തൃപ്പൂണിത്തുറ: കാറും ടാങ്കർലോറിയും കൂട്ടിയിടിച്ച് കാറിൽ യാത്രചെയ്തിരുന്ന രണ്ടു സ്ത്രീകൾ മരിച്ചു. തൊടുപുഴ എടവട്ടി പുത്തൻഅറയിൽ ഷൈലജ അസീസ് (47), ഭർതൃമാതാവ് ബൽകീത്ത് മുഹമ്മദ് (70) എന്നിവരാണു മരിച്ചത്. കാർ ഓടിച്ചിരുന്ന ഷൈലയുടെ ഭർത്താവ് അസീസിനെ പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. സ്വദേശമായ തൊടുപുഴയിൽനിന്നു കലൂരിലുള്ള ഫ്ളാറ്റിലേക്കു പോവുകയായിരുന്നു കാറിലുണ്ടായിരുന്നവർ.
സീപോർട്ട് - എയർപോർട്ട് റോഡിൽ ഇരുന്പനം ബിപിസി എലിനു സമീപം കാർ നിയന്ത്രണംവിട്ട് എതിരെ വന്ന ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ യാത്രക്കാരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷൈലജ വഴിമധ്യേയും ബൽകീത്ത് ആശുപത്രിയിൽ വച്ചും മരിച്ചു. അസീസിന്റെ പരിക്ക് ഗുരുതരമല്ല. എറണാകുളം ഫെഡറൽ ബാങ്ക് മാനേജരാണ് അസീസ്. മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു കൊടുക്കും. ഷൈലജയുടെ മക്കൾ: ഫാസന അസീസ് (ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥ), ആഷിക് അസീസ് (നെതർലാൻഡ്സ്). ബൽകീത്തിന്റെ മക്കൾ: അസീസ്, താഫിൻ, ലൈല.
സീപോർട്ട് - എയർപോർട്ട് റോഡിൽ ഇരുന്പനം ബിപിസി എലിനു സമീപം കാർ നിയന്ത്രണംവിട്ട് എതിരെ വന്ന ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ യാത്രക്കാരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷൈലജ വഴിമധ്യേയും ബൽകീത്ത് ആശുപത്രിയിൽ വച്ചും മരിച്ചു. അസീസിന്റെ പരിക്ക് ഗുരുതരമല്ല. എറണാകുളം ഫെഡറൽ ബാങ്ക് മാനേജരാണ് അസീസ്. മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു കൊടുക്കും. ഷൈലജയുടെ മക്കൾ: ഫാസന അസീസ് (ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥ), ആഷിക് അസീസ് (നെതർലാൻഡ്സ്). ബൽകീത്തിന്റെ മക്കൾ: അസീസ്, താഫിൻ, ലൈല.