പാലാ: ഏറ്റുമാനൂർ- പൂഞ്ഞാർ ഹൈവേയിൽ പുലിയന്നൂർ കാണിക്കമണ്ഡപത്തിനു സമീപം ജീപ്പും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികനായ യുവഅഭിഭാഷകൻ മരിച്ചു. മാന്നാനം കുട്ടിപ്പടി പാക്കുപറമ്പിൽ ജോസഫിന്റെയും മേരിയുടെയും മകൻ അഡ്വ. ലിബിൻ (28) ആണ് മരിച്ചത്.
ഇന്നലെ രാവിലെ അഞ്ചോടെയായിരുന്നു അപകടം. രാമപുരത്ത് സഹോദരീഭർത്താവിന്റെ അനുജന്റെ വിവാഹ ഒരുക്കങ്ങളിൽ പങ്കെടുത്ത ശേഷം മാന്നാനത്തെ വീട്ടിലേക്കു പോകവേയാണ് അപകടം. കിടങ്ങൂർ ഭാഗത്തുനിന്നു പാലായ്ക്കു വരികയായിരുന്ന ജീപ്പും ബൈക്കും ഒരേ ദിശയിലേക്ക് തിരിച്ചതിനെത്തുടർന്നു ബൈക്ക് ജീപ്പിനു പിന്നിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ലിബിന്റെ വലതുകാൽ അറ്റുപോയി. റോഡിൽ കിടന്ന ലിബിനെ പോലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തും മുമ്പേ മരണം സംഭവിച്ചിരുന്നു.
മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ. സംസ്കാരം നാളെ പത്തിന് അതിരമ്പുഴ സെന്റ് മേരീസ് പള്ളിയിൽ. സഹോദരി ലിബി. ദീപേഷ് രാമപുരം സഹോദരീഭർത്താവാണ്.
ഇന്നലെ രാവിലെ അഞ്ചോടെയായിരുന്നു അപകടം. രാമപുരത്ത് സഹോദരീഭർത്താവിന്റെ അനുജന്റെ വിവാഹ ഒരുക്കങ്ങളിൽ പങ്കെടുത്ത ശേഷം മാന്നാനത്തെ വീട്ടിലേക്കു പോകവേയാണ് അപകടം. കിടങ്ങൂർ ഭാഗത്തുനിന്നു പാലായ്ക്കു വരികയായിരുന്ന ജീപ്പും ബൈക്കും ഒരേ ദിശയിലേക്ക് തിരിച്ചതിനെത്തുടർന്നു ബൈക്ക് ജീപ്പിനു പിന്നിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ലിബിന്റെ വലതുകാൽ അറ്റുപോയി. റോഡിൽ കിടന്ന ലിബിനെ പോലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തും മുമ്പേ മരണം സംഭവിച്ചിരുന്നു.
മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ. സംസ്കാരം നാളെ പത്തിന് അതിരമ്പുഴ സെന്റ് മേരീസ് പള്ളിയിൽ. സഹോദരി ലിബി. ദീപേഷ് രാമപുരം സഹോദരീഭർത്താവാണ്.