ഇരിട്ടി: കണ്ണൂരിൽ ഒരു ലക്ഷത്തിലധികം കർഷകർ പങ്കെടുത്ത പ്രതിഷേധസംഗമം മനഃപൂർവം അവഗണിച്ച ചാനലുകൾ ബഹിഷ്കരിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത സമിതി.
കര്‍ഷകന്റെ ജീവനും സ്വത്തും സംരക്ഷിക്കുവാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ അലംഭാവം കാണിക്കുന്ന സാഹചര്യത്തില്‍ നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് മലബാര്‍ മേഖലയിലെ ഒരു ലക്ഷത്തിലധികം കര്‍ഷകര്‍ ചേര്‍ന്ന് ഒൻപതിന് പ്രതിഷേധ സംഗമം നടത്തിയത്. എന്നാല്‍ കര്‍ഷകപ്രക്ഷോഭത്തെ ചില ചാനലുകൾ ബോധപൂര്‍വം തമസ്കരിക്കുകയായിരുന്നു. ഇവയെ ക്രിസ്മസ് കാലഘട്ടത്തില്‍ ബഹിഷ്കരിക്കണമെന്ന് എകെസിസി അഭ്യർഥിച്ചു.
വാര്‍ത്തകളിലൂടെയും സീരിയലുകളിലൂടെയും ജീര്‍ണതയുടെ വികൃതമുഖം നിരന്തരം പ്രദര്‍ശിപ്പിച്ച് സമൂഹത്തെ മൂല്യച്യുതിയിലേക്ക് തള്ളിവിടുന്ന ഇൗ ചാനലുകള്‍ക്ക് മാനുഷിക മുഖം പ്രകടിപ്പിക്കുവാന്‍ കഴിയുകയില്ല എന്നതാണ് കര്‍ഷകരുടെ ശക്തമായ പ്രക്ഷോഭത്തെ അവഗണിച്ചതിലൂടെ വ്യക്തമാക്കിയതെന്ന് യോഗം വിലയിരുത്തി. ഈ മാസം 20 മുതൽ അടുത്തമാസം അഞ്ചു വരെ പ്രസ്തുത ചാനലുകള്‍ ബഹിഷ്കരിക്കും. ഈ കാലയളവിൽ പരസ്യദാതാക്കള്‍ പരസ്യം നല്‍കരുതെന്നും യോഗം അഭ്യർഥിച്ചു.
പൊതുസമൂഹത്തിന് ക്രൈസ്തവസമൂഹം നല്കുന്ന നിരവധിയായ നന്മകളെ അവഗണിച്ച് ഏതെങ്കിലും ഒറ്റപ്പെട്ട സംഭവത്തെ പര്‍വതീകരിച്ച് സമൂഹത്തില്‍ ജീര്‍ണത സൃഷ്ടിക്കുന്ന ചാനലുകള്‍ സാംസ്കാരിക കേരളത്തിന് അപമാനമാണ്. ചില ഗൂഢലക്ഷ്യങ്ങൾ പുലർത്തിക്കൊണ്ട്, കിട്ടുന്ന അവസരങ്ങളിലെല്ലാം കത്തോലിക്കാസഭയെ താറടിക്കുവാന് കച്ചകെട്ടിയിരിക്കുന്ന ചാനല്‍ അവതാരകരെയും ചാനലുകളെയുംകുറിച്ച് വ്യക്തമായ അവബോധം സമൂഹം ഉള്‍ക്കൊള്ളേണ്ടതുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് ദേവസ്യ കൊങ്ങോല അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടര്‍ ഫാ. മാത്യു ആശാരിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ഗ്ലോബല്‍ വര്‍ക്കിംഗ് കമ്മിറ്റി അംഗം ജോണി തോമസ് വടക്കേക്കര, ജനറല്‍ സെക്രട്ടറി ചാക്കോച്ചന് കാരാമയില്‍, ട്രഷറര്‍ ബെന്നി പുതിയാംപുറം, വൈസ്പ്രസിഡന്റ് ബേബി നെട്ടനാനിയില്‍, ഡേവിസ് ആലങ്ങാടന്‍, ഫിലിപ്പ് മാത്യു വെളിയത്ത്, വര്‍ഗീസ് പള്ളിച്ചിറ, ജോസ് മുണ്ടുപാലം, ഏബ്രഹാം ഈറ്റക്കല്‍, ജോര്‍ജ് വില്ലന്താനം, ടോമി ഏബ്രഹാം കണയങ്കാട്ടില് എന്നിവര്‍ പ്രസംഗിച്ചു.
