കൊച്ചി: റോഡിലെ കുഴിയിൽ വീണു മരിച്ച യുവാവിന്റെ മാതാപിതാക്കളോടു മാപ്പു ചോദിക്കുന്നെന്നു ഹൈക്കോടതി. “നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കാനുള്ള ഉത്തരവ് കൃത്യമായി പാലിച്ചിരുന്നെങ്കിൽ യുവാവിന്റെ മരണം ഉണ്ടാകുമായിരുന്നില്ല. എന്റെ മക്കളെക്കാൾ ചെറിയ പ്രായത്തിലുള്ളയാളാണു മരിച്ചത്. നമ്മൾ തോറ്റുപോയി. നാണിച്ചു തല താഴ്ത്തുന്നു. ഇതാണു സ്ഥിതിയെങ്കിൽ ഉത്തരവുകൾ നൽകിയിട്ടെന്തു കാര്യം? ആശങ്കപ്പെട്ടിട്ടെന്തു കാര്യം?”- ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ വാക്കാൽ പറഞ്ഞു.
വ്യാഴാഴ്ച എറണാകുളം പാലാരിവട്ടത്തു റോഡിലെ കുഴിയിൽ ബൈക്ക് മറിഞ്ഞു കൂനമ്മാവ് കാച്ചാനിക്കോടത്ത് ലാലന്റെ മകൻ കെ.എൽ. യദുലാൽ (23) മരിച്ച സംഭവത്തെത്തുടർന്നു റോഡിന്റെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേയാണു ഹൈക്കോടതി ഇക്കാര്യങ്ങൾ പറഞ്ഞത്. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ഹർജി 11 വർഷമായി നിലവിലുണ്ടെന്നും പല ജഡ്ജിമാരും ഇതു പരിഗണിച്ചിരുന്നെന്നും പറഞ്ഞ ജഡ്ജി ഈ കോടതി ഹർജി പരിഗണിച്ചു തീർപ്പാക്കുമെന്നും പറഞ്ഞു.
ഇനിയൊരു മരണമുണ്ടായാൽ ഉദ്യോഗസ്ഥർ നഷ്ടം നൽകണം
റോഡിലെ കുഴി മൂടാത്ത സംഭവത്തിൽ ഇനിയൊരു മരണമുണ്ടായാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർ നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നു ഹൈക്കോടതി മുന്നറിയിപ്പു നൽകി. സംസ്ഥാനത്തെ ഉദ്യോഗസ്ഥർക്ക് ആത്മാർത്ഥതയും അർപ്പണബോധവും ഇല്ലാത്തതാണ് ഇത്തരം ദുരന്തങ്ങൾക്കു കാരണം. ഇനിയും ഉദ്യോഗസ്ഥരെ വിശ്വസിക്കാനാവില്ല. കോടതി തന്നെ നേരിട്ടു നടപടികൾ സ്വീകരിക്കുമെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
പാലാരിവട്ടത്ത് എട്ടു മാസമായി ആ കുഴിയുണ്ട്. റോഡുകളെക്കുറിച്ചുള്ള ഹർജിയിൽ കൊച്ചി നഗരത്തിലെ കുഴികളെക്കുറിച്ച് എണ്ണിയെണ്ണി ചോദിച്ചിട്ടും ഒരു യുവാവിന്റെ ജീവനെടുക്കുംവരെ ഈ കുഴിയെക്കുറിച്ച് ആരും പറഞ്ഞില്ല. അപകടം നടന്ന സ്ഥലം സന്ദർശിച്ചിരുന്നു. സ്വകാര്യ സംഘടനകൾ ഇവിടെ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. റോഡിലേക്ക് ഉന്തിനിൽക്കുന്ന ഇത്തരം ബോർഡുകൾ അപകടമുണ്ടാക്കും. ഇതിനാലാണ് അനധികൃത ബോർഡുകളെക്കുറിച്ചു പറയുന്നത്.
