തിരുവനന്തപുരം: പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബിൽ ഭരണഘടനവിരുദ്ധവും രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്നതുമാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മതത്തിന്റെ പേരിൽ പൗരത്വം നിർണയിക്കുന്ന ഈ നിയമം ഭരണഘടന നൽകുന്ന തുല്യവകാശത്തെയും മനുഷ്യാവകാശത്തെയും ലംഘിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടെ ജനാധിപത്യത്തെയും മതേതരമൂല്യങ്ങളെയും ചവട്ടിത്താഴ്ത്തുന്ന ഈ നിയമം സംഘപരിവാറിന്റെ ഹിന്ദു രാഷ്ട്ര നിർമിതിക്ക് വേണ്ടിയുള്ള നീക്കത്തിന്റെ പ്രധാന ചുവടുവെപ്പാണ്. ഭരണഘടനയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായി മാറാൻ പോകുന്ന ഈ നിയമത്തെ കോടതിയിൽ ചോദ്യം ചെയ്യാൻ അഖിലേന്ത്യ കോണ്ഗ്രസ് കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്.
മതത്തിന്റെ പേരിൽ പൗരത്വം അനുവദിക്കുന്ന നിയമത്തിലൂടെ ന്ധനാനാത്വത്തിൽ ഏകത്വംന്ധ എന്ന ഇന്ത്യയുടെ മഹത്തായ സംസ്കാരം ആക്രമിക്കപ്പെട്ടിരിക്കുകയാണ്. ഇത് നമ്മുടെ രാജ്യത്തുടനീളം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ആശങ്കപ്പെടുകയാണ്. മതേതരത്വത്തിൽ വിശ്വസിക്കുന്ന ഒരു ഭാരതീയനും ഇത്തരം നടപടികൾ അംഗീകരിക്കില്ല. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നമ്മൾ ഒറ്റക്കെട്ടായി നേരിടണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
നമ്മുടെ ജനാധിപത്യത്തെയും മതേതരമൂല്യങ്ങളെയും ചവട്ടിത്താഴ്ത്തുന്ന ഈ നിയമം സംഘപരിവാറിന്റെ ഹിന്ദു രാഷ്ട്ര നിർമിതിക്ക് വേണ്ടിയുള്ള നീക്കത്തിന്റെ പ്രധാന ചുവടുവെപ്പാണ്. ഭരണഘടനയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായി മാറാൻ പോകുന്ന ഈ നിയമത്തെ കോടതിയിൽ ചോദ്യം ചെയ്യാൻ അഖിലേന്ത്യ കോണ്ഗ്രസ് കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്.
മതത്തിന്റെ പേരിൽ പൗരത്വം അനുവദിക്കുന്ന നിയമത്തിലൂടെ ന്ധനാനാത്വത്തിൽ ഏകത്വംന്ധ എന്ന ഇന്ത്യയുടെ മഹത്തായ സംസ്കാരം ആക്രമിക്കപ്പെട്ടിരിക്കുകയാണ്. ഇത് നമ്മുടെ രാജ്യത്തുടനീളം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ആശങ്കപ്പെടുകയാണ്. മതേതരത്വത്തിൽ വിശ്വസിക്കുന്ന ഒരു ഭാരതീയനും ഇത്തരം നടപടികൾ അംഗീകരിക്കില്ല. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നമ്മൾ ഒറ്റക്കെട്ടായി നേരിടണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.