തിരുവനന്തപുരം: ഭാരതത്തിന്റെ മതേതരത്വത്തെ കൊലപ്പെടുത്തുകയാണു പൗരത്വബില്ലിലൂടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരേ യുഡിഎഫിന്റെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. മതത്തിന്റെ പേരില്‍ പൗരത്വം നൽകുന്ന നടപടി മതേതര രാജ്യത്ത് ആദ്യ സംഭവമാണ്.
മോദി സർക്കാർ രാജ്യത്തിന്റെ ഭരണഘടനയെത്തന്നെ പിച്ചിച്ചീന്തുകയാണ്. രാജ്യത്തു വര്‍ഗീയ സംഘര്‍ഷം കൂട്ടാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
മുന്‍ കെപിസിസി പ്രസിഡന്റ് എം.എം. ഹസന്, യുഡിഎഫ് നേതാക്കളായ വി.എസ്. ശിവകുമാര്‍, ടി.ശരത്ചന്ദ്രപ്രസാദ്, ബീമാപ്പള്ളി റഷീദ്, സോളമന് അലക്സ്, നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മോദി സർക്കാർ രാജ്യത്തിന്റെ ഭരണഘടനയെത്തന്നെ പിച്ചിച്ചീന്തുകയാണ്. രാജ്യത്തു വര്‍ഗീയ സംഘര്‍ഷം കൂട്ടാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
മുന്‍ കെപിസിസി പ്രസിഡന്റ് എം.എം. ഹസന്, യുഡിഎഫ് നേതാക്കളായ വി.എസ്. ശിവകുമാര്‍, ടി.ശരത്ചന്ദ്രപ്രസാദ്, ബീമാപ്പള്ളി റഷീദ്, സോളമന് അലക്സ്, നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.