ചെടിക്കുളം(കണ്ണൂർ): മലയാളി വൈദികൻ ബിഹാറിൽ വാഹനാപകടത്തിൽ മരിച്ചു. ബിഹാറിലെ മുസാഫർപുർ രൂപത മുൻ വികാരി ജനറാളും തലശേരി അതിരൂപതയിലെ ചെടിക്കുളം സ്വദേശിയുമായ ഫാ. മാത്യു ഓരത്തേൽ (ജോർജ്-54) ആണു മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് രൂപതയിലെ കൊറിഗ മിഷൻപ്രദേശത്ത് സന്ദർശനം നടത്തി മടങ്ങുന്നതിനിടെ സുപോൾ ജില്ലയിൽപ്പെട്ട ലാത്തോനയിൽവച്ച് ഫാ. മാത്യു സഞ്ചരിച്ച ബൈക്കിൽ ഓട്ടോറിക്ഷ ഇടിച്ചായിരുന്നു അപകടം. മൃതദേഹം മുസാഫർപുർ സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്.
സംസ്കാരം പിന്നട്. ചെടിക്കുളത്തെ പരേതനായ മത്തായി-ത്രേസ്യ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: വർക്കി, ഫിലിപ്പ്, ജോസഫ്, ആന്റണി, മേരി, ആഗസ്തി, ലിസി, ഗ്രെയ്സ്.
കഴിഞ്ഞ മേയിൽ ചെടിക്കുളത്തെ വീട്ടിലെത്തിയിരുന്ന ഫാ. മാത്യു അടുത്തമാസം വീണ്ടും വരാനിരിക്കെയാണ് മരണം. 1995 ജനുവരിയിലായിരുന്നു പൗരോഹിത്യ സ്വീകരണം.
ഇന്നലെ ഉച്ചയ്ക്ക് രൂപതയിലെ കൊറിഗ മിഷൻപ്രദേശത്ത് സന്ദർശനം നടത്തി മടങ്ങുന്നതിനിടെ സുപോൾ ജില്ലയിൽപ്പെട്ട ലാത്തോനയിൽവച്ച് ഫാ. മാത്യു സഞ്ചരിച്ച ബൈക്കിൽ ഓട്ടോറിക്ഷ ഇടിച്ചായിരുന്നു അപകടം. മൃതദേഹം മുസാഫർപുർ സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്.
സംസ്കാരം പിന്നട്. ചെടിക്കുളത്തെ പരേതനായ മത്തായി-ത്രേസ്യ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: വർക്കി, ഫിലിപ്പ്, ജോസഫ്, ആന്റണി, മേരി, ആഗസ്തി, ലിസി, ഗ്രെയ്സ്.
കഴിഞ്ഞ മേയിൽ ചെടിക്കുളത്തെ വീട്ടിലെത്തിയിരുന്ന ഫാ. മാത്യു അടുത്തമാസം വീണ്ടും വരാനിരിക്കെയാണ് മരണം. 1995 ജനുവരിയിലായിരുന്നു പൗരോഹിത്യ സ്വീകരണം.