കൊച്ചി: നഗരമധ്യത്തിൽ റോഡിലെ കുഴിയിൽ വീണ ബൈക്ക് യാത്രികനായ യുവാവ് ടാങ്കർ ലോറി കയറി ദാരുണമായി മരിച്ചു. കൂനമ്മാവ് കാച്ചാനിക്കോടത്ത് ലാലന്റെ മകൻ കെ.എൽ. യദുലാൽ(23) ആണ് മരിച്ചത്. പാലാരിവട്ടം മെട്രോ സ്റ്റേഷനു സമീപം ഇന്നലെ രാവിലെ എട്ടിനായിരുന്നു അപകടം.
കുഴി മൂടിവച്ചിരുന്ന ബോർഡിൽ ബൈക്കിന്റെ ഹാൻഡിൽ ബാർ തട്ടി റോഡിൽ മറിഞ്ഞുവീണ യുവാവിന്റെ ദേഹത്തുകൂടി പിന്നാലെ വന്ന ടാങ്കർ കയറിയിറങ്ങുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
യദുലാലിനെ പിന്നാലെ വന്ന കാറിൽ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടവന്ത്ര സോഫ്റ്റൻ ടെക്നോളജീസ് ജീവനക്കാരനും ചെറിയപ്പിള്ളി മഡോണ ടൈലേഴ്സ് ഉടമയുമാണ് യദുലാൽ. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. നിഷ ലാലനാണ് യദുവിന്റെ മാതാവ്. നന്ദുലാൽ ഏക സഹോദരൻ.
വാട്ടർ അഥോറിറ്റിയുടെ പൈപ്പ് പൊട്ടിയുണ്ടായ കുഴിയാണ് അപകടമുണ്ടാക്കിയത്. കുഴി രൂപപ്പെട്ടിട്ട് എട്ടു മാസത്തോളമായിരുന്നു. പൈപ്പ് നന്നാക്കാൻ റോഡ് കുഴിക്കുന്നതിനായി പിഡബ്ല്യുഡിയുടെ അനുമതി തേടിയെങ്കിലും വലിയ തുക നഷ്ടപരിഹാരമായി ചോദിച്ചതിനാൽ തർക്കമായി. ഇതേത്തുടർന്നു കുഴിയടയ്ക്കൽ നീണ്ടുപോകുകയായിരുന്നു. മെട്രോ സ്റ്റേഷനു മുന്നിലെ പൊട്ടിപ്പൊളിഞ്ഞുകിടന്ന മറ്റുഭാഗങ്ങൾ കഴിഞ്ഞയാഴ്ച ടാർ ചെയ്തപ്പോഴും ഈ കുഴി മൂടിയില്ല. ഈ അനാസ്ഥ ഒരു യുവാവിന്റെ വിലപ്പെട്ട ജീവൻ നഷ്ടമാക്കി.
കുഴി മൂടിവച്ചിരുന്ന ബോർഡിൽ ബൈക്കിന്റെ ഹാൻഡിൽ ബാർ തട്ടി റോഡിൽ മറിഞ്ഞുവീണ യുവാവിന്റെ ദേഹത്തുകൂടി പിന്നാലെ വന്ന ടാങ്കർ കയറിയിറങ്ങുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
യദുലാലിനെ പിന്നാലെ വന്ന കാറിൽ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടവന്ത്ര സോഫ്റ്റൻ ടെക്നോളജീസ് ജീവനക്കാരനും ചെറിയപ്പിള്ളി മഡോണ ടൈലേഴ്സ് ഉടമയുമാണ് യദുലാൽ. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. നിഷ ലാലനാണ് യദുവിന്റെ മാതാവ്. നന്ദുലാൽ ഏക സഹോദരൻ.
വാട്ടർ അഥോറിറ്റിയുടെ പൈപ്പ് പൊട്ടിയുണ്ടായ കുഴിയാണ് അപകടമുണ്ടാക്കിയത്. കുഴി രൂപപ്പെട്ടിട്ട് എട്ടു മാസത്തോളമായിരുന്നു. പൈപ്പ് നന്നാക്കാൻ റോഡ് കുഴിക്കുന്നതിനായി പിഡബ്ല്യുഡിയുടെ അനുമതി തേടിയെങ്കിലും വലിയ തുക നഷ്ടപരിഹാരമായി ചോദിച്ചതിനാൽ തർക്കമായി. ഇതേത്തുടർന്നു കുഴിയടയ്ക്കൽ നീണ്ടുപോകുകയായിരുന്നു. മെട്രോ സ്റ്റേഷനു മുന്നിലെ പൊട്ടിപ്പൊളിഞ്ഞുകിടന്ന മറ്റുഭാഗങ്ങൾ കഴിഞ്ഞയാഴ്ച ടാർ ചെയ്തപ്പോഴും ഈ കുഴി മൂടിയില്ല. ഈ അനാസ്ഥ ഒരു യുവാവിന്റെ വിലപ്പെട്ട ജീവൻ നഷ്ടമാക്കി.