശിവൻപിള്ളയും കൊടിയും ജീവതയുമടങ്ങുന്ന മൂന്നാമത്തെ പെട്ടി കിഴക്കേതോട്ടത്തിൽ പ്രതാപചന്ദ്രൻ നായരും ശിരസിലേറ്റി. 24 അംഗ സംഘമാണ് തിരുവാഭരണ വാഹകരായുള്ളത്. ആയിരക്കണക്കിന് തീർഥാടകർ ഇരുമുടിക്കെട്ടുമേന്തി ശരണം വിളികളോടെ ഘോഷയാത്രയെ അനുഗമിച്ചു. യാത്രാമധ്യേ കൈപ്പുഴ നാലുകെട്ട് കൊട്ടാരത്തിലെത്തി പന്തളം വലിയതന്പുരാട്ടി മകംനാൾ തന്വംഗിയെ കണ്ട് അനുഗ്രഹം തേടി. ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, മെംബർമാരായ കെ.എസ്. രവി, എൻ. വിജയകുമാർ, ആന്റോ ആന്റണി എംപി, ചിറ്റയം ഗോപകുമാർ എംഎൽഎ, പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി. നൂഹ്, ജില്ലാ പോലീസ് മേധാവി ജി. ജയദേവ് തുടങ്ങിയവർ ഘോഷയാത്ര പുറപ്പെടുന്പോൾ സന്നിഹിതരായിരുന്നു.
തിരുവാഭരണ പാതയിൽ നിരവധി സ്ഥലങ്ങളിലെ സ്വീകരണങ്ങളേറ്റുവാങ്ങി അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിലെത്തി സംഘം വിശ്രമിച്ചു. രണ്ടാം ദിവസം ഘോഷയാത്രാസംഘം ളാഹ വനം വകുപ്പ് സത്രത്തിൽ തങ്ങും. മൂന്നാം ദിവസം ശബരിപീഠം വഴി ശരംകുത്തിയിലെത്തിച്ചേരുന്ന ഘോഷയാത്രയെ ദേവസ്വം അധികൃതർ സ്വീകരിക്കും. വാദ്യമേളങ്ങളുടെ അകന്പടിയോടെ സന്നിധാനത്തേക്കു ഘോഷയാത്രയെ എഴുന്നള്ളിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുന്പോൾ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് തിരുവാഭരണ പേടകം ശ്രീകോവിലിനുള്ളിലേക്കു തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങും. തിരുവാഭരണങ്ങൾ ചാർത്തി മകരസംക്രമസന്ധ്യയിലെ ദീപാരാധന നടക്കുന്പോഴാണ് പൊന്നന്പലമേട്ടിൽ മകരജ്യോതി തെളിയുന്നത്.
ഹരിവരാസനം പുരസ്കാരം നാളെ ഇളയരാജയ്ക്കു സമ്മാനിക്കും
ശബരിമല: ഹരിവരാസനം 2020ലെ പുരസ്കാരം പത്മവിഭൂഷണ് ഇസൈ ജ്ഞാനി ഇളയരാജയ്ക്കു സമ്മാനിക്കും. ശബരിമല അയ്യപ്പസന്നിധിയിലെ വേദിയിൽ മകരവിളക്ക് ദിനമായ നാളെ രാവിലെ ഒന്പതിനു നടക്കുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുരസ്കാരം സമ്മാനിക്കും. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഹരിവരാസനം അവാർഡ്. രാജു ഏബ്രഹാം എംഎൽഎ അധ്യക്ഷതവഹിക്കും.
ഘോഷയാത്രയ്ക്കു മുന്നോടിയായി തിരുവാഭരണ മാളികയിലെത്തിയ ഇളയ തന്പുരാൻ ചതയം നാൾ രാമവർമരാജ തിരുവാഭരണ വാഹകരെയും പല്ലക്കു വാഹകരെയും ഭസ്മം നൽകി അനുഗ്രഹിച്ചു. തുടർന്ന് വലിയതന്പുരാൻ രാമവർമരാജയെയും രാജപ്രതിനിധി ഉത്രം നാൾ പ്രദീപ് കുമാർ വർമയെയും വലിയകോയിക്കൽ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. ഉച്ചപൂജയ്ക്കു നട അടച്ചതോടെ ഘോഷയാത്രയ്ക്കു മുന്നോടിയായുള്ള ചടങ്ങുകളാരംഭിച്ചു.
