തൃശൂർ: കേരള കാർഷിക സർവകലാശാലയുടെ തെങ്ങിൻ തൈകൾ തമിഴ്നാട്ടിൽനിന്ന്. പൊള്ളാച്ചി ഗൗണ്ടരുടെ തെങ്ങിൻ തോപ്പിലെ തേങ്ങ വൻവില കൊടുത്തു വാങ്ങിയാണു കേരള കാർഷിക സർവകലാശാല തൈകളാക്കുന്നത്. കേരം തിങ്ങും കേരളനാട്ടിൽ തേങ്ങയും വിത്തുതേങ്ങയും കിട്ടാനില്ലാത്തതുകൊണ്ടല്ല ഈ അയൽ സംസ്ഥാന സ്നേഹം. സർവകലാശാലയുടെ തലപ്പത്തുള്ള തമിഴ്നാട്ടുകാരനു തമിഴ്നാട്ടിലെ വൻകിട കർഷകരെ സഹായിക്കാൻ കിട്ടിയ അവസരം പ്രയോജനപ്പെടുത്തിയതാണ്. കേരളത്തിലെ കേരകർഷകർക്കു ലഭിക്കേണ്ടിയിരുന്ന ആനുകൂല്യമാണ് ഇങ്ങനെ തമിഴ്നാട്ടിലേക്കു കടത്തിക്കൊണ്ടുപോകുന്നത്.
പൊള്ളാച്ചിയിലെ തോട്ടങ്ങളിൽനിന്ന് ഉയരം കൂടിയ പശ്ചിമതീര നെടിയൻ (ഡബ്ല്യുസിടി) ഇനം തെങ്ങിന്റെ വിത്തു തേങ്ങ ശേഖരിച്ച് കാർഷിക സർവകലാശാലയുടെ തൈയാക്കി വിൽക്കാനാണു നീക്കം. തമിഴ്നാട് കാർഷിക സർവകലാശാലയിൽ മുമ്പ് പ്രഫസറായിരുന്ന കേരള കാർഷിക സർവകലാശാല വൈസ് ചാൻസലറുടെ താല്പര്യ പ്രകാരമാണു കേരളത്തിലെ കർഷകരെ തഴഞ്ഞ് പൊള്ളാച്ചിയിലെ വൻകിട കർഷകരിൽനിന്നു നാലു ലക്ഷത്തോളം വിത്തു തേങ്ങ വാങ്ങുന്നത്. നാളികേര വികസന ബോർഡിന്റെ അക്രെഡിറ്റേഷനുള്ള തോട്ടങ്ങളിൽനിന്നാണ് സാധാരണ സർക്കാർ ഏജൻസികൾ വിത്തുതേങ്ങ വാങ്ങുന്നത്. ഇതിനു വിരുദ്ധമായാണു കാർഷിക സർവകലാശാല വിത്തുതേങ്ങ വാങ്ങാൻ ഉത്തരവിറക്കിയത്.
നാളികേര വികസന ബോർഡ് 40 മുതൽ 55 വരെ രൂപ വിത്തു തേങ്ങയ്ക്കു വില നൽകുമ്പോൾ 22 രൂപയ്ക്കാണ് കാർഷിക സർവകലാശാല വിത്തുതേങ്ങ പൊള്ളാച്ചിയിൽനിന്നു വാങ്ങുന്നത്. 22 രൂപയ്ക്കു പൊള്ളാച്ചിയിൽനിന്നു വാങ്ങുന്ന വിത്തു തേങ്ങ കാർഷിക സർവകലാശാല, ‘ഗുണമേന്മയുള്ള സ്വന്തം തെങ്ങിൻതൈ’ എന്ന പേരിൽ 100 രൂപയ്ക്കാണു കർഷകർക്കു വിൽക്കുന്നത്. സംസ്ഥാന കൃഷി വകുപ്പ് നല്ല വിത്ത്തേങ്ങയ്ക്കു കേരളത്തിലെ കർഷകർക്കു നൽകുന്ന വില 70 രൂപയാണ്.
കർഷകർക്കു വിളവെടുപ്പിനുള്ള സൗകര്യത്തിനു സംസ്ഥാനത്ത് ഉയരം കുറഞ്ഞ തെങ്ങുകൾ വ്യാപിപ്പിക്കണമെന്ന നയം നിലനിൽക്കുമ്പോഴാണ് ഉയരം കൂടിയ ഇനം തെങ്ങിൻതൈകൾ സർവകലാശാല കർഷകർക്കു നൽകുന്നത്. കാർഷിക സർവകലാശാല ഉയരം കുറഞ്ഞ സങ്കരയിനങ്ങളായ ലക്ഷഗംഗ, അനന്ത ഗംഗ, കേരശ്രീ, കേര ഗംഗ, കേര സൗഭാഗ്യ എന്നിവ പുറത്തിറക്കിയിട്ടുണ്ടെങ്കിലും ഇതിന്റെ തൈകൾ നൽകാതെ പൊള്ളാച്ചി തൈകൾ നൽകാനാണ് ശ്രമം.
ഫ്രാങ്കോ ലൂയിസ്
പൊള്ളാച്ചിയിലെ തോട്ടങ്ങളിൽനിന്ന് ഉയരം കൂടിയ പശ്ചിമതീര നെടിയൻ (ഡബ്ല്യുസിടി) ഇനം തെങ്ങിന്റെ വിത്തു തേങ്ങ ശേഖരിച്ച് കാർഷിക സർവകലാശാലയുടെ തൈയാക്കി വിൽക്കാനാണു നീക്കം. തമിഴ്നാട് കാർഷിക സർവകലാശാലയിൽ മുമ്പ് പ്രഫസറായിരുന്ന കേരള കാർഷിക സർവകലാശാല വൈസ് ചാൻസലറുടെ താല്പര്യ പ്രകാരമാണു കേരളത്തിലെ കർഷകരെ തഴഞ്ഞ് പൊള്ളാച്ചിയിലെ വൻകിട കർഷകരിൽനിന്നു നാലു ലക്ഷത്തോളം വിത്തു തേങ്ങ വാങ്ങുന്നത്. നാളികേര വികസന ബോർഡിന്റെ അക്രെഡിറ്റേഷനുള്ള തോട്ടങ്ങളിൽനിന്നാണ് സാധാരണ സർക്കാർ ഏജൻസികൾ വിത്തുതേങ്ങ വാങ്ങുന്നത്. ഇതിനു വിരുദ്ധമായാണു കാർഷിക സർവകലാശാല വിത്തുതേങ്ങ വാങ്ങാൻ ഉത്തരവിറക്കിയത്.
നാളികേര വികസന ബോർഡ് 40 മുതൽ 55 വരെ രൂപ വിത്തു തേങ്ങയ്ക്കു വില നൽകുമ്പോൾ 22 രൂപയ്ക്കാണ് കാർഷിക സർവകലാശാല വിത്തുതേങ്ങ പൊള്ളാച്ചിയിൽനിന്നു വാങ്ങുന്നത്. 22 രൂപയ്ക്കു പൊള്ളാച്ചിയിൽനിന്നു വാങ്ങുന്ന വിത്തു തേങ്ങ കാർഷിക സർവകലാശാല, ‘ഗുണമേന്മയുള്ള സ്വന്തം തെങ്ങിൻതൈ’ എന്ന പേരിൽ 100 രൂപയ്ക്കാണു കർഷകർക്കു വിൽക്കുന്നത്. സംസ്ഥാന കൃഷി വകുപ്പ് നല്ല വിത്ത്തേങ്ങയ്ക്കു കേരളത്തിലെ കർഷകർക്കു നൽകുന്ന വില 70 രൂപയാണ്.
കർഷകർക്കു വിളവെടുപ്പിനുള്ള സൗകര്യത്തിനു സംസ്ഥാനത്ത് ഉയരം കുറഞ്ഞ തെങ്ങുകൾ വ്യാപിപ്പിക്കണമെന്ന നയം നിലനിൽക്കുമ്പോഴാണ് ഉയരം കൂടിയ ഇനം തെങ്ങിൻതൈകൾ സർവകലാശാല കർഷകർക്കു നൽകുന്നത്. കാർഷിക സർവകലാശാല ഉയരം കുറഞ്ഞ സങ്കരയിനങ്ങളായ ലക്ഷഗംഗ, അനന്ത ഗംഗ, കേരശ്രീ, കേര ഗംഗ, കേര സൗഭാഗ്യ എന്നിവ പുറത്തിറക്കിയിട്ടുണ്ടെങ്കിലും ഇതിന്റെ തൈകൾ നൽകാതെ പൊള്ളാച്ചി തൈകൾ നൽകാനാണ് ശ്രമം.
ഫ്രാങ്കോ ലൂയിസ്