തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാന്പത്തിക പ്രതിസന്ധി അതീവ ഗുരുതരമാക്കിയതു ചരക്കുസേവന നികുതി(ജിഎസ്ടി)യിലെ വെട്ടിപ്പു തടയാത്ത സംസ്ഥാന സർക്കാർ സമീപനമെന്നു യുഡിഎഫ് പുറത്തിറക്കിയ ധവള പത്രം. ചെക്ക് പോസ്റ്റുകളിലെ പരിശോധന നിലച്ചതും വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങളും പരിശോധിക്കാൻ തയാറാകാത്ത സർക്കാർ സമീപനവും മൂലം നികുതി വെട്ടിച്ച് അയൽസംസ്ഥാനങ്ങളിൽനിന്നു വൻതോതിൽ സാധനങ്ങൾ കടത്താൻ തുടങ്ങിയതോടെ നികുതി വരുമാനം പൂർണമായി നിലച്ചതാണു സാമ്പത്തികനില അതീവ ഗുരുതരമാകാൻ പ്രധാന കാരണം.
ചരക്കുസേവന നികുതി നടപ്പാക്കുമ്പോൾ, പ്രതീക്ഷിച്ച വരുമാനം സംസ്ഥാനത്തിനു ലഭിക്കാതായാൽ കേന്ദ്രസർക്കാരിൽനിന്നു നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയെത്തുടർന്നാണു നികുതിവെട്ടിപ്പു പിടികൂടാൻ സംസ്ഥാന ധനവകുപ്പ് തയാറാകാതിരുന്നത്. കേരളം നേരിടുന്ന കനത്ത ധന പ്രതിസന്ധിയുടെ കാരണങ്ങൾ വിശദമായി അന്വേഷിച്ചു പ്രതിപക്ഷം ധവളപത്രം പുറത്തിറക്കുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്തിന്റെ മോശമായ ധന മാനേജ്മെന്റും കെടുകാര്യസ്ഥതയും ധൂർത്തും അഴിമതിയുമെല്ലാം സാന്പത്തികസ്ഥിതി മോശമാകാൻ കാരണമായി. കഴിഞ്ഞ മൂന്നര വർഷംകൊണ്ട് സംസ്ഥാനത്തിന്റെ പൊതുകടം ഒരു ലക്ഷം കോടി രൂപ വർധിച്ച് 2.5 ലക്ഷം കോടിയായി ഉയർന്നു. ആളോഹരി കടം 46,078 രൂപയിൽനിന്ന് 72,430 രൂപയായി ഉയർന്നു. ധനവകുപ്പിനു മീതേ അദൃശ്യ നിയന്ത്രണമുണ്ടെന്നും ഇതിനെ തോമസ് ഐസക് ഭയപ്പെടുന്നതായും ധവളപത്രം തയാറാക്കിയ യുഡിഎഫ് ഉപസമിതി ചെയർമാൻ വി.ഡി. സതീശൻ എംഎൽഎ ആരോപിച്ചു.
ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ട്രഷറി നിയന്ത്രണം വികസന പ്രവർത്തനങ്ങളെയും ക്ഷേമപദ്ധതികളെയും ബാധിച്ചു. ട്രഷറി തുറക്കുന്നത് ശന്പളവും പെൻഷനും നൽകുന്നതിനുവേണ്ടി മാത്രമായി. നികുതി വളർച്ചാനിരക്കു പ്രതീക്ഷിച്ചതിന്റെ മൂന്നിലൊന്നായി കുറഞ്ഞു.
മറ്റു പ്രധാന കണ്ടെത്തലുകൾ:
• സാന്പത്തിക ഉത്തരവാദിത്വ നിയമങ്ങളിലുള്ള ലക്ഷ്യങ്ങളൊന്നും കൈവരിക്കാൻ സർക്കാരിനു കഴിയുന്നില്ല. റവന്യൂകമ്മി ഉയരുകയും ധന കമ്മി നിയന്ത്രണത്തിൽ നിൽക്കാതെയുമായി.
• വാർഷിക പദ്ധതി കഴിഞ്ഞവർഷം 20 ശതമാനവും ഈ വർഷം 30 ശതമാനവും വെട്ടിച്ചുരുക്കി. മൂലധനച്ചെലവ് ഗണ്യമായി കുറഞ്ഞു.
• ബജറ്റിൽ പ്രഖ്യാപിക്കുന്ന പദ്ധതികൾക്ക് പ്രസക്തിയില്ലാതായി.