മേൽശാന്തി ശ്രീകോവിലിൽ പൂജിച്ച ഉടവാൾ വലിയ തന്പുരാനു നൽകി. വലിയതന്പുരാൻ ഘോഷയാത്ര നയിക്കുന്ന രാജപ്രതിനിധിക്ക് ഉടവാൾ കൈമാറി അനുഗ്രഹിച്ചു. 12.50ന് തിരുവാഭരണങ്ങൾ പെട്ടികളിലാക്കി. മേൽശാന്തി നീരാഞ്ജനമുഴിഞ്ഞു. രാജപ്രതിനിധിയും പരിവാരങ്ങളും ക്ഷേത്രത്തിനു പുറത്തിറങ്ങി രാജരാജശേഖര മണ്ഡപത്തിനു മുന്പിൽ ഒരുക്കിയിരുന്ന പല്ലക്കിലേറി യാത്രതിരിച്ചു. കൃത്യം ഒന്നിനു തിരുവാഭരണ പേടകങ്ങൾ ക്ഷേത്രത്തിനു പുറത്തേക്കെടുത്തു ഘോഷയാത്ര പുറപ്പെട്ടു.
തിരുമുഖമടങ്ങുന്ന പ്രധാനപെട്ടി ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയും പൂജാപാത്രങ്ങളടങ്ങുന്ന രണ്ടാമത്തെ പെട്ടി മരുതമനയിൽ ശിവൻപിള്ളയും കൊടിയും ജീവതയുമടങ്ങുന്ന മൂന്നാമത്തെ പെട്ടി കിഴക്കേതോട്ടത്തിൽ പ്രതാപചന്ദ്രൻ നായരും ശിരസിലേറ്റി. 24 അംഗ സംഘമാണ് തിരുവാഭരണ വാഹകരായുള്ളത്. ആയിരക്കണക്കിന് തീർഥാടകർ ഇരുമുടിക്കെട്ടുമേന്തി ശരണം വിളികളോടെ ഘോഷയാത്രയെ അനുഗമിച്ചു. യാത്രാമധ്യേ കൈപ്പുഴ നാലുകെട്ട് കൊട്ടാരത്തിലെത്തി പന്തളം വലിയതന്പുരാട്ടി മകംനാൾ തന്വംഗിയെ കണ്ട് അനുഗ്രഹം തേടി. ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, മെംബർമാരായ കെ.എസ്. രവി, എൻ. വിജയകുമാർ, ആന്റോ ആന്റണി എംപി, ചിറ്റയം ഗോപകുമാർ എംഎൽഎ, പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി. നൂഹ്, ജില്ലാ പോലീസ് മേധാവി ജി. ജയദേവ് തുടങ്ങിയവർ ഘോഷയാത്ര പുറപ്പെടുന്പോൾ സന്നിഹിതരായിരുന്നു.
തിരുവാഭരണ പാതയിൽ നിരവധി സ്ഥലങ്ങളിലെ സ്വീകരണങ്ങളേറ്റുവാങ്ങി അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിലെത്തി സംഘം വിശ്രമിച്ചു. രണ്ടാം ദിവസം ഘോഷയാത്രാസംഘം ളാഹ വനം വകുപ്പ് സത്രത്തിൽ തങ്ങും. മൂന്നാം ദിവസം ശബരിപീഠം വഴി ശരംകുത്തിയിലെത്തിച്ചേരുന്ന ഘോഷയാത്രയെ ദേവസ്വം അധികൃതർ സ്വീകരിക്കും. വാദ്യമേളങ്ങളുടെ അകന്പടിയോടെ സന്നിധാനത്തേക്കു ഘോഷയാത്രയെ എഴുന്നള്ളിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുന്പോൾ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് തിരുവാഭരണ പേടകം ശ്രീകോവിലിനുള്ളിലേക്കു തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങും. തിരുവാഭരണങ്ങൾ ചാർത്തി മകരസംക്രമസന്ധ്യയിലെ ദീപാരാധന നടക്കുന്പോഴാണ് പൊന്നന്പലമേട്ടിൽ മകരജ്യോതി തെളിയുന്നത്.
ഹരിവരാസനം പുരസ്കാരം നാളെ ഇളയരാജയ്ക്കു സമ്മാനിക്കും
ശബരിമല: ഹരിവരാസനം 2020ലെ പുരസ്കാരം പത്മവിഭൂഷണ് ഇസൈ ജ്ഞാനി ഇളയരാജയ്ക്കു സമ്മാനിക്കും. ശബരിമല അയ്യപ്പസന്നിധിയിലെ വേദിയിൽ മകരവിളക്ക് ദിനമായ നാളെ രാവിലെ ഒന്പതിനു നടക്കുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുരസ്കാരം സമ്മാനിക്കും. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഹരിവരാസനം അവാർഡ്. രാജു ഏബ്രഹാം എംഎൽഎ അധ്യക്ഷതവഹിക്കും.