കൊച്ചി നഗരത്തിലെ റോഡുകളൊന്നും സുരക്ഷിതമല്ല. പാതയോരങ്ങളിലെ മെറ്റൽ-മണൽ കൂനകൾ അപകടത്തിനു കാരണമാകും. റോഡുകളിൽ അനധികൃത ബോർഡുകൾ വ്യാപകമാണ്. കലൂർ-കടവന്ത്ര റോഡിന്റെ പണി എന്തായി? എത്ര റോഡുകളുടെ പണി തീരാനുണ്ടെന്നു കൊച്ചി കോർപറേഷൻ പറയട്ടെ. റോഡിന്റെ വക്കുകളിലെ ചെരിവും പാതയോരത്തെ ചവറും നീക്കണം.
റോഡുകളെക്കുറിച്ചു പഠിക്കാൻ അമിക്കസ് ക്യൂറിമാർ
റോഡുകളുടെ ശോച്യാവസ്ഥയ്ക്കു കാരണം പൊതുമരാമത്ത്, കൊച്ചിൻ കോർപറേഷൻ, ജിസിഡിഎ തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്. ഇനിയിങ്ങനെ വിടാൻ കഴിയില്ല. ഓരോ റോഡിനും ഓരോ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താൻ പറഞ്ഞിരുന്നു. ആർക്കാണ് ഈ റോഡിന്റെ ഉത്തരവാദിത്വമെന്നു പറയണമെന്നും ഹൈക്കോടതി പറഞ്ഞു.
നഗരത്തിലെ റോഡുകളുടെ സ്ഥിതി പഠിച്ചു റിപ്പോർട്ട് നൽകാൻ അഭിഭാഷകരായ എസ്. കൃഷ്ണ, പി. ദീപക്, വിനോദ് ഭട്ട് എന്നിവരെ അമിക്കസ് ക്യൂറിമാരായി ഹൈക്കോടതി നിയമിച്ചു. ഹർജി 20ന് വീണ്ടും പരിഗണിക്കും മുന്പ് അമിക്കസ് ക്യൂറിമാർ റിപ്പോർട്ട് നൽകണം. കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സബർബൻ ട്രാവൽസ് ഉടമ സി.പി. അജിത് കുമാർ ഉൾപ്പെടെ നൽകിയ ഹർജികളാണു ഹൈക്കോടതി പരിഗണിച്ചത്.
റോഡ് അറ്റകുറ്റപ്പണിക്കു മാർഗനിർദേശം വേണമെന്നു ഹർജി
കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണിക്കു വ്യക്തമായ മാർഗനിർദേശമുണ്ടാക്കാൻ സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ടു തൃശൂർ സ്വദേശിയായ ചലച്ചിത്ര സംവിധായകൻ പോളി വടക്കൻ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാടു തേടി. റോഡിലെ കുഴിയിൽ ബൈക്ക് വീണു യുവാവ് മരിച്ച സംഭവത്തെത്തുടർന്നു നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
അറ്റകുറ്റപ്പണി നടത്തുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെുക്കാൻ സർക്കാരിനോടു നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
റോഡ് പരിപാലിക്കുന്നതിലും അറ്റകുറ്റപ്പണികൾ യഥാസമയം ചെയ്യുന്നതിലും ഉദ്യോഗസ്ഥർ വരുത്തുന്ന വീഴ്ചയാണ് ദുരന്തങ്ങൾക്കു കാരണം. ഗതാഗതയോഗ്യമായ റോഡുകൾ പൗരന്റെ അവകാശമാണ്. പാലാരിവട്ടം സംഭവത്തിന്റെ ഉത്തരവാദിത്വത്തിൽനിന്നു കൊച്ചി കോർപറേഷനും വാട്ടർ അഥോറിറ്റിക്കും ഒളിച്ചോടാൻ കഴിയില്ല. നികുതി നൽകുന്ന ജനങ്ങളോടുള്ള ബാധ്യത ഇവർ നിറവേറ്റണമെന്നും ഹർജിയിൽ പറയുന്നു.
ദുരന്തത്തിനു കാരണം ഉദ്യോഗസ്ഥരുടെ അനാസ്ഥയെന്നു ഹൈക്കോടതി
കൊച്ചി: നഗരത്തിലെ റോഡുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ അനാസ്ഥയാണു റോഡിലെ കുഴിയിൽ വീണു യുവാവിനുണ്ടായ ദുരന്തത്തിനു കാരണമെന്നു ഹൈക്കോടതി. റോഡിന്റെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. റോഡിലെ കുഴികളിൽ വീണ് ഇനിയൊരു മരണമുണ്ടാകരുതെന്നു മുന്പു പറഞ്ഞിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഇപ്പോൾ വീണ്ടും മരണമുണ്ടായി. സിസ്റ്റത്തിന്റെ പരാജയമാണിത്. ആരാണിതിന്റെ ഉത്തരവാദിയെന്നു പറയണം.
വ്യാഴാഴ്ച എറണാകുളം പാലാരിവട്ടത്തു റോഡിലെ കുഴിയിൽ ബൈക്ക് മറിഞ്ഞു കൂനമ്മാവ് കാച്ചാനിക്കോടത്ത് ലാലന്റെ മകൻ കെ.എൽ. യദുലാൽ (23) മരിച്ച സംഭവത്തെത്തുടർന്നു റോഡിന്റെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേയാണു ഹൈക്കോടതി ഇക്കാര്യങ്ങൾ പറഞ്ഞത്. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ഹർജി 11 വർഷമായി നിലവിലുണ്ടെന്നും പല ജഡ്ജിമാരും ഇതു പരിഗണിച്ചിരുന്നെന്നും പറഞ്ഞ ജഡ്ജി ഈ കോടതി ഹർജി പരിഗണിച്ചു തീർപ്പാക്കുമെന്നും പറഞ്ഞു.
ഇനിയൊരു മരണമുണ്ടായാൽ ഉദ്യോഗസ്ഥർ നഷ്ടം നൽകണം
റോഡിലെ കുഴി മൂടാത്ത സംഭവത്തിൽ ഇനിയൊരു മരണമുണ്ടായാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർ നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നു ഹൈക്കോടതി മുന്നറിയിപ്പു നൽകി. സംസ്ഥാനത്തെ ഉദ്യോഗസ്ഥർക്ക് ആത്മാർത്ഥതയും അർപ്പണബോധവും ഇല്ലാത്തതാണ് ഇത്തരം ദുരന്തങ്ങൾക്കു കാരണം. ഇനിയും ഉദ്യോഗസ്ഥരെ വിശ്വസിക്കാനാവില്ല. കോടതി തന്നെ നേരിട്ടു നടപടികൾ സ്വീകരിക്കുമെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
പാലാരിവട്ടത്ത് എട്ടു മാസമായി ആ കുഴിയുണ്ട്. റോഡുകളെക്കുറിച്ചുള്ള ഹർജിയിൽ കൊച്ചി നഗരത്തിലെ കുഴികളെക്കുറിച്ച് എണ്ണിയെണ്ണി ചോദിച്ചിട്ടും ഒരു യുവാവിന്റെ ജീവനെടുക്കുംവരെ ഈ കുഴിയെക്കുറിച്ച് ആരും പറഞ്ഞില്ല. അപകടം നടന്ന സ്ഥലം സന്ദർശിച്ചിരുന്നു. സ്വകാര്യ സംഘടനകൾ ഇവിടെ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. റോഡിലേക്ക് ഉന്തിനിൽക്കുന്ന ഇത്തരം ബോർഡുകൾ അപകടമുണ്ടാക്കും. ഇതിനാലാണ് അനധികൃത ബോർഡുകളെക്കുറിച്ചു പറയുന്നത്.
കൊച്ചി നഗരത്തിലെ റോഡുകളൊന്നും സുരക്ഷിതമല്ല. പാതയോരങ്ങളിലെ മെറ്റൽ-മണൽ കൂനകൾ അപകടത്തിനു കാരണമാകും. റോഡുകളിൽ അനധികൃത ബോർഡുകൾ വ്യാപകമാണ്. കലൂർ-കടവന്ത്ര റോഡിന്റെ പണി എന്തായി? എത്ര റോഡുകളുടെ പണി തീരാനുണ്ടെന്നു കൊച്ചി കോർപറേഷൻ പറയട്ടെ. റോഡിന്റെ വക്കുകളിലെ ചെരിവും പാതയോരത്തെ ചവറും നീക്കണം.
