ആലുവ: സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ മയക്കുമരുന്ന് ഉപയോഗമുണ്ടെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ മിന്നൽ പരിശോധനകൾ ആരംഭിച്ചതായി എക്സൈസ് അസി. കമ്മീഷണർ സാം ക്രിസ്റ്റി ഡാനിയേൽ. ലഹരി വിരുദ്ധ ബോധവത്കരണ സന്ദേശ യാത്രയുടെ ചടങ്ങിൽ പങ്കെടുത്തശേഷം ആലുവയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെ കാരവനിലും ലൊക്കേഷനും നടത്തിയ ആദ്യ റെയ്ഡിൽ യാതൊരു വിധത്തിലുള്ള തെളിവുകളും ലഭിച്ചിട്ടില്ല. മയക്കുമരുന്ന് സ്റ്റാമ്പ് രൂപങ്ങളിൽ വരെ സൂക്ഷിക്കാനാകുന്നതിനാൽ എക്സൈസിന് ഇവ കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. എക്സൈസിന്റെ നേതൃത്വത്തിൽ റെയ്ഡുകൾ ശക്തമാക്കുമെന്നും പരാതി ലഭിച്ചാൽ പള്ളിയിലും പള്ളിക്കൂടത്തിലും വരെ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സിനിമാ ലൊക്കേഷനുകളിൽ മയക്കുമരുന്നുപയോഗം നടക്കുന്നതായി അറിവുണ്ടെങ്കിൽ സർക്കാർ സംവിധാനം ഉപയോഗിച്ചു തടയണമെന്നു ജസ്റ്റീസ് നാരായണക്കുറുപ്പ് പറഞ്ഞു.
മയക്കുമരുന്നു വേട്ട ശക്തമാക്കാൻ എക്സൈസ് സേനാംഗങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്നും തോക്ക് അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ കാരവനിലും ലൊക്കേഷനും നടത്തിയ ആദ്യ റെയ്ഡിൽ യാതൊരു വിധത്തിലുള്ള തെളിവുകളും ലഭിച്ചിട്ടില്ല. മയക്കുമരുന്ന് സ്റ്റാമ്പ് രൂപങ്ങളിൽ വരെ സൂക്ഷിക്കാനാകുന്നതിനാൽ എക്സൈസിന് ഇവ കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. എക്സൈസിന്റെ നേതൃത്വത്തിൽ റെയ്ഡുകൾ ശക്തമാക്കുമെന്നും പരാതി ലഭിച്ചാൽ പള്ളിയിലും പള്ളിക്കൂടത്തിലും വരെ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സിനിമാ ലൊക്കേഷനുകളിൽ മയക്കുമരുന്നുപയോഗം നടക്കുന്നതായി അറിവുണ്ടെങ്കിൽ സർക്കാർ സംവിധാനം ഉപയോഗിച്ചു തടയണമെന്നു ജസ്റ്റീസ് നാരായണക്കുറുപ്പ് പറഞ്ഞു.
മയക്കുമരുന്നു വേട്ട ശക്തമാക്കാൻ എക്സൈസ് സേനാംഗങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്നും തോക്ക് അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.