തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഭരണ-പ്രതിപക്ഷ സംയുക്ത സത്യഗ്രഹം ഇന്ന്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും എൽഡിഎഫ്-യുഡിഎഫ് കക്ഷിനേതാക്കളും ഇന്നു രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സത്യഗ്രഹ സമരം നടത്തും.
മുഖ്യമന്ത്രി സത്യഗ്രഹമിരിക്കുന്ന സാഹചര്യത്തിൽ രക്തസാക്ഷി മണ്ഡപത്തിനു ചുറ്റും സുരക്ഷ കർശനമാക്കി. വൻ പോലീസ് സംഘത്തെയും ഇന്നലെ മുതൽ ഇവിടെ വിന്യസിച്ചു.
സമരത്തിനു ശേഷം ഇന്ന് ഉച്ചകഴിഞ്ഞു യുഡിഎഫ് ഉന്നതാധികാര സമിതി യോഗം ചേരുന്നുണ്ട്. യുഡിഎഫിന്റെ തുടർ സമര പരിപാടികൾ യോഗത്തിൽ ചർച്ചയാകും. ഇടതുമുന്നണി നേതൃ യോഗവും ഇന്ന് എകെജി സെന്ററിൽ ചേരുന്നുണ്ട്. എൽഡിഎഫിന്റെ തുടർസമരങ്ങൾ യോഗം ചർച്ച ചെയ്യും.
മുഖ്യമന്ത്രി സത്യഗ്രഹമിരിക്കുന്ന സാഹചര്യത്തിൽ രക്തസാക്ഷി മണ്ഡപത്തിനു ചുറ്റും സുരക്ഷ കർശനമാക്കി. വൻ പോലീസ് സംഘത്തെയും ഇന്നലെ മുതൽ ഇവിടെ വിന്യസിച്ചു.
സമരത്തിനു ശേഷം ഇന്ന് ഉച്ചകഴിഞ്ഞു യുഡിഎഫ് ഉന്നതാധികാര സമിതി യോഗം ചേരുന്നുണ്ട്. യുഡിഎഫിന്റെ തുടർ സമര പരിപാടികൾ യോഗത്തിൽ ചർച്ചയാകും. ഇടതുമുന്നണി നേതൃ യോഗവും ഇന്ന് എകെജി സെന്ററിൽ ചേരുന്നുണ്ട്. എൽഡിഎഫിന്റെ തുടർസമരങ്ങൾ യോഗം ചർച്ച ചെയ്യും.