പാലാ: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചേർപ്പുങ്കൽ കുരിയപ്പാറയിൽ രാജേഷിന്റെ ഭാര്യ സരിത (36)യാണ് മരിച്ചത്. കഴിഞ്ഞ എട്ടിന് വൈകുന്നേരം നാലിന് ചേർപ്പുങ്കലിലെ ഭർതൃവീട്ടിൽ വച്ചാണ് സരിതയ്ക്ക് പൊള്ളലേറ്റത്. ഭർത്താവ് രാജേഷിനും പൊള്ളലേറ്റിരുന്നു. 60 ശതമാനത്തിലേറെ പൊള്ളലേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സരിത ശനിയാഴ്ച രാത്രി പത്തോടെയാണ് മരിച്ചത്.
പൊള്ളലേറ്റ ഇരുവരെയും ആദ്യം കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും സരിതയെ പിന്നിട് കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു. ഈരാറ്റുപേട്ട ഇളപ്പുങ്കൽ വെട്ടിത്തറയിൽ ശശീന്ദ്രന്റെ മകളാണ് സരിത. ഇതേസമയം സരിതയെ ഭർത്താവ് രാജേഷ് തീ കൊളുത്തുകയായിരുന്നെന്നു കാണിച്ചു സരിതയുടെ പിതാവ് ശശീന്ദ്രൻ കിടങ്ങൂർ പോലീസിൽ പരാതി നൽകി. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ സരിതയെ ഇയാൾ ഉപദ്രവിച്ചിരുന്നതായും പരാതിയിൽ പറയുന്നു. വിശദമായ അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മക്കൾ: ആവണി, ആരോമൽ.
പൊള്ളലേറ്റ ഇരുവരെയും ആദ്യം കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും സരിതയെ പിന്നിട് കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു. ഈരാറ്റുപേട്ട ഇളപ്പുങ്കൽ വെട്ടിത്തറയിൽ ശശീന്ദ്രന്റെ മകളാണ് സരിത. ഇതേസമയം സരിതയെ ഭർത്താവ് രാജേഷ് തീ കൊളുത്തുകയായിരുന്നെന്നു കാണിച്ചു സരിതയുടെ പിതാവ് ശശീന്ദ്രൻ കിടങ്ങൂർ പോലീസിൽ പരാതി നൽകി. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ സരിതയെ ഇയാൾ ഉപദ്രവിച്ചിരുന്നതായും പരാതിയിൽ പറയുന്നു. വിശദമായ അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മക്കൾ: ആവണി, ആരോമൽ.