കര്‍ഷകന്റെ ജീവനും സ്വത്തും സംരക്ഷിക്കുവാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ അലംഭാവം കാണിക്കുന്ന സാഹചര്യത്തില്‍ നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് മലബാര്‍ മേഖലയിലെ ഒരു ലക്ഷത്തിലധികം കര്‍ഷകര്‍ ചേര്‍ന്ന് ഒൻപതിന് പ്രതിഷേധ സംഗമം നടത്തിയത്. എന്നാല്‍ കര്‍ഷകപ്രക്ഷോഭത്തെ ചില ചാനലുകൾ ബോധപൂര്‍വം തമസ്കരിക്കുകയായിരുന്നു. ഇവയെ ക്രിസ്മസ് കാലഘട്ടത്തില്‍ ബഹിഷ്കരിക്കണമെന്ന് എകെസിസി അഭ്യർഥിച്ചു.
വാര്‍ത്തകളിലൂടെയും സീരിയലുകളിലൂടെയും ജീര്‍ണതയുടെ വികൃതമുഖം നിരന്തരം പ്രദര്‍ശിപ്പിച്ച് സമൂഹത്തെ മൂല്യച്യുതിയിലേക്ക് തള്ളിവിടുന്ന ഇൗ ചാനലുകള്‍ക്ക് മാനുഷിക മുഖം പ്രകടിപ്പിക്കുവാന്‍ കഴിയുകയില്ല എന്നതാണ് കര്‍ഷകരുടെ ശക്തമായ പ്രക്ഷോഭത്തെ അവഗണിച്ചതിലൂടെ വ്യക്തമാക്കിയതെന്ന് യോഗം വിലയിരുത്തി. ഈ മാസം 20 മുതൽ അടുത്തമാസം അഞ്ചു വരെ പ്രസ്തുത ചാനലുകള്‍ ബഹിഷ്കരിക്കും. ഈ കാലയളവിൽ പരസ്യദാതാക്കള്‍ പരസ്യം നല്‍കരുതെന്നും യോഗം അഭ്യർഥിച്ചു.
പൊതുസമൂഹത്തിന് ക്രൈസ്തവസമൂഹം നല്കുന്ന നിരവധിയായ നന്മകളെ അവഗണിച്ച് ഏതെങ്കിലും ഒറ്റപ്പെട്ട സംഭവത്തെ പര്‍വതീകരിച്ച് സമൂഹത്തില്‍ ജീര്‍ണത സൃഷ്ടിക്കുന്ന ചാനലുകള്‍ സാംസ്കാരിക കേരളത്തിന് അപമാനമാണ്. ചില ഗൂഢലക്ഷ്യങ്ങൾ പുലർത്തിക്കൊണ്ട്, കിട്ടുന്ന അവസരങ്ങളിലെല്ലാം കത്തോലിക്കാസഭയെ താറടിക്കുവാന് കച്ചകെട്ടിയിരിക്കുന്ന ചാനല്‍ അവതാരകരെയും ചാനലുകളെയുംകുറിച്ച് വ്യക്തമായ അവബോധം സമൂഹം ഉള്‍ക്കൊള്ളേണ്ടതുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് ദേവസ്യ കൊങ്ങോല അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടര്‍ ഫാ. മാത്യു ആശാരിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ഗ്ലോബല്‍ വര്‍ക്കിംഗ് കമ്മിറ്റി അംഗം ജോണി തോമസ് വടക്കേക്കര, ജനറല്‍ സെക്രട്ടറി ചാക്കോച്ചന് കാരാമയില്‍, ട്രഷറര്‍ ബെന്നി പുതിയാംപുറം, വൈസ്പ്രസിഡന്റ് ബേബി നെട്ടനാനിയില്‍, ഡേവിസ് ആലങ്ങാടന്‍, ഫിലിപ്പ് മാത്യു വെളിയത്ത്, വര്‍ഗീസ് പള്ളിച്ചിറ, ജോസ് മുണ്ടുപാലം, ഏബ്രഹാം ഈറ്റക്കല്‍, ജോര്‍ജ് വില്ലന്താനം, ടോമി ഏബ്രഹാം കണയങ്കാട്ടില് എന്നിവര്‍ പ്രസംഗിച്ചു.