തിരുവനന്തപുരം: പൊതുഭരണ വകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിൻഹയെ സ്ഥലമാറ്റിയതു പെരുമാറ്റ ദൂഷ്യത്തിന്റെ പേരിലാണെന്നു കോണ്ഗ്രസ് വക്താവ് ജ്യാതികുമാർ ചാമക്കാല പത്രസമ്മേളനത്തിൽ പറഞ്ഞു.
ബിശ്വനാഥ് സിൻഹ വനിതാ ഐഎഎസ് ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറി. രണ്ടു ജൂണിയർ വനിതാ ഓഫീസർമാർക്കു രാത്രിയിൽ അശ്ലീല സന്ദേശമയച്ചു. സമാനമായ നിരവധി പരാതികൾ സിൻഹക്കെതിരേ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. ബിശ്വനാഥിന്റേതെന്ന് അവകാശപ്പെടുന്ന വാട്ട്സാപ്പ് സന്ദേശങ്ങളും അദ്ദേഹം പത്രസമ്മേളനത്തിൽ പുറത്തുവിട്ടു.അതേസമയം, തനിക്കെതിരേ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സ്ഥലം മാറ്റിയത് എന്തിനാണെന്നു സ്ഥലം മാറ്റിയവരോടു ചോദിക്കണമെന്നുമാണു ബിശ്വനാഥ് സിൻഹയുടെ പ്രതികരണം.
ബിശ്വനാഥ് സിൻഹ വനിതാ ഐഎഎസ് ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറി. രണ്ടു ജൂണിയർ വനിതാ ഓഫീസർമാർക്കു രാത്രിയിൽ അശ്ലീല സന്ദേശമയച്ചു. സമാനമായ നിരവധി പരാതികൾ സിൻഹക്കെതിരേ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. ബിശ്വനാഥിന്റേതെന്ന് അവകാശപ്പെടുന്ന വാട്ട്സാപ്പ് സന്ദേശങ്ങളും അദ്ദേഹം പത്രസമ്മേളനത്തിൽ പുറത്തുവിട്ടു.അതേസമയം, തനിക്കെതിരേ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സ്ഥലം മാറ്റിയത് എന്തിനാണെന്നു സ്ഥലം മാറ്റിയവരോടു ചോദിക്കണമെന്നുമാണു ബിശ്വനാഥ് സിൻഹയുടെ പ്രതികരണം.