തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ തുടർസമരത്തെക്കുറിച്ചു തീരുമാനിക്കാൻ യുഡിഎഫ് ഉന്നതാധികാര സമിതി യോഗം നാളെ ചേരും.
ഭരണ- പ്രതിപക്ഷ സംയുക്ത സമരത്തിനു ശേഷമാണ് ഉന്നതാധികാരസമിതി യോഗം ചേരുന്നത്. ഇതിനിടെ ഭരണപക്ഷവുമായി ചേർന്നുള്ള സമരത്തോടു മുന്നണിക്കുള്ളിൽ അതൃപ്തി പടരുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണു യോജിച്ച സമരമെന്ന ആശയം മുഖ്യമന്ത്രിക്കു മുന്‍പാകെ വച്ചത്. അദ്ദേഹം അപ്പോൾതന്നെ അംഗീകരിക്കുകയും ചെയ്തു. യുഡിഎഫ് ഒറ്റയ്ക്കു വൻപ്രക്ഷോഭവുമായി മുന്നോട്ടു വരണമായിരുന്നു എന്ന അഭിപ്രായമാണു മുന്നണിക്കുള്ളിലും കോണ്‍ഗ്രസിനുള്ളിലും ഒരു വിഭാഗം ഉയർത്തുന്നത്. പ്രതിപക്ഷ നേതാവ് ഏകപക്ഷീയമായി യോജിച്ച സമരത്തിനു സമ്മതിച്ചതു പ്രതിപക്ഷത്തിനു ഗുണം ചെയ്യുന്ന തീരുമാനമായില്ല എന്നും ഇവർ പറയുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരുമുൾപ്പെടെ പങ്കെടുക്കുന്ന സമരത്തിൽ സ്വാഭാവികമായും പ്രതിപക്ഷം പിന്തള്ളപ്പെട്ടു പോകും. വാർത്താപരമായി പോലും പ്രതിപക്ഷം അപ്രസക്തരാകും. ഈ സമരത്തിന്റെ നേട്ടം കിട്ടുന്നതു ഭരണപക്ഷത്തിനു മാത്രമാകുമെന്നും എതിർക്കുന്നവർ പറയുന്നു. മാത്രമല്ല, സംസ്ഥാനത്തെ ന്യൂനപക്ഷങ്ങൾ കൂടുതലായി എതിർക്കുന്ന വിഷയത്തിൽ പ്രതിപക്ഷം സ്വന്തം നിലയിൽ വൻപ്രക്ഷോഭം സംഘടിപ്പിച്ചു രാഷ്ട്രീയമായി മേൽക്കൈ നേടണമായിരുന്നു എന്നാണ് അഭിപ്രായം.
മാത്രമല്ല, കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരായി സംസ്ഥാന വ്യാപകമായ പ്രക്ഷോഭ പരിപാടി യുഡിഎഫ് സംഘടിപ്പിച്ചതു കഴിഞ്ഞ ദിവസം മാത്രമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസംഘത്തിന്റെ വിദേശയാത്രയെ പോലും വിമർശിച്ചു പ്രതിപക്ഷം രംഗത്തുള്ള അവസരമാണിത്. സാന്പത്തിക തകർച്ച വ്യക്തമാക്കാൻ ധവളപത്രം പുറപ്പെടുവിച്ചതും കഴിഞ്ഞ ദിവസമാണ്. അതിനു തൊട്ടുപിന്നാലെ ഭരണപക്ഷവുമായി തോളിൽ കൈയിടുന്നതിന്റെ നേട്ടം അവർക്കു മാത്രമായിരിക്കുമെന്ന വിമർശനവുമുണ്ട്. എന്നാൽ, ഇതുപോലെ സുപ്രധാനമായ വിഷയത്തിൽ കേരളത്തിന്റെ മൊത്തം പ്രതിഷേധം ഒരുമിച്ച് ഉയർത്തേണ്ടതുണ്ടെന്ന പക്ഷത്താണ് പ്രതിപക്ഷ നേതാവ്. മുസ്ലിം ലീഗ് നേതൃത്വത്തോടു മാത്രം കൂടിയാലോചിച്ചാണ് സംയുക്ത സമരത്തിനുള്ള തീരുമാനമെടുത്തതെന്നു മറ്റു ഘടകകക്ഷി നേതാക്കൾ ആരോപിക്കുന്നു.
