പാലാ: കർഷക മതിലിനും മഹാ സംഗമത്തിനും രാഷ്ട്രീയമില്ലെന്നും കൃഷിയിടങ്ങളിലേക്കു നമ്മെ തിരിച്ചു കൊണ്ടുവരാൻ സഹായിക്കുന്ന തീർഥാടനമാണു കർഷകരുടെ കൂടിച്ചേരലെന്നും പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ ഇന്നലെ നടത്തിയ കർഷക മഹാസംഗമത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കർഷകരുടെ ഉള്ളിൽനിന്നുള്ള കരച്ചിലാണ് കർഷക മതിലും മഹാസമ്മേളനവും.
തൂന്പയും മണ്‍വെട്ടിയും പിടിക്കേണ്ട കൈകളിൽ കൊടിയും വടിയും പിടിക്കേണ്ടി വരുന്നതു ഗതികേടുകൊണ്ടാണെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു. വൻകിടക്കാർക്കു വേണ്ടി കോടിക്കണക്കിനു രൂപ എഴുതിത്തള്ളിയ സർക്കാർ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുന്നില്ല. കർഷക പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകുന്നവരെ തെരഞ്ഞെടുപ്പുകളിൽ മത്സരിപ്പിക്കേണ്ടതായും വന്നേക്കാമെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.
2020 കർഷക വർഷം
പുതുവർഷം 2020 മാണ്ട് പാലാ രൂപത കർഷക വർഷമായി ആചരിക്കും. പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ ഇന്നലെ നടത്തിയ കർഷക മഹാസംഗമത്തിൽ അധ്യക്ഷ പ്രസംഗത്തിനിടയിലാണ് മാർ കല്ലറങ്ങാട്ട് പ്രഖ്യാപനം നടത്തിയത്. രൂപതയിലെ എല്ലാ കർഷകരെയും സഹകരിപ്പിച്ചു കർഷക ഫാക്ടറി ആരംഭിക്കാനും പദ്ധതിയുണ്ടെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു. ഭക്ഷ്യസുരക്ഷയ്ക്കായി പദ്ധതികൾ ആവിഷ്കരിക്കും. എല്ലാ ഇടവകകളിലും സണ്‍ഡേ മാർക്കറ്റുകൾ തുടങ്ങും. ഇടവകകൾ തോറുമുള്ള കർഷകദളങ്ങൾ ശക്തീകരിച്ചു കാർഷിക മേഖലയിൽ പുത്തനുണർവുണ്ടാക്കുന്ന പദ്ധതികൾക്കു തുടക്കം കുറിക്കും. യുവാക്കളെയും സ്ത്രീകളെയും കൃഷിയിലേക്ക് അടുപ്പിക്കാൻ രൂപതകളിലെ വിവിധ സംഘടനകളിലൂടെ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കർഷകരെ അവഗണിക്കാനാവില്ല
കർഷക കൂട്ടായ്മകളും ശക്തീകരണവും ഉണ്ടായാൽ ഒരു സർക്കാരിനും കർഷകരെ അവഗണിക്കാനാകില്ലെന്നു കർഷകരുടെ ഒരുമിച്ചുള്ള പ്ലാറ്റ്ഫോമുകൾ ഉയർന്നുവരണമെന്നും പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ. പാലായിൽ ഇന്നലെ നടന്ന കർഷക മഹാസംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കർഷക ബാങ്കിന്റെ കീഴിലുള്ള എസ്എച്ച് ഗ്രൂപ്പുകൾ വളരണമെന്നും ആൾക്കൂട്ടമായാൽ പോരാ, ക്രിയാത്മക സംഘമായി മാറി കൂടുതൽ യൂണിറ്റുകൾ സ്ഥാപിക്കുകയും മൂല്യവർധിത ഉല്പന്നങ്ങളുടെ നിർമാണം വിപുലീകരിക്കുകയും വേണമെന്നും മാർ മുരിക്കൻ പറഞ്ഞു.
കർഷകർ നാടിന്റെ നട്ടെല്ലാണെന്നും കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടാൽ രാജ്യത്തെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടുവെന്നാണുകരുതുന്നത്. കർഷകൻ പരാജയപ്പെട്ടാൽ രാജ്യം പരാജയപ്പെടുമെന്നും യോഗത്തിൽ പ്രസംഗിച്ച സ്വാമി അഭയാന്ദതീർഥപാദർ പറഞ്ഞു.
