തിരുവനന്തപുരം: നഗരസഭാ പരിധിയിൽ ഓരോ മാസവും വിതരണം ചെയ്തതും കെട്ടിക്കിടക്കുന്നതുമായ കെട്ടിട നിർമാണ ലൈസൻസിന്റെയും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന്റെയും സ്ഥിതിവിവരങ്ങൾ നഗരസഭാ സെക്രട്ടറിമാർ വിലയിരുത്തണം.
ഇതവരുടെ വാർഷിക അവലോകന വിലയിരുത്തൽ റിപ്പോർട്ടിലെ മുഖ്യഘടകമാകും. ഈ വിവരങ്ങൾ അവലോകന വിലയിരുത്തലിൽ (എസിആർ) പ്രധാന മാനദണ്ഡമായി പരിഗണിക്കുമെന്നു തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഇറക്കിയ ഉത്തരവിൽ പറയുന്നു.
കെട്ടിട നിർമാണ അപേക്ഷകൾ, അനുവദിച്ച പെർമിറ്റുകൾ, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ, തീർപ്പാകാത്ത സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾ എന്നിവ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽ എല്ലാ മാസവും അവസാനത്തെ പ്രവൃത്തിദിനം ഡിജിറ്റൽ സിഗ്നേച്ചർ സഹിതം അപ്ലോഡ് ചെയ്യണം.
ആന്തൂർ നഗരസഭയിൽ കണ്വൻഷൻ സെന്ററിനു ലൈസൻസ് നൽകാത്തതിനാൽ പ്രവാസി വ്യവസായി സാജൻ ജീവനൊടുക്കിയ സംഭവം വിവാദമായതോടെ കെട്ടിട നിർമാണാനുമതി, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് എന്നിവ നൽകാനുള്ള കാലതാമസം ഒഴിവാക്കാൻ സർക്കാർ മാർഗ നിർദേശം പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഈ മാർഗ നിർദേശ പ്രകാരവും സ്ഥിതിവിവരക്കണക്കുകൾ, പല തദ്ദേശസ്ഥാപന സെക്രട്ടറിമാരും കൃത്യമായി അയയ്ക്കാത്തതു സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതേ തുടർന്നാണ് ഈ ഡിസംബർ മുതൽ ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ മാന്വലായി അയയ്ക്കേണ്ടതില്ലെന്നും പകരം തദ്ദേശ സ്ഥാപന വകുപ്പിന്റെ വെബ്സൈറ്റിൽ നേരിട്ട് അപ്ലോഡ് ചെയ്യാനും നിർദേശിച്ചത്.
ഇതവരുടെ വാർഷിക അവലോകന വിലയിരുത്തൽ റിപ്പോർട്ടിലെ മുഖ്യഘടകമാകും. ഈ വിവരങ്ങൾ അവലോകന വിലയിരുത്തലിൽ (എസിആർ) പ്രധാന മാനദണ്ഡമായി പരിഗണിക്കുമെന്നു തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഇറക്കിയ ഉത്തരവിൽ പറയുന്നു.
കെട്ടിട നിർമാണ അപേക്ഷകൾ, അനുവദിച്ച പെർമിറ്റുകൾ, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ, തീർപ്പാകാത്ത സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾ എന്നിവ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽ എല്ലാ മാസവും അവസാനത്തെ പ്രവൃത്തിദിനം ഡിജിറ്റൽ സിഗ്നേച്ചർ സഹിതം അപ്ലോഡ് ചെയ്യണം.
ആന്തൂർ നഗരസഭയിൽ കണ്വൻഷൻ സെന്ററിനു ലൈസൻസ് നൽകാത്തതിനാൽ പ്രവാസി വ്യവസായി സാജൻ ജീവനൊടുക്കിയ സംഭവം വിവാദമായതോടെ കെട്ടിട നിർമാണാനുമതി, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് എന്നിവ നൽകാനുള്ള കാലതാമസം ഒഴിവാക്കാൻ സർക്കാർ മാർഗ നിർദേശം പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഈ മാർഗ നിർദേശ പ്രകാരവും സ്ഥിതിവിവരക്കണക്കുകൾ, പല തദ്ദേശസ്ഥാപന സെക്രട്ടറിമാരും കൃത്യമായി അയയ്ക്കാത്തതു സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതേ തുടർന്നാണ് ഈ ഡിസംബർ മുതൽ ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ മാന്വലായി അയയ്ക്കേണ്ടതില്ലെന്നും പകരം തദ്ദേശ സ്ഥാപന വകുപ്പിന്റെ വെബ്സൈറ്റിൽ നേരിട്ട് അപ്ലോഡ് ചെയ്യാനും നിർദേശിച്ചത്.