കൊച്ചി: സിനിമാ നിർമാതാക്കൾക്കെതിരേ നടത്തിയ മനോരോഗ പരമാർശത്തിൽ മാപ്പ് പറഞ്ഞതിനു പിന്നാലെ വിലക്കു നീങ്ങുമെന്ന പ്രതീക്ഷയിൽ നടൻ ഷെയ്ൻ നിഗം. തന്റെ ഖേദപ്രകടനം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സ്വീകരിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് ഷെയ്ൻ നിഗം പറയുന്നു.
19നു ചേരുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗത്തിൽ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നു. മുടങ്ങിയ മൂന്നു സിനിമകളും പൂർത്തിയാക്കാൻ തയാറാണ്. പ്രൊഡ്യുസേഴ്സ് അസോസിയേഷൻ പറയുന്നതനുസരിച്ച് ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കാം.പ്രശ്നപരിഹാരത്തിന് താരസംഘടനയായ അമ്മ സംഘടന ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാത്തിലും ശുഭപ്രതീക്ഷയാണുള്ളതെന്നും ഷെയ്ൻ നിഗം വെളിപ്പെടുത്തുന്നു.
ഷെയ്ൻനിഗം രംഗത്തു വന്നെങ്കിലും അച്ചടക്കനടപടി പിൻവലിക്കാൻ ഫിലിം ചേംബർ ഇതുവരെ തയാറായിട്ടില്ല. ഫേസ്ബുക്കിലെ ഖേദപ്രകടനം വിലപ്പോകില്ലെന്നാണ് ഫിലിം ചേംബറിന്റെ നിലപാട്. സിനിമയിൽ അഭിനയിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു ദക്ഷിണേന്ത്യൻ ഫിലിം ചേംബറിനു നൽകിയ കത്ത് പിൻവലിക്കേണ്ടന്നും അവർ തീരുമാനിച്ചിട്ടുണ്ട്. അതേസമയം ഷെയ്ൻ നിഗത്തിനെതിരേ കടുത്ത നടപടികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചിരുന്ന നിർമാതാക്കൾ 19നു യോഗം ചേരുന്നുണ്ട്.
ഷെയ്ൻ നിഗം മാപ്പു പറയുകയും സിനിമകൾ പൂർത്തിയാക്കി നൽകാമെന്ന് അറിയിച്ചിരിക്കുകയും ചെയ്ത സാഹചര്യത്തിൽ നിർമാതാക്കൾ പിന്നോട്ടു പോകുമെന്നുമാണ് ചില കേന്ദ്രങ്ങൾ നല്കുന്ന സൂചന. പലപ്രാവശ്യം വാക്ക് മാറ്റിപ്പറഞ്ഞ ഷെയ്ൻ നിഗത്തിന്റെ കാര്യത്തിൽ അമ്മയുടെ ഇടപെടലും ഉറപ്പും നിർമാതാക്കൾ പ്രതീക്ഷിക്കുന്നു. ഷെയ്ൻ നിഗത്തിനെതിരെയുള്ള നിയമനടപടിയെക്കുറിച്ചുള്ള ആലോചനയാണു നിർമാതാക്കളുടെ യോഗത്തിന്റെ പ്രധാന അജണ്ട. രണ്ടു സിനിമകൾക്കു മുടക്കിയ തുക തിരികെ നൽകിയില്ലെങ്കിൽ ഷെയ്ൻ നിഗത്തിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യും.
ഇതിനിടെ, ഷെയ്ൻ നിഗത്തിന്റെ നിലപാടിൽ വിയോജിപ്പുണ്ടായിരുന്ന സാങ്കേതികവിദഗ്ധരുടെ സംഘടനയായ ഫെഫ്ക പ്രശ്നപരിഹാരം ഉണ്ടാകണമെന്ന നിലപാടുമായി രംഗത്തുവന്നതു ശുഭസൂചനയാണ്. ഷെയ്ൻ നിഗം മാപ്പ് പറഞ്ഞതിനെ തുടർന്നാണ് ഫെഫ്ക കടുത്ത നിലപാടിൽ അയവുവരുത്തിയത്.
19നു ചേരുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗത്തിൽ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നു. മുടങ്ങിയ മൂന്നു സിനിമകളും പൂർത്തിയാക്കാൻ തയാറാണ്. പ്രൊഡ്യുസേഴ്സ് അസോസിയേഷൻ പറയുന്നതനുസരിച്ച് ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കാം.പ്രശ്നപരിഹാരത്തിന് താരസംഘടനയായ അമ്മ സംഘടന ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാത്തിലും ശുഭപ്രതീക്ഷയാണുള്ളതെന്നും ഷെയ്ൻ നിഗം വെളിപ്പെടുത്തുന്നു.
ഷെയ്ൻനിഗം രംഗത്തു വന്നെങ്കിലും അച്ചടക്കനടപടി പിൻവലിക്കാൻ ഫിലിം ചേംബർ ഇതുവരെ തയാറായിട്ടില്ല. ഫേസ്ബുക്കിലെ ഖേദപ്രകടനം വിലപ്പോകില്ലെന്നാണ് ഫിലിം ചേംബറിന്റെ നിലപാട്. സിനിമയിൽ അഭിനയിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു ദക്ഷിണേന്ത്യൻ ഫിലിം ചേംബറിനു നൽകിയ കത്ത് പിൻവലിക്കേണ്ടന്നും അവർ തീരുമാനിച്ചിട്ടുണ്ട്. അതേസമയം ഷെയ്ൻ നിഗത്തിനെതിരേ കടുത്ത നടപടികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചിരുന്ന നിർമാതാക്കൾ 19നു യോഗം ചേരുന്നുണ്ട്.
ഷെയ്ൻ നിഗം മാപ്പു പറയുകയും സിനിമകൾ പൂർത്തിയാക്കി നൽകാമെന്ന് അറിയിച്ചിരിക്കുകയും ചെയ്ത സാഹചര്യത്തിൽ നിർമാതാക്കൾ പിന്നോട്ടു പോകുമെന്നുമാണ് ചില കേന്ദ്രങ്ങൾ നല്കുന്ന സൂചന. പലപ്രാവശ്യം വാക്ക് മാറ്റിപ്പറഞ്ഞ ഷെയ്ൻ നിഗത്തിന്റെ കാര്യത്തിൽ അമ്മയുടെ ഇടപെടലും ഉറപ്പും നിർമാതാക്കൾ പ്രതീക്ഷിക്കുന്നു. ഷെയ്ൻ നിഗത്തിനെതിരെയുള്ള നിയമനടപടിയെക്കുറിച്ചുള്ള ആലോചനയാണു നിർമാതാക്കളുടെ യോഗത്തിന്റെ പ്രധാന അജണ്ട. രണ്ടു സിനിമകൾക്കു മുടക്കിയ തുക തിരികെ നൽകിയില്ലെങ്കിൽ ഷെയ്ൻ നിഗത്തിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യും.
ഇതിനിടെ, ഷെയ്ൻ നിഗത്തിന്റെ നിലപാടിൽ വിയോജിപ്പുണ്ടായിരുന്ന സാങ്കേതികവിദഗ്ധരുടെ സംഘടനയായ ഫെഫ്ക പ്രശ്നപരിഹാരം ഉണ്ടാകണമെന്ന നിലപാടുമായി രംഗത്തുവന്നതു ശുഭസൂചനയാണ്. ഷെയ്ൻ നിഗം മാപ്പ് പറഞ്ഞതിനെ തുടർന്നാണ് ഫെഫ്ക കടