പുത്തൻകുരിശ്: ആരാധനാലയങ്ങളിൽനിന്നു വിശ്വാസികളെ ബലപ്രയോഗത്തിലൂടെ പോലീസ് പുറത്താക്കുന്ന വിഷയത്തിൽ നീതിപീഠങ്ങളിൽനിന്നുള്ള വിവേചനവും ഇരട്ടത്താപ്പും അത്യന്തം ദുഃഖകരമാണെന്നു യാക്കോബായ സുറിയാനി സഭ മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത. ഇക്കാര്യത്തിൽ യാക്കോബായ സുറിയാനി സഭ നേരിടുന്ന പ്രതിസന്ധികൾ, ഇന്ത്യൻ പൗരൻ എന്ന നിലയിൽ ലഭിക്കേണ്ട അവകാശങ്ങളും മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെടുന്നതിന്റെ പ്രകടമായ തെളിവുകളാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് സ്റ്റേ
ഇല്ലെങ്കിലും യുവതികൾക്ക് മല ചവിട്ടുന്നതിന് പോലീസ് സംരക്ഷണം അനുവദിക്കാനാകില്ലെന്നാണ് ചീഫ് ജസ്റ്റീസിന്റെ ഉത്തരവ്. കോടിക്കണക്കിനുള്ള ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തരുതെന്ന ഉദ്ദേശ്യമായിരിക്കാം ഇതിനു പിന്നിലുള്ള ചേതോവികാരം. ഇതു ശ്ലാഘനീയവും ശ്രദ്ധേയവുമാണ്.
അതേസമയം യാക്കോബായ സുറിയാനി സഭയുടെ ലക്ഷക്കണക്കിനു വിശ്വാസികളുടെ വിശ്വാസത്തെ ചവിട്ടിമെതിച്ച് അവർ പണിത ദേവാലയങ്ങളിൽനിന്നും സെമിത്തേരികളിൽനിന്നും ബലമായി കോടതി വിധിയുടെ മറവിൽ പുറത്താക്കുന്നു. യാക്കോബായക്കാരന്റെ മൃതദേഹങ്ങൾ പോലും നീതിനിഷേധവും വിവേചനവും നേരിടുകയാണ്.
അയോധ്യ തർക്കത്തിലും മരട് ഫ്ലാറ്റ് വിഷയത്തിലും അപകടത്തിൽ മരിക്കുന്നവരുടെ ബന്ധുക്കൾക്കു നഷ്ടപരിഹാരം നൽകണമെന്നു കോടതികൾ വിധിക്കുന്പോൾ യാക്കോബായക്കാരനു മാത്രം നീതി ലഭിക്കാത്തതു പൊതുസമൂഹം തിരിച്ചറിയേണ്ടതാണെന്നും ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു.
ശബരിമല വിഷയത്തിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് സ്റ്റേ
ഇല്ലെങ്കിലും യുവതികൾക്ക് മല ചവിട്ടുന്നതിന് പോലീസ് സംരക്ഷണം അനുവദിക്കാനാകില്ലെന്നാണ് ചീഫ് ജസ്റ്റീസിന്റെ ഉത്തരവ്. കോടിക്കണക്കിനുള്ള ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തരുതെന്ന ഉദ്ദേശ്യമായിരിക്കാം ഇതിനു പിന്നിലുള്ള ചേതോവികാരം. ഇതു ശ്ലാഘനീയവും ശ്രദ്ധേയവുമാണ്.
അതേസമയം യാക്കോബായ സുറിയാനി സഭയുടെ ലക്ഷക്കണക്കിനു വിശ്വാസികളുടെ വിശ്വാസത്തെ ചവിട്ടിമെതിച്ച് അവർ പണിത ദേവാലയങ്ങളിൽനിന്നും സെമിത്തേരികളിൽനിന്നും ബലമായി കോടതി വിധിയുടെ മറവിൽ പുറത്താക്കുന്നു. യാക്കോബായക്കാരന്റെ മൃതദേഹങ്ങൾ പോലും നീതിനിഷേധവും വിവേചനവും നേരിടുകയാണ്.
അയോധ്യ തർക്കത്തിലും മരട് ഫ്ലാറ്റ് വിഷയത്തിലും അപകടത്തിൽ മരിക്കുന്നവരുടെ ബന്ധുക്കൾക്കു നഷ്ടപരിഹാരം നൽകണമെന്നു കോടതികൾ വിധിക്കുന്പോൾ യാക്കോബായക്കാരനു മാത്രം നീതി ലഭിക്കാത്തതു പൊതുസമൂഹം തിരിച്ചറിയേണ്ടതാണെന്നും ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു.