തിരുവനന്തപുരം: അഭയ കേസിന്റെ അവസാനഘട്ട വിചാരണ ആരംഭിച്ചു. അഭയയുടെ മരണം മുങ്ങിമരണമാണെന്ന് അഭയയുടെ പോസ്റ്റുമോർട്ടം നടത്തിയ കോട്ടയം മെഡിക്കൽ കോളജിലെ പോലീസ് സർജനായിരുന്ന സി. രാധകൃഷ്ണൻ മൊഴി നൽകി.
അബോധാവസ്ഥയിൽ കിണറ്റിൽ വീണ അഭയയുടെ ശ്വാസകോശത്തിൽ ഉണ്ടായ തടസമാണു മരണകാരണം എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ, മുങ്ങിമരിക്കുന്ന ഒരാൾ കാണിക്കാറുള്ള മരണവെപ്രാളം നടന്നതായി അഭയയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്താതിരുന്നത് അഭയ കിണറ്റിൽ വീഴുന്പോൾ അബോധാവസ്ഥയിൽ ആയതുകൊണ്ടല്ലേ എന്ന സിബിഐ അഭിഭാഷകന്റെ ചോദ്യത്തിന് ഓരോ മനുഷ്യശരീരവും ഒരോ രീതിയിലാണെന്നും അതുകൊണ്ട് ഇതിന് ഉത്തരം പറയാൻ കഴിയില്ലെന്നും ഡോക്ടർ മറുപടിനൽകി.
അഭയയുടെ പോസ്റ്റ്മോർട്ടം നടത്തിയതല്ലാതെ സംഭവസ്ഥലം ആദ്യം സന്ദർശിച്ചിരുന്നില്ല.
പോസ്റ്റ്മോർട്ടം നടത്താൻ കോട്ടയം വെസ്റ്റ് പോലീസ് കൊണ്ടുവരുന്പോൾ ശരീരത്തിൽനിന്നു ലഭിച്ച മറ്റ് ഒരു തൊണ്ടിമുതലും തന്നെ ഏൽപ്പിച്ചിരുന്നില്ല എന്നും ഡോക്ടർ മൊഴി നൽകി. സിബിഐ കേസ് അന്വേഷണം ഏറ്റെടുത്ത ശേഷമാണു താൻ സംഭവസ്ഥലം സന്ദർശിച്ചിരുന്നത്. അഭയയുടെ തലയിൽ കൈക്കോടാലി പോലെയുള്ള ആയുധം കൊണ്ടുണ്ടായ അടിയാകാം മരണകാരണം എന്ന് താൻ മജിസ്ട്രേറ്റിനു മുൻപിൽ നൽകിയ രഹസ്യമൊഴിയിൽ പറഞ്ഞിരുന്നു. ഇങ്ങനെ രഹസ്യമൊഴി നൽകാൻ തന്നെ സിബിഐ ഉദ്യോഗസ്ഥർ നിർബന്ധിച്ചതായും ഡോക്ടർ കൂട്ടിച്ചേർത്തു.
അബോധാവസ്ഥയിൽ കിണറ്റിൽ വീണ അഭയയുടെ ശ്വാസകോശത്തിൽ ഉണ്ടായ തടസമാണു മരണകാരണം എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ, മുങ്ങിമരിക്കുന്ന ഒരാൾ കാണിക്കാറുള്ള മരണവെപ്രാളം നടന്നതായി അഭയയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്താതിരുന്നത് അഭയ കിണറ്റിൽ വീഴുന്പോൾ അബോധാവസ്ഥയിൽ ആയതുകൊണ്ടല്ലേ എന്ന സിബിഐ അഭിഭാഷകന്റെ ചോദ്യത്തിന് ഓരോ മനുഷ്യശരീരവും ഒരോ രീതിയിലാണെന്നും അതുകൊണ്ട് ഇതിന് ഉത്തരം പറയാൻ കഴിയില്ലെന്നും ഡോക്ടർ മറുപടിനൽകി.
അഭയയുടെ പോസ്റ്റ്മോർട്ടം നടത്തിയതല്ലാതെ സംഭവസ്ഥലം ആദ്യം സന്ദർശിച്ചിരുന്നില്ല.
പോസ്റ്റ്മോർട്ടം നടത്താൻ കോട്ടയം വെസ്റ്റ് പോലീസ് കൊണ്ടുവരുന്പോൾ ശരീരത്തിൽനിന്നു ലഭിച്ച മറ്റ് ഒരു തൊണ്ടിമുതലും തന്നെ ഏൽപ്പിച്ചിരുന്നില്ല എന്നും ഡോക്ടർ മൊഴി നൽകി. സിബിഐ കേസ് അന്വേഷണം ഏറ്റെടുത്ത ശേഷമാണു താൻ സംഭവസ്ഥലം സന്ദർശിച്ചിരുന്നത്. അഭയയുടെ തലയിൽ കൈക്കോടാലി പോലെയുള്ള ആയുധം കൊണ്ടുണ്ടായ അടിയാകാം മരണകാരണം എന്ന് താൻ മജിസ്ട്രേറ്റിനു മുൻപിൽ നൽകിയ രഹസ്യമൊഴിയിൽ പറഞ്ഞിരുന്നു. ഇങ്ങനെ രഹസ്യമൊഴി നൽകാൻ തന്നെ സിബിഐ ഉദ്യോഗസ്ഥർ നിർബന്ധിച്ചതായും ഡോക്ടർ കൂട്ടിച്ചേർത്തു.