മനുഷ്യന്റെ ജീവിതം കൃഷിയുമായി ബന്ധപ്പെടുന്പോഴാണ് ആരോഗ്യം ലഭിക്കുന്നതെന്നും കൃഷിയെ മറക്കുന്പോൾ മാറാരോഗങ്ങളുടെ പിടിയിലാകുമെന്നും യോഗത്തിൽ പ്രസംഗിച്ച മുഹമ്മദ് നദീർ മൗലവി പറഞ്ഞു. സർക്കാരുകൾ കർഷകരുടെ പ്രശ്നം പരിഹരിക്കാൻ പ്രഥമപരിഗണന നൽകണമെന്നും മുഹമ്മദ് നദീർ മൗലവി പറഞ്ഞു.
പാലായിലെ കർഷക മഹാസമ്മേളനം വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നും കർഷകർ തെരുവിൽ ഇറങ്ങുന്നത് അവർക്ക് നിലിനിൽപ്പില്ലാതെ വരുന്പോഴാണെന്നും യോഗത്തിൽ പ്രസംഗിച്ച ഡോ.സിറിയക് തോമസ് പറഞ്ഞു. കർഷകരെ വിഘടിപ്പിച്ചു തമ്മിലടിപ്പിക്കുന്നവർക്കുള്ള താക്കീതാണ് ഈ മഹാസംഗമമെന്നും വൈരം മറന്നു വിവിധ രാഷ്ട്രീയ പാർട്ടികൾ കർഷകർക്കു വേണ്ടി ഒരുമിക്കാൻ തയാറാവണമെന്നും യോഗത്തിൽ പ്രസംഗിച്ച റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ പറഞ്ഞു.
മാറി മാറി വന്ന കേന്ദ്രസർക്കാരുകൾ കർഷക വിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കുതിൽ പരസ്പരം മത്സരിക്കുകയാണെന്നും കേരളമൊട്ടാകെ സമാനതകളില്ലാത്ത കർഷക മുന്നേറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും കർഷ പ്രക്ഷോഭങ്ങൾക്കു മുന്പിൽ സർക്കാരുകൾക്ക് മുട്ടുമടക്കേണ്ടി വരുമെന്നും യോഗത്തിൽ പ്രസംഗിച്ച ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ.വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്്ടർ ഫാ.മാത്യു ചന്ദ്രൻകുന്നേൽ, ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാന പ്രസിഡന്റ് ടോമി തുരുത്തിക്കര വിവിധ സംഘടനാ ഭാരവാഹികളായ ഡാന്റീസ് കൂനാനിക്കൽ, ഡോ.സണ്ണി വി. സഖറിയ, ജസ്റ്റിൻ കുന്നുംപുറം, സാലിമ്മ ജോളി, ജോസ് കീലത്ത്, വെറോനിക്കാ ജോസഫ്, സെബാസ്റ്റ്യൻ തോട്ടത്തിൽ തുടങ്ങിയവരും സമ്മേളന വേദിയിൽ സന്നിഹിതരായിരുന്നു.
സംഘാടക മികവ്
ചുരുങ്ങിയ ദിനങ്ങൾകൊണ്ട് കർഷകരെ ഉണർത്തി മഹാസംഗമം നടത്തിയപ്പോൾ തെളിഞ്ഞത് സംഘാടന മികവ്. പത്തു ദിവസം മുന്‍പാണ് പാലാ ബിഷപ്സ് ഹൗസിൽ കൂടിയ വൈദികരുടെയും സംഘടനാ പ്രതിനിധികളുടെയും യോഗത്തിൽ മോണ്‍.ജോസഫ് കുഴിഞ്ഞാലിൽ കർഷകസംഗമം എന്ന ആശയം മുന്നോട്ടുവച്ചത്. എറണാകുളത്ത് സിനഡിലായിരുന്ന രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടുമായി ഫോണിൽ ബന്ധപ്പെട്ട് തീയതിയും സമയവും നിശ്ചയിച്ചു. സഭാ സംവിധാനവും വിവിധസംഘടനകളും ഉണർന്നതോടെ ചുരിങ്ങിയ ദിവസങ്ങൾ കൊണ്ട് സംഘടിപ്പിച്ച സമ്മേളനം വൻവിജയമായി. രൂപതയുടെ വിവിധ സംഘടനകളുടെ ഡയറക്ടർമാരുടെയും ഭാരവാഹികളുടെയും നേതൃത്വത്തിൽ ഓരോ ഫൊറോനയ്ക്കും പ്രത്യേകം ചുമതലക്കാരെ ഏൽപ്പിച്ചു ചിട്ടപ്പെടുത്തിയ കർഷക മഹാസംഗമത്തിന്റെ മുഖ്യസംഘാടകൻ 75ൽ എത്തിനിൽക്കുന്ന വികാരി ജനറാൾ മോണ്‍ .ജോസഫ് കുഴിഞ്ഞാലിലായിരുന്നു.
ഫൊറോന വികാരിമാരും ഇടവക വികാരിമാരും സംഘടനാ ഭാരവാഹികളും സജീവമായി പ്രവർത്തിച്ചു. വൈദികരും അല്മായരും ഒത്തുചേർന്ന് ഉൗണും ഉറക്കവുമില്ലാതെ നടത്തിയ കൂട്ടായ പരിശ്രമങ്ങളുടെ വിജയമാണു പാലായിൽ തീർന്ന പടുകൂറ്റൻ കർഷകമതിലും റാലിയും മഹാസമ്മേളനവും. ജനറൽ കണ്‍വീനർ മോണ്‍. ജോസഫ് കുഴിഞ്ഞാലിലിനൊപ്പം മോണ്‍.എബ്രാഹം കൊല്ലിത്താനത്തുമലയിൽ, മോണ്‍.ജോസഫ് മലേപ്പറന്പിൽ, മോണ്‍.സെബാസ്റ്റ്യൻ വേത്താനത്ത്, ഫാ.ജോസ് കാക്കല്ലിൽ, ഫാ.ജോസ് നെല്ലിക്കത്തെരുവിൽ, ഫാ.ജോസ് തറപ്പേൽ, ഫാ.മാത്യു പുല്ലുകാലായിൽ, ഫാ.സെബാസ്റ്റ്യൻ പുല്ലുകാലായിൽ, ഫാ.ജോസ് വടക്കേക്കുറ്റ്, ഫാ.ജോസഫ് ആലഞ്ചേരിൽ, ഫാ. ജോയൽ പണ്ടാരപ്പറന്പിൽ., ഫാ. സിറിൾ തയ്യിൽ, ഫാ. തോമസ് വാലുമ്മേൽ, ഫാ.വിൻസെന്റ് മൂങ്ങാമാക്കൽ, ഫാ.ജോസ് വാട്ടപ്പള്ളിൽ, ഫാ.ജോണ്‍ എടേട്ട്, ഡാന്റീസ് കൂനാനിക്കൽ, ടോമി തുരുത്തിക്കര, സണ്ണി വി. സക്കറിയ, തോമസ് വടക്കേൽ, മാത്യു മാന്പറിന്പിൽ, രാജീവ് കൊച്ചുപറന്പിൽ, സാജു അലക്സ്, ജോസ് കീലത്ത്, ജോസഫ് വടക്കേൽ, ജസ്റ്റിൻ കുന്നുംപുറം, ജോണി വേലംകുന്നേൽ, ബെന്നി വടക്കേടം, ടോംസണ് കിഴക്കേക്കര, സാലിമ്മ ജോളി, സിജി ലൂക്സണ്‍, തോമസുകുട്ടി പടിഞ്ഞാറെമുറി, ജിസ് ചെരിപുറം, തോമസ് ആന്റണി, സിബി കണിയാംപടി, പി.വി.ജോർജ്, ജോയി മടിക്കാങ്കൽ, സാജു വടക്കേൽ, ജെയിസി സണ്ണി, ജെയിംസ് താന്നിക്കൽ, ജേക്കബ് മുണ്ടയ്ക്കൽ തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി.
അഭിവാദ്യങ്ങളുമായി ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും
കർഷക മഹാസംഗമത്തിനു അഭിവാദ്യങ്ങളുമായി ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ നേതാക്കന്മാരും സമ്മേളനത്തിൽ പങ്കെടുത്തു. എംപിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ, എംഎൽഎമാരായ പി.ജെ. ജോസഫ്, മാണി സി. കാപ്പൻ, മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, എന്നിവരും വക്കച്ചൻ മറ്റത്തിൽ, നഗരസഭ ആക്ടിംഗ് ചെയർമാൻ കുര്യാക്കോസ് പടവൻ, ജോസ് ടോം, സജി മഞ്ഞക്കടന്പിൽ, സാജൻ തൊടുക, ബേബി ഉഴുത്തുവാൽ, ബിജു പുന്നത്താനം ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കൾ തുടങ്ങിയവർ സദസിൽ സന്നിഹിതരായിരുന്നു.
