കൊച്ചി: പാലാരിവട്ടം മെട്രോ സ്റ്റേഷനടുത്ത് റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തിൽ നാലു പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
കുഴിക്കു സമീപം അപകടമുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാതെയും ബാരിക്കേഡ് നിർമിക്കാതെയും കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ എറണാകുളം നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ സൂസൻ സോളമൻ തോമസ്, നിരത്ത് വിഭാഗം എറണാകുളം സെക്ഷൻ അസിസ്റ്റന്റ് എൻജിനിയർ കെ.എൻ. സുർജിത്, എറണാകുളം നിരത്ത് പരിപാലന വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ഇ.പി. സൈനബ, എറണാകുളം നിരത്ത് പരിപാലന വിഭാഗം അസിസ്റ്റന്റ് എൻജിനിയർ ടി.കെ. ദീപ എന്നിവരെയാണ് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ നിർദേശം നൽകിയത്.
റോഡുകളിൽ അപകടകരമായ കുഴികൾ ഉണ്ടാകുന്പോൾ മുന്നറിയിപ്പ് നൽകണമെന്നും ബാരിക്കേഡ് നിർമിക്കണമെന്നും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ നിർദേശം ഉദ്യോഗസ്ഥർ പാലിച്ചില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവം വിശദമായി അന്വേഷിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി ചീഫ് എൻജിനിയറെ (വിജിലൻസ്) ചുമതലപ്പെടുത്തി.
റോഡുകളിൽ അപകടകരമായ സാഹചര്യമുണ്ടായാൽ ഉടൻ അപകടമുന്നറിയിപ്പ് ബോർഡും ബാരിക്കേഡും സ്ഥാപിച്ച് അപകടങ്ങൾ ഒഴിവാക്കണമെന്ന് സംസ്ഥാനത്തെ എല്ലാ എൻജിനിയർമാർക്കും മന്ത്രി നിർദേശം നൽകി.
കുഴിക്കു സമീപം അപകടമുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാതെയും ബാരിക്കേഡ് നിർമിക്കാതെയും കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ എറണാകുളം നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ സൂസൻ സോളമൻ തോമസ്, നിരത്ത് വിഭാഗം എറണാകുളം സെക്ഷൻ അസിസ്റ്റന്റ് എൻജിനിയർ കെ.എൻ. സുർജിത്, എറണാകുളം നിരത്ത് പരിപാലന വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ഇ.പി. സൈനബ, എറണാകുളം നിരത്ത് പരിപാലന വിഭാഗം അസിസ്റ്റന്റ് എൻജിനിയർ ടി.കെ. ദീപ എന്നിവരെയാണ് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ നിർദേശം നൽകിയത്.
റോഡുകളിൽ അപകടകരമായ കുഴികൾ ഉണ്ടാകുന്പോൾ മുന്നറിയിപ്പ് നൽകണമെന്നും ബാരിക്കേഡ് നിർമിക്കണമെന്നും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ നിർദേശം ഉദ്യോഗസ്ഥർ പാലിച്ചില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവം വിശദമായി അന്വേഷിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി ചീഫ് എൻജിനിയറെ (വിജിലൻസ്) ചുമതലപ്പെടുത്തി.
റോഡുകളിൽ അപകടകരമായ സാഹചര്യമുണ്ടായാൽ ഉടൻ അപകടമുന്നറിയിപ്പ് ബോർഡും ബാരിക്കേഡും സ്ഥാപിച്ച് അപകടങ്ങൾ ഒഴിവാക്കണമെന്ന് സംസ്ഥാനത്തെ എല്ലാ എൻജിനിയർമാർക്കും മന്ത്രി നിർദേശം നൽകി.