•ഈ സർക്കാരിന്റെ തുടക്കത്തിൽ ലക്ഷ്യമിട്ടത് 30 ശതമാനം നികുതിവർധനയാണ്. അത് 12 ശതമാനത്തിലേക്കുകൂപ്പുകുത്തി. ജിഎസ്ടി നഷ്ടപരിഹാരമായി കേന്ദ്രം തന്ന പണംകൂടി കൂട്ടിയാണിത്.
•അനുകൂല ഘടകങ്ങൾ ഉണ്ടായിട്ടും പ്രയോജനപ്പെടുത്താനായില്ല.
• കേന്ദ്രം നിരവധി തവണ പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂട്ടിയപ്പോൾ കേരളത്തിന് 771.96 കോടി രൂപ അധികനികുതിയായി ലഭിച്ചു.
• 565 ബാറുകൾ പുതുതായി തുറന്നപ്പോൾ ലൈസൻസ് ഫീ ഇനത്തിലും നികുതി ഇനത്തിലുമായി കോടികൾ ലഭിച്ചു.
• പ്രളയ സെസ് ഇനത്തിൽ രണ്ടുവർഷം കൊണ്ട് 1200 കോടി പിരിക്കാൻ തീരുമാനിച്ചു.
• വാറ്റ്, കെജിഎസ്ടി കുടിശികയായി 5000 കോടി പിരിക്കാനുള്ള അവസരം കെടുകാര്യസ്ഥതകൊണ്ടു തുലച്ചു. വാറ്റ് കുടിശിക പിരിച്ചെടുക്കാനായുള്ള ആംനസ്റ്റി പദ്ധതി വൻ പരാജയമായി.
• വാറ്റ് കുടിശികയ്ക്കായി വിചിത്രമായ 52,000 നോട്ടീസ് വ്യാപാരികൾക്ക് അയയ്ക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്തു. ഇത് നികുതി പിരിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാക്കി.
• വാറ്റ്, കെജിഎസ്ടി, സിഎസ്ടി, ലക്ഷ്വറി ടാക്സ് എന്നിവയുടെ കുടിശിക പിരിച്ചെടുക്കാനുള്ള വിഷയത്തിൽ ഇനിയും 40,000 ഫയലുകളിൽ നികുതി നിർണയം പോലും നടത്തിയില്ല.
• അപ്പീലുകൾ തീർപ്പാക്കുന്നില്ല. റവന്യു റിക്കവറി തുക പിരിച്ചെടുക്കുന്നില്ല.
• ജിഎസ്ടിയിൽ 14,000 കോടിയും വാറ്റ്, കെജിഎസ്ടി ജനങ്ങളിൽ 5000 കോടിയും കുടിശിക പിരിച്ചെടുക്കുന്നില്ല.
• നികുതി ഭരണം താറുമാറായി.
ചരക്കുസേവന നികുതി നടപ്പാക്കുമ്പോൾ, പ്രതീക്ഷിച്ച വരുമാനം സംസ്ഥാനത്തിനു ലഭിക്കാതായാൽ കേന്ദ്രസർക്കാരിൽനിന്നു നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയെത്തുടർന്നാണു നികുതിവെട്ടിപ്പു പിടികൂടാൻ സംസ്ഥാന ധനവകുപ്പ് തയാറാകാതിരുന്നത്. കേരളം നേരിടുന്ന കനത്ത ധന പ്രതിസന്ധിയുടെ കാരണങ്ങൾ വിശദമായി അന്വേഷിച്ചു പ്രതിപക്ഷം ധവളപത്രം പുറത്തിറക്കുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്തിന്റെ മോശമായ ധന മാനേജ്മെന്റും കെടുകാര്യസ്ഥതയും ധൂർത്തും അഴിമതിയുമെല്ലാം സാന്പത്തികസ്ഥിതി മോശമാകാൻ കാരണമായി. കഴിഞ്ഞ മൂന്നര വർഷംകൊണ്ട് സംസ്ഥാനത്തിന്റെ പൊതുകടം ഒരു ലക്ഷം കോടി രൂപ വർധിച്ച് 2.5 ലക്ഷം കോടിയായി ഉയർന്നു. ആളോഹരി കടം 46,078 രൂപയിൽനിന്ന് 72,430 രൂപയായി ഉയർന്നു. ധനവകുപ്പിനു മീതേ അദൃശ്യ നിയന്ത്രണമുണ്ടെന്നും ഇതിനെ തോമസ് ഐസക് ഭയപ്പെടുന്നതായും ധവളപത്രം തയാറാക്കിയ യുഡിഎഫ് ഉപസമിതി ചെയർമാൻ വി.ഡി. സതീശൻ എംഎൽഎ ആരോപിച്ചു.
ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ട്രഷറി നിയന്ത്രണം വികസന പ്രവർത്തനങ്ങളെയും ക്ഷേമപദ്ധതികളെയും ബാധിച്ചു. ട്രഷറി തുറക്കുന്നത് ശന്പളവും പെൻഷനും നൽകുന്നതിനുവേണ്ടി മാത്രമായി. നികുതി വളർച്ചാനിരക്കു പ്രതീക്ഷിച്ചതിന്റെ മൂന്നിലൊന്നായി കുറഞ്ഞു.
മറ്റു പ്രധാന കണ്ടെത്തലുകൾ:
• സാന്പത്തിക ഉത്തരവാദിത്വ നിയമങ്ങളിലുള്ള ലക്ഷ്യങ്ങളൊന്നും കൈവരിക്കാൻ സർക്കാരിനു കഴിയുന്നില്ല. റവന്യൂകമ്മി ഉയരുകയും ധന കമ്മി നിയന്ത്രണത്തിൽ നിൽക്കാതെയുമായി.
• വാർഷിക പദ്ധതി കഴിഞ്ഞവർഷം 20 ശതമാനവും ഈ വർഷം 30 ശതമാനവും വെട്ടിച്ചുരുക്കി. മൂലധനച്ചെലവ് ഗണ്യമായി കുറഞ്ഞു.
• ബജറ്റിൽ പ്രഖ്യാപിക്കുന്ന പദ്ധതികൾക്ക് പ്രസക്തിയില്ലാതായി.
•ഈ സർക്കാരിന്റെ തുടക്കത്തിൽ ലക്ഷ്യമിട്ടത് 30 ശതമാനം നികുതിവർധനയാണ്. അത് 12 ശതമാനത്തിലേക്കുകൂപ്പുകുത്തി. ജിഎസ്ടി നഷ്ടപരിഹാരമായി കേന്ദ്രം തന്ന പണംകൂടി കൂട്ടിയാണിത്.
•അനുകൂല ഘടകങ്ങൾ ഉണ്ടായിട്ടും പ്രയോജനപ്പെടുത്താനായില്ല.
• കേന്ദ്രം നിരവധി തവണ പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂട്ടിയപ്പോൾ കേരളത്തിന് 771.96 കോടി രൂപ അധികനികുതിയായി ലഭിച്ചു.
• 565 ബാറുകൾ പുതുതായി തുറന്നപ്പോൾ ലൈസൻസ് ഫീ ഇനത്തിലും നികുതി ഇനത്തിലുമായി കോടികൾ ലഭിച്ചു.
• പ്രളയ സെസ് ഇനത്തിൽ രണ്ടുവർഷം കൊണ്ട് 1200 കോടി പിരിക്കാൻ തീരുമാനിച്ചു.
• വാറ്റ്, കെജിഎസ്ടി കുടിശികയായി 5000 കോടി പിരിക്കാനുള്ള അവസരം കെടുകാര്യസ്ഥതകൊണ്ടു തുലച്ചു. വാറ്റ് കുടിശിക പിരിച്ചെടുക്കാനായുള്ള ആംനസ്റ്റി പദ്ധതി വൻ പരാജയമായി.
• വാറ്റ് കുടിശികയ്ക്കായി വിചിത്രമായ 52,000 നോട്ടീസ് വ്യാപാരികൾക്ക് അയയ്ക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്തു. ഇത് നികുതി പിരിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാക്കി.
• വാറ്റ്, കെജിഎസ്ടി, സിഎസ്ടി, ലക്ഷ്വറി ടാക്സ് എന്നിവയുടെ കുടിശിക പിരിച്ചെടുക്കാനുള്ള വിഷയത്തിൽ ഇനിയും 40,000 ഫയലുകളിൽ നികുതി നിർണയം പോലും നടത്തിയില്ല.
• അപ്പീലുകൾ തീർപ്പാക്കുന്നില്ല. റവന്യു റിക്കവറി തുക പിരിച്ചെടുക്കുന്നില്ല.
• ജിഎസ്ടിയിൽ 14,000 കോടിയും വാറ്റ്, കെജിഎസ്ടി ജനങ്ങളിൽ 5000 കോടിയും കുടിശിക പിരിച്ചെടുക്കുന്നില്ല.
• നികുതി ഭരണം താറുമാറായി.