ബിജു കൂട്ടപ്ലാക്കൽ
തൂന്പയും മണ്‍വെട്ടിയും പിടിക്കേണ്ട കൈകളിൽ കൊടിയും വടിയും പിടിക്കേണ്ടി വരുന്നതു ഗതികേടുകൊണ്ടാണെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു. വൻകിടക്കാർക്കു വേണ്ടി കോടിക്കണക്കിനു രൂപ എഴുതിത്തള്ളിയ സർക്കാർ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുന്നില്ല. കർഷക പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകുന്നവരെ തെരഞ്ഞെടുപ്പുകളിൽ മത്സരിപ്പിക്കേണ്ടതായും വന്നേക്കാമെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.
2020 കർഷക വർഷം
പുതുവർഷം 2020 മാണ്ട് പാലാ രൂപത കർഷക വർഷമായി ആചരിക്കും. പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ ഇന്നലെ നടത്തിയ കർഷക മഹാസംഗമത്തിൽ അധ്യക്ഷ പ്രസംഗത്തിനിടയിലാണ് മാർ കല്ലറങ്ങാട്ട് പ്രഖ്യാപനം നടത്തിയത്. രൂപതയിലെ എല്ലാ കർഷകരെയും സഹകരിപ്പിച്ചു കർഷക ഫാക്ടറി ആരംഭിക്കാനും പദ്ധതിയുണ്ടെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു. ഭക്ഷ്യസുരക്ഷയ്ക്കായി പദ്ധതികൾ ആവിഷ്കരിക്കും. എല്ലാ ഇടവകകളിലും സണ്‍ഡേ മാർക്കറ്റുകൾ തുടങ്ങും. ഇടവകകൾ തോറുമുള്ള കർഷകദളങ്ങൾ ശക്തീകരിച്ചു കാർഷിക മേഖലയിൽ പുത്തനുണർവുണ്ടാക്കുന്ന പദ്ധതികൾക്കു തുടക്കം കുറിക്കും. യുവാക്കളെയും സ്ത്രീകളെയും കൃഷിയിലേക്ക് അടുപ്പിക്കാൻ രൂപതകളിലെ വിവിധ സംഘടനകളിലൂടെ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കർഷകരെ അവഗണിക്കാനാവില്ല
കർഷക കൂട്ടായ്മകളും ശക്തീകരണവും ഉണ്ടായാൽ ഒരു സർക്കാരിനും കർഷകരെ അവഗണിക്കാനാകില്ലെന്നു കർഷകരുടെ ഒരുമിച്ചുള്ള പ്ലാറ്റ്ഫോമുകൾ ഉയർന്നുവരണമെന്നും പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ. പാലായിൽ ഇന്നലെ നടന്ന കർഷക മഹാസംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കർഷക ബാങ്കിന്റെ കീഴിലുള്ള എസ്എച്ച് ഗ്രൂപ്പുകൾ വളരണമെന്നും ആൾക്കൂട്ടമായാൽ പോരാ, ക്രിയാത്മക സംഘമായി മാറി കൂടുതൽ യൂണിറ്റുകൾ സ്ഥാപിക്കുകയും മൂല്യവർധിത ഉല്പന്നങ്ങളുടെ നിർമാണം വിപുലീകരിക്കുകയും വേണമെന്നും മാർ മുരിക്കൻ പറഞ്ഞു.
കർഷകർ നാടിന്റെ നട്ടെല്ലാണെന്നും കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടാൽ രാജ്യത്തെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടുവെന്നാണുകരുതുന്നത്. കർഷകൻ പരാജയപ്പെട്ടാൽ രാജ്യം പരാജയപ്പെടുമെന്നും യോഗത്തിൽ പ്രസംഗിച്ച സ്വാമി അഭയാന്ദതീർഥപാദർ പറഞ്ഞു.
