കൊച്ചി: അഭയക്കേസില്‍ പ്രതികളുടെ നാര്‍ക്കോ പരിശോധന നടത്തിയ ഡോക്ടര്‍മാരായ കൃഷ്ണവേണി, പ്രവീണ്‍ പര്‍വതപ്പ എന്നിവരെ സാക്ഷികളായി വിസ്തരിക്കാമെന്ന സിബിഐ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് അലക്സാണ്ടര്‍ തോമസിന്റെ ഉത്തരവ്. നാര്‍ക്കോ പരിശോധനയുമായി ബന്ധപ്പെട്ട മറ്റ് എട്ടു സാക്ഷികളെ വിസ്തരിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.
ചോദ്യം ചെയ്യലിന് പോലീസ് ഉപയോഗിക്കുന്ന നാര്‍ക്കോ പരിശോധന, ഭരണഘടനാവിരുദ്ധമാണെന്ന് സെല്‍വി-കര്‍ണാടക കേസില്‍ 2010ല്‍ സുപ്രീംകോടതി ഉത്തരവിട്ടുള്ളതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ വിധിയുടെ പശ്ചാത്തലത്തില്‍ നാര്‍ക്കോ പരിശോധനാ ഫലത്തെ തെളിവായി കാണാനാവില്ല. അതിനാല്‍ നാര്‍ക്കോ പരിശോധന നടത്തിയ ഡോക്ടര്‍മാരെയും വിദഗ്ധരെയും വിസ്തരിക്കേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
ഹര്‍ജി പരിഗണിക്കവേ തങ്ങളുടെ അനുമതിയും സമ്മതവുമില്ലാതെയാണ് നുണപരിശോധനയും നാര്‍ക്കോ പരിശോധനയും നടത്തിയതെന്നും ഇവ മാധ്യമങ്ങള്‍ക്ക് അധികൃതര്‍ ചോര്‍ത്തി നല്‍കിയെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ബോധപൂര്‍വമല്ലാതെ നല്കുന്ന മൊഴിയാണ് നാര്‍ക്കോ പരിശോധനയിലുള്ളതെന്നതിനാല് ഇതു തെളിവായി സ്വീകരിക്കരുതെന്നും പുതിയ വസ്തുകള്‍ക്കുള്ള സൂചന മാത്രമായേ ഇതു സ്വീകരിക്കാവൂയെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ പറഞ്ഞു. 2007ലാണ് ഫാ. കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയെയും നാര്‍ക്കോ പരിശോധനയ്ക്ക് വിധേയരാക്കിയത്.
ചോദ്യം ചെയ്യലിന് പോലീസ് ഉപയോഗിക്കുന്ന നാര്‍ക്കോ പരിശോധന, ഭരണഘടനാവിരുദ്ധമാണെന്ന് സെല്‍വി-കര്‍ണാടക കേസില്‍ 2010ല്‍ സുപ്രീംകോടതി ഉത്തരവിട്ടുള്ളതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ വിധിയുടെ പശ്ചാത്തലത്തില്‍ നാര്‍ക്കോ പരിശോധനാ ഫലത്തെ തെളിവായി കാണാനാവില്ല. അതിനാല്‍ നാര്‍ക്കോ പരിശോധന നടത്തിയ ഡോക്ടര്‍മാരെയും വിദഗ്ധരെയും വിസ്തരിക്കേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
ഹര്‍ജി പരിഗണിക്കവേ തങ്ങളുടെ അനുമതിയും സമ്മതവുമില്ലാതെയാണ് നുണപരിശോധനയും നാര്‍ക്കോ പരിശോധനയും നടത്തിയതെന്നും ഇവ മാധ്യമങ്ങള്‍ക്ക് അധികൃതര്‍ ചോര്‍ത്തി നല്‍കിയെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ബോധപൂര്‍വമല്ലാതെ നല്കുന്ന മൊഴിയാണ് നാര്‍ക്കോ പരിശോധനയിലുള്ളതെന്നതിനാല് ഇതു തെളിവായി സ്വീകരിക്കരുതെന്നും പുതിയ വസ്തുകള്‍ക്കുള്ള സൂചന മാത്രമായേ ഇതു സ്വീകരിക്കാവൂയെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ പറഞ്ഞു. 2007ലാണ് ഫാ. കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയെയും നാര്‍ക്കോ പരിശോധനയ്ക്ക് വിധേയരാക്കിയത്.