റോഡുകളെക്കുറിച്ചു പഠിക്കാൻ അമിക്കസ് ക്യൂറിമാർ
റോഡുകളുടെ ശോച്യാവസ്ഥയ്ക്കു കാരണം പൊതുമരാമത്ത്, കൊച്ചിൻ കോർപറേഷൻ, ജിസിഡിഎ തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്. ഇനിയിങ്ങനെ വിടാൻ കഴിയില്ല. ഓരോ റോഡിനും ഓരോ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താൻ പറഞ്ഞിരുന്നു. ആർക്കാണ് ഈ റോഡിന്റെ ഉത്തരവാദിത്വമെന്നു പറയണമെന്നും ഹൈക്കോടതി പറഞ്ഞു.
നഗരത്തിലെ റോഡുകളുടെ സ്ഥിതി പഠിച്ചു റിപ്പോർട്ട് നൽകാൻ അഭിഭാഷകരായ എസ്. കൃഷ്ണ, പി. ദീപക്, വിനോദ് ഭട്ട് എന്നിവരെ അമിക്കസ് ക്യൂറിമാരായി ഹൈക്കോടതി നിയമിച്ചു. ഹർജി 20ന് വീണ്ടും പരിഗണിക്കും മുന്പ് അമിക്കസ് ക്യൂറിമാർ റിപ്പോർട്ട് നൽകണം. കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സബർബൻ ട്രാവൽസ് ഉടമ സി.പി. അജിത് കുമാർ ഉൾപ്പെടെ നൽകിയ ഹർജികളാണു ഹൈക്കോടതി പരിഗണിച്ചത്.
റോഡ് അറ്റകുറ്റപ്പണിക്കു മാർഗനിർദേശം വേണമെന്നു ഹർജി
കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണിക്കു വ്യക്തമായ മാർഗനിർദേശമുണ്ടാക്കാൻ സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ടു തൃശൂർ സ്വദേശിയായ ചലച്ചിത്ര സംവിധായകൻ പോളി വടക്കൻ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാടു തേടി. റോഡിലെ കുഴിയിൽ ബൈക്ക് വീണു യുവാവ് മരിച്ച സംഭവത്തെത്തുടർന്നു നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
അറ്റകുറ്റപ്പണി നടത്തുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെുക്കാൻ സർക്കാരിനോടു നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
റോഡ് പരിപാലിക്കുന്നതിലും അറ്റകുറ്റപ്പണികൾ യഥാസമയം ചെയ്യുന്നതിലും ഉദ്യോഗസ്ഥർ വരുത്തുന്ന വീഴ്ചയാണ് ദുരന്തങ്ങൾക്കു കാരണം. ഗതാഗതയോഗ്യമായ റോഡുകൾ പൗരന്റെ അവകാശമാണ്. പാലാരിവട്ടം സംഭവത്തിന്റെ ഉത്തരവാദിത്വത്തിൽനിന്നു കൊച്ചി കോർപറേഷനും വാട്ടർ അഥോറിറ്റിക്കും ഒളിച്ചോടാൻ കഴിയില്ല. നികുതി നൽകുന്ന ജനങ്ങളോടുള്ള ബാധ്യത ഇവർ നിറവേറ്റണമെന്നും ഹർജിയിൽ പറയുന്നു.
ദുരന്തത്തിനു കാരണം ഉദ്യോഗസ്ഥരുടെ അനാസ്ഥയെന്നു ഹൈക്കോടതി
കൊച്ചി: നഗരത്തിലെ റോഡുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ അനാസ്ഥയാണു റോഡിലെ കുഴിയിൽ വീണു യുവാവിനുണ്ടായ ദുരന്തത്തിനു കാരണമെന്നു ഹൈക്കോടതി. റോഡിന്റെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. റോഡിലെ കുഴികളിൽ വീണ് ഇനിയൊരു മരണമുണ്ടാകരുതെന്നു മുന്പു പറഞ്ഞിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഇപ്പോൾ വീണ്ടും മരണമുണ്ടായി. സിസ്റ്റത്തിന്റെ പരാജയമാണിത്. ആരാണിതിന്റെ ഉത്തരവാദിയെന്നു പറയണം.