ഏതായാലും തുടർപ്രക്ഷോഭത്തെക്കുറിച്ചു തീരുമാനിക്കാനുള്ള യോഗത്തിൽ യോജിച്ച സമരത്തെക്കുറിച്ചുള്ള എതിർപ്പ് ആരെങ്കിലും ഉയർത്താൻ സാധ്യതയുണ്ട്. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങളും യോഗത്തിൽ ചർച്ചയാകും. കഴിഞ്ഞ യുഡിഎഫ് യോഗത്തിനു ശേഷം നേതാക്കൾ കേരള കോണ്‍ഗ്രസ് നേതാക്കളുമായി വെവ്വേറെ ചർച്ച നടത്തിയിരുന്നു. എന്നാൽ, ഇതുകൊണ്ടു പ്രത്യേകിച്ചു ഗുണമൊന്നുമുണ്ടായില്ല. മാത്രമല്ല തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പിൽ രണ്ടു വാർഡുകളിൽ ഇരുപക്ഷത്തിന്റെയും സ്ഥാനാർഥികൾ രംഗത്തുവന്നതു മുന്നണിക്കും തലവേദനയായിരിക്കുകയാണ്.
ഈ നിലയിൽ മുന്നോട്ടു പോയാൽ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ മുന്നണിയുടെ സാധ്യതകൾക്കു മങ്ങലേൽപ്പിക്കുമെന്നു മുന്നണിനേതൃത്വത്തിനു ബോധ്യമായിട്ടുണ്ട്. എന്നാൽ, ഇരുകൂട്ടരും അയവില്ലാത്ത നിലപാടുമായി നിൽക്കുന്പോൾ മുന്നണി നേതൃത്വത്തിനും കാര്യമായി ഒന്നും ചെയ്യാനില്ലെന്നുള്ളതാണ് വസ്തുത. ഏതായാലും നാളത്തെ യോഗത്തിലും ഈ വിഷയം ചർച്ചയാകും.
ഭരണ- പ്രതിപക്ഷ സംയുക്ത സമരത്തിനു ശേഷമാണ് ഉന്നതാധികാരസമിതി യോഗം ചേരുന്നത്. ഇതിനിടെ ഭരണപക്ഷവുമായി ചേർന്നുള്ള സമരത്തോടു മുന്നണിക്കുള്ളിൽ അതൃപ്തി പടരുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണു യോജിച്ച സമരമെന്ന ആശയം മുഖ്യമന്ത്രിക്കു മുന്‍പാകെ വച്ചത്. അദ്ദേഹം അപ്പോൾതന്നെ അംഗീകരിക്കുകയും ചെയ്തു. യുഡിഎഫ് ഒറ്റയ്ക്കു വൻപ്രക്ഷോഭവുമായി മുന്നോട്ടു വരണമായിരുന്നു എന്ന അഭിപ്രായമാണു മുന്നണിക്കുള്ളിലും കോണ്‍ഗ്രസിനുള്ളിലും ഒരു വിഭാഗം ഉയർത്തുന്നത്. പ്രതിപക്ഷ നേതാവ് ഏകപക്ഷീയമായി യോജിച്ച സമരത്തിനു സമ്മതിച്ചതു പ്രതിപക്ഷത്തിനു ഗുണം ചെയ്യുന്ന തീരുമാനമായില്ല എന്നും ഇവർ പറയുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരുമുൾപ്പെടെ പങ്കെടുക്കുന്ന സമരത്തിൽ സ്വാഭാവികമായും പ്രതിപക്ഷം പിന്തള്ളപ്പെട്ടു പോകും. വാർത്താപരമായി പോലും പ്രതിപക്ഷം അപ്രസക്തരാകും. ഈ സമരത്തിന്റെ നേട്ടം കിട്ടുന്നതു ഭരണപക്ഷത്തിനു മാത്രമാകുമെന്നും എതിർക്കുന്നവർ പറയുന്നു. മാത്രമല്ല, സംസ്ഥാനത്തെ ന്യൂനപക്ഷങ്ങൾ കൂടുതലായി എതിർക്കുന്ന വിഷയത്തിൽ പ്രതിപക്ഷം സ്വന്തം നിലയിൽ വൻപ്രക്ഷോഭം സംഘടിപ്പിച്ചു രാഷ്ട്രീയമായി മേൽക്കൈ നേടണമായിരുന്നു എന്നാണ് അഭിപ്രായം.
മാത്രമല്ല, കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരായി സംസ്ഥാന വ്യാപകമായ പ്രക്ഷോഭ പരിപാടി യുഡിഎഫ് സംഘടിപ്പിച്ചതു കഴിഞ്ഞ ദിവസം മാത്രമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസംഘത്തിന്റെ വിദേശയാത്രയെ പോലും വിമർശിച്ചു പ്രതിപക്ഷം രംഗത്തുള്ള അവസരമാണിത്. സാന്പത്തിക തകർച്ച വ്യക്തമാക്കാൻ ധവളപത്രം പുറപ്പെടുവിച്ചതും കഴിഞ്ഞ ദിവസമാണ്. അതിനു തൊട്ടുപിന്നാലെ ഭരണപക്ഷവുമായി തോളിൽ കൈയിടുന്നതിന്റെ നേട്ടം അവർക്കു മാത്രമായിരിക്കുമെന്ന വിമർശനവുമുണ്ട്. എന്നാൽ, ഇതുപോലെ സുപ്രധാനമായ വിഷയത്തിൽ കേരളത്തിന്റെ മൊത്തം പ്രതിഷേധം ഒരുമിച്ച് ഉയർത്തേണ്ടതുണ്ടെന്ന പക്ഷത്താണ് പ്രതിപക്ഷ നേതാവ്. മുസ്ലിം ലീഗ് നേതൃത്വത്തോടു മാത്രം കൂടിയാലോചിച്ചാണ് സംയുക്ത സമരത്തിനുള്ള തീരുമാനമെടുത്തതെന്നു മറ്റു ഘടകകക്ഷി നേതാക്കൾ ആരോപിക്കുന്നു.
ഏതായാലും തുടർപ്രക്ഷോഭത്തെക്കുറിച്ചു തീരുമാനിക്കാനുള്ള യോഗത്തിൽ യോജിച്ച സമരത്തെക്കുറിച്ചുള്ള എതിർപ്പ് ആരെങ്കിലും ഉയർത്താൻ സാധ്യതയുണ്ട്. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങളും യോഗത്തിൽ ചർച്ചയാകും. കഴിഞ്ഞ യുഡിഎഫ് യോഗത്തിനു ശേഷം നേതാക്കൾ കേരള കോണ്‍ഗ്രസ് നേതാക്കളുമായി വെവ്വേറെ ചർച്ച നടത്തിയിരുന്നു. എന്നാൽ, ഇതുകൊണ്ടു പ്രത്യേകിച്ചു ഗുണമൊന്നുമുണ്ടായില്ല. മാത്രമല്ല തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പിൽ രണ്ടു വാർഡുകളിൽ ഇരുപക്ഷത്തിന്റെയും സ്ഥാനാർഥികൾ രംഗത്തുവന്നതു മുന്നണിക്കും തലവേദനയായിരിക്കുകയാണ്.
ഈ നിലയിൽ മുന്നോട്ടു പോയാൽ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ മുന്നണിയുടെ സാധ്യതകൾക്കു മങ്ങലേൽപ്പിക്കുമെന്നു മുന്നണിനേതൃത്വത്തിനു ബോധ്യമായിട്ടുണ്ട്. എന്നാൽ, ഇരുകൂട്ടരും അയവില്ലാത്ത നിലപാടുമായി നിൽക്കുന്പോൾ മുന്നണി നേതൃത്വത്തിനും കാര്യമായി ഒന്നും ചെയ്യാനില്ലെന്നുള്ളതാണ് വസ്തുത. ഏതായാലും നാളത്തെ യോഗത്തിലും ഈ വിഷയം ചർച്ചയാകും.