മനുഷ്യന്റെ ജീവിതം കൃഷിയുമായി ബന്ധപ്പെടുന്പോഴാണ് ആരോഗ്യം ലഭിക്കുന്നതെന്നും കൃഷിയെ മറക്കുന്പോൾ മാറാരോഗങ്ങളുടെ പിടിയിലാകുമെന്നും യോഗത്തിൽ പ്രസംഗിച്ച മുഹമ്മദ് നദീർ മൗലവി പറഞ്ഞു. സർക്കാരുകൾ കർഷകരുടെ പ്രശ്നം പരിഹരിക്കാൻ പ്രഥമപരിഗണന നൽകണമെന്നും മുഹമ്മദ് നദീർ മൗലവി പറഞ്ഞു.
പാലായിലെ കർഷക മഹാസമ്മേളനം വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നും കർഷകർ തെരുവിൽ ഇറങ്ങുന്നത് അവർക്ക് നിലിനിൽപ്പില്ലാതെ വരുന്പോഴാണെന്നും യോഗത്തിൽ പ്രസംഗിച്ച ഡോ.സിറിയക് തോമസ് പറഞ്ഞു. കർഷകരെ വിഘടിപ്പിച്ചു തമ്മിലടിപ്പിക്കുന്നവർക്കുള്ള താക്കീതാണ് ഈ മഹാസംഗമമെന്നും വൈരം മറന്നു വിവിധ രാഷ്ട്രീയ പാർട്ടികൾ കർഷകർക്കു വേണ്ടി ഒരുമിക്കാൻ തയാറാവണമെന്നും യോഗത്തിൽ പ്രസംഗിച്ച റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ പറഞ്ഞു.
മാറി മാറി വന്ന കേന്ദ്രസർക്കാരുകൾ കർഷക വിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കുതിൽ പരസ്പരം മത്സരിക്കുകയാണെന്നും കേരളമൊട്ടാകെ സമാനതകളില്ലാത്ത കർഷക മുന്നേറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും കർഷ പ്രക്ഷോഭങ്ങൾക്കു മുന്പിൽ സർക്കാരുകൾക്ക് മുട്ടുമടക്കേണ്ടി വരുമെന്നും യോഗത്തിൽ പ്രസംഗിച്ച ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ.വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്്ടർ ഫാ.മാത്യു ചന്ദ്രൻകുന്നേൽ, ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാന പ്രസിഡന്റ് ടോമി തുരുത്തിക്കര വിവിധ സംഘടനാ ഭാരവാഹികളായ ഡാന്റീസ് കൂനാനിക്കൽ, ഡോ.സണ്ണി വി. സഖറിയ, ജസ്റ്റിൻ കുന്നുംപുറം, സാലിമ്മ ജോളി, ജോസ് കീലത്ത്, വെറോനിക്കാ ജോസഫ്, സെബാസ്റ്റ്യൻ തോട്ടത്തിൽ തുടങ്ങിയവരും സമ്മേളന വേദിയിൽ സന്നിഹിതരായിരുന്നു.
സംഘാടക മികവ്
ചുരുങ്ങിയ ദിനങ്ങൾകൊണ്ട് കർഷകരെ ഉണർത്തി മഹാസംഗമം നടത്തിയപ്പോൾ തെളിഞ്ഞത് സംഘാടന മികവ്. പത്തു ദിവസം മുന്‍പാണ് പാലാ ബിഷപ്സ് ഹൗസിൽ കൂടിയ വൈദികരുടെയും സംഘടനാ പ്രതിനിധികളുടെയും യോഗത്തിൽ മോണ്‍.ജോസഫ് കുഴിഞ്ഞാലിൽ കർഷകസംഗമം എന്ന ആശയം മുന്നോട്ടുവച്ചത്. എറണാകുളത്ത് സിനഡിലായിരുന്ന രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടുമായി ഫോണിൽ ബന്ധപ്പെട്ട് തീയതിയും സമയവും നിശ്ചയിച്ചു. സഭാ സംവിധാനവും വിവിധസംഘടനകളും ഉണർന്നതോടെ ചുരിങ്ങിയ ദിവസങ്ങൾ കൊണ്ട് സംഘടിപ്പിച്ച സമ്മേളനം വൻവിജയമായി. രൂപതയുടെ വിവിധ സംഘടനകളുടെ ഡയറക്ടർമാരുടെയും ഭാരവാഹികളുടെയും നേതൃത്വത്തിൽ ഓരോ ഫൊറോനയ്ക്കും പ്രത്യേകം ചുമതലക്കാരെ ഏൽപ്പിച്ചു ചിട്ടപ്പെടുത്തിയ കർഷക മഹാസംഗമത്തിന്റെ മുഖ്യസംഘാടകൻ 75ൽ എത്തിനിൽക്കുന്ന വികാരി ജനറാൾ മോണ്‍ .ജോസഫ് കുഴിഞ്ഞാലിലായിരുന്നു.
