തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കെ ധനവകുപ്പിലെ രണ്ട് ഉന്നതരും കേരളം വിടുന്നു. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മനോജ് ജോഷിയും ധനവിനിയോഗ സെക്രട്ടറി സഞ്ജീവ് കൗശിക്കുമാണു കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു പോകുന്നത്. ഇതോടെ സംസ്ഥാനത്തെ ധനവകുപ്പിലെ സുപ്രധാന തസ്തികകളിൽ പുതിയവരെ കണ്ടെത്തേണ്ടി വരും. പല സെക്രട്ടറിമാരും അഞ്ചും ആറും വകുപ്പുകളുടെ ചുമതല വഹിക്കുന്നതിനാൽ ധനവകുപ്പിനു മാത്രമായി ഒരാളെ കണ്ടെത്തുന്നതു ശ്രമകരമാണ്. സാന്പത്തിക പ്രതിസന്ധിയുടെ കാലത്ത് നിർണായക തീരുമാനങ്ങൾ എടുക്കുന്നതും പുതുതായി എത്തുന്നവർക്കു വെല്ലുവിളിയാകും.
മനോജ് ജോഷി കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയത്തിലേക്കും കൗശിക് ഫിനാൻഷൽ സർവീസ് ഡെയറക്ടറേറ്റിലേക്കുമാണു ഡപ്യൂട്ടേഷനിൽ പോകുന്നത്. ഇതോടെ സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരിൽ 22 പേർ കേന്ദ്ര ഡപ്യൂട്ടേഷനിൽ ജോലി നോക്കുന്ന അവസ്ഥയായി. തോമസ് ഐസക് 2016ൽ ധനമന്ത്രിയായതു മുതൽ മനോജ് ജോഷി ധന സെക്രട്ടറിയാണ്. 1989 ബാച്ചിലെ കേരള കേഡർ ഉദ്യോഗസ്ഥനാണ്. നേരത്തെ ഡെപ്യൂട്ടേഷനിൽ ലോകബാങ്ക് പ്രതിനിധിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് സഞ്ജീവ് കൗശിക്.
മനോജ് ജോഷി കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയത്തിലേക്കും കൗശിക് ഫിനാൻഷൽ സർവീസ് ഡെയറക്ടറേറ്റിലേക്കുമാണു ഡപ്യൂട്ടേഷനിൽ പോകുന്നത്. ഇതോടെ സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരിൽ 22 പേർ കേന്ദ്ര ഡപ്യൂട്ടേഷനിൽ ജോലി നോക്കുന്ന അവസ്ഥയായി. തോമസ് ഐസക് 2016ൽ ധനമന്ത്രിയായതു മുതൽ മനോജ് ജോഷി ധന സെക്രട്ടറിയാണ്. 1989 ബാച്ചിലെ കേരള കേഡർ ഉദ്യോഗസ്ഥനാണ്. നേരത്തെ ഡെപ്യൂട്ടേഷനിൽ ലോകബാങ്ക് പ്രതിനിധിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് സഞ്ജീവ് കൗശിക്.