+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വയം ശൂന്യവത്കരിച്ച ഈശോമിശിഹാ

റവ.ഡോ. ജോർജ് തെക്കേക്കര / ക്രിസ്മസ് വിളക്ക്‌16 ദൈവമായിരുന്നിട്ടും ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട ഒരു കാര്യമായി പരിഗണിക
സ്വയം ശൂന്യവത്കരിച്ച ഈശോമിശിഹാ
റവ.ഡോ. ജോർജ് തെക്കേക്കര / ക്രിസ്മസ് വിളക്ക്‌-16

ദൈവമായിരുന്നിട്ടും ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട ഒരു കാര്യമായി പരിഗണിക്കാതെ അവൻ സ്വയം ശൂന്യനാക്കി (ഫിലി 2: 6,7). ദൈവത്തിന്‍റെ മേഖലയിൽനിന്നു മനുഷ്യന്‍റെ അവസ്ഥയിലേക്കുള്ള ഇറങ്ങിവരവാണത്-ഗ്രീക്കു ഭാഷയിലെ കെനോസിസ്.

സമാനതകൾ ഉറപ്പിക്കാൻ പരസ്പരം പോരടിക്കുന്ന സ്ത്രീ പുരുഷന്മാരുടെ ലോകത്തിലേക്കാണ് സകല സമാനതകളുമുപേക്ഷിച്ചു അവൻ വരുന്നത്. ഒന്നാമതായി ദൈവവുമായുള്ള സമാനത ഉപേക്ഷിക്കുന്നു. സ്നേഹിക്കുന്ന വ്യക്തിയുമായി താദാത്മ്യപ്പെടുന്നതിന് ഈ സ്വയം ശൂന്യവത്കരണം ആവശ്യമാണെന്ന് ബിഷപ് ഫുൾട്ടൺ ജെ. ഷീൻ കുറിച്ചതോർക്കുന്നു.
ഉണ്ടാകട്ടെ എന്ന ഒറ്റവാക്കാൽ ശൂന്യതയിൽനിന്ന് എല്ലാം സൃഷ്ടിച്ചവൻ സ്വയം ശൂന്യമാക്കുന്നു. വചനം മാംസം ധരിക്കുന്നു. സ്രഷ്ടാവ് താൻ സൃഷ്ടിച്ചവളുടെ മകനായി അവതരിക്കുന്നു (വി. ബേസിൽ). എന്തിനുവേണ്ടി? മണ്ണോട് ചേരേണ്ടവനെ വിണ്ണോട് ചേർത്തുനിർത്താൻ.
മാംസം സന്പൂർണ മനുഷ്യപ്രകൃതിയെയാണു സൂചിപ്പിക്കുന്നത്. മനുഷ്യന്‍റെ ക്ഷണികതയും നശ്വരതയും ദരിദ്രാവസ്ഥയും യാദൃച്ഛികതയുമെല്ലാം അതിലടങ്ങിയിട്ടുണ്ട്.

രണ്ടാമതായി, മനുഷ്യനുമായുള്ള സമാനതയും അവൻ ഉപേക്ഷിക്കുന്നു. ജനനത്തിലെന്നപോലെ മരണത്തിലും അവൻ ഏറ്റവും നിസാരനായി, ഉപേക്ഷിക്കപ്പെട്ടവനായി. സ്വത്വബോധം നഷ്ടപ്പെട്ടവരെ അസ്തിത്വത്തിന്‍റെ പൂർണതയിലേക്കു നയിക്കാൻ മനുഷ്യാസ്തിത്വവും ഉപേക്ഷിക്കുകയാണവൻ.

ഉയിർപ്പിന്‍റെ മഹത്വത്തിലും ആ ശൂന്യവത്കരണം തുടരുകയാണ്. നശ്വരമായ മനുഷ്യപ്രകൃതിയെ അനശ്വരമാക്കാൻ മനുഷ്യനോടൊപ്പമായാൽ പോര, അപ്പമാകണം, ഉള്ളിലേക്കിറങ്ങി മനുഷ്യ പ്രകൃതിയിലലിയണം. വീണ്ടും വീണ്ടും ചെറുതാകുന്ന ദൈവം.

നീ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടോ? സ്നേഹിക്കുന്ന വ്യക്തിയെ നേടാൻ നിന്‍റെ അഹത്തിൽ നിന്ന് ഇറങ്ങിവരേണ്ടതുണ്ട്. നീ സ്നേഹിക്കുന്ന വ്യക്തിയോട് താദാത്മ്യപ്പെടേണ്ടതുണ്ട്. ഒരുതരം ശൂന്യവത്കരണം തന്നെയാണതും.

വലിപ്പച്ചെറുപ്പങ്ങളെക്കുറിച്ചുള്ള തർക്കങ്ങൾ ഉപേക്ഷിക്കുക. സ്വയം ചെറുതാക്കി അപരനെ ഉയർത്തുന്ന സമാനതകളുടെ പുതിയ സമവാക്യങ്ങൾ രൂപപ്പെടട്ടെ. സ്നേഹ നിരാസങ്ങളുടെ ലോകത്തിൽ സ്നേഹത്തിനുവേണ്ടി കാംക്ഷിക്കുന്നവരെ ചേർത്തു പിടിക്കാം.

ഒപ്പം ഓർക്കുക, വിണ്ണിലുള്ളവനെ സ്നേഹിക്കാൻ നീയും വിണ്ണോളമുയരണം. നിന്നിലെ ദൈവികതയെ ഉയർത്തണം. ജീർണതയ്ക്കടിമപ്പെട്ട സൃഷ്ടപ്രപഞ്ചം ദൈവമക്കളുടെ വെളിപ്പെടുത്തലിനെ കാത്തിരിക്കുകയാണ് (റോമ 8: 19,21).