ഫൊറോന വികാരിമാരും ഇടവക വികാരിമാരും സംഘടനാ ഭാരവാഹികളും സജീവമായി പ്രവർത്തിച്ചു. വൈദികരും അല്മായരും ഒത്തുചേർന്ന് ഉൗണും ഉറക്കവുമില്ലാതെ നടത്തിയ കൂട്ടായ പരിശ്രമങ്ങളുടെ വിജയമാണു പാലായിൽ തീർന്ന പടുകൂറ്റൻ കർഷകമതിലും റാലിയും മഹാസമ്മേളനവും. ജനറൽ കണ്‍വീനർ മോണ്‍. ജോസഫ് കുഴിഞ്ഞാലിലിനൊപ്പം മോണ്‍.എബ്രാഹം കൊല്ലിത്താനത്തുമലയിൽ, മോണ്‍.ജോസഫ് മലേപ്പറന്പിൽ, മോണ്‍.സെബാസ്റ്റ്യൻ വേത്താനത്ത്, ഫാ.ജോസ് കാക്കല്ലിൽ, ഫാ.ജോസ് നെല്ലിക്കത്തെരുവിൽ, ഫാ.ജോസ് തറപ്പേൽ, ഫാ.മാത്യു പുല്ലുകാലായിൽ, ഫാ.സെബാസ്റ്റ്യൻ പുല്ലുകാലായിൽ, ഫാ.ജോസ് വടക്കേക്കുറ്റ്, ഫാ.ജോസഫ് ആലഞ്ചേരിൽ, ഫാ. ജോയൽ പണ്ടാരപ്പറന്പിൽ., ഫാ. സിറിൾ തയ്യിൽ, ഫാ. തോമസ് വാലുമ്മേൽ, ഫാ.വിൻസെന്റ് മൂങ്ങാമാക്കൽ, ഫാ.ജോസ് വാട്ടപ്പള്ളിൽ, ഫാ.ജോണ്‍ എടേട്ട്, ഡാന്റീസ് കൂനാനിക്കൽ, ടോമി തുരുത്തിക്കര, സണ്ണി വി. സക്കറിയ, തോമസ് വടക്കേൽ, മാത്യു മാന്പറിന്പിൽ, രാജീവ് കൊച്ചുപറന്പിൽ, സാജു അലക്സ്, ജോസ് കീലത്ത്, ജോസഫ് വടക്കേൽ, ജസ്റ്റിൻ കുന്നുംപുറം, ജോണി വേലംകുന്നേൽ, ബെന്നി വടക്കേടം, ടോംസണ് കിഴക്കേക്കര, സാലിമ്മ ജോളി, സിജി ലൂക്സണ്‍, തോമസുകുട്ടി പടിഞ്ഞാറെമുറി, ജിസ് ചെരിപുറം, തോമസ് ആന്റണി, സിബി കണിയാംപടി, പി.വി.ജോർജ്, ജോയി മടിക്കാങ്കൽ, സാജു വടക്കേൽ, ജെയിസി സണ്ണി, ജെയിംസ് താന്നിക്കൽ, ജേക്കബ് മുണ്ടയ്ക്കൽ തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി.
അഭിവാദ്യങ്ങളുമായി ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും
കർഷക മഹാസംഗമത്തിനു അഭിവാദ്യങ്ങളുമായി ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ നേതാക്കന്മാരും സമ്മേളനത്തിൽ പങ്കെടുത്തു. എംപിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ, എംഎൽഎമാരായ പി.ജെ. ജോസഫ്, മാണി സി. കാപ്പൻ, മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, എന്നിവരും വക്കച്ചൻ മറ്റത്തിൽ, നഗരസഭ ആക്ടിംഗ് ചെയർമാൻ കുര്യാക്കോസ് പടവൻ, ജോസ് ടോം, സജി മഞ്ഞക്കടന്പിൽ, സാജൻ തൊടുക, ബേബി ഉഴുത്തുവാൽ, ബിജു പുന്നത്താനം ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കൾ തുടങ്ങിയവർ സദസിൽ സന്നിഹിതരായിരുന്നു.
ബിജു കൂട്ടപ്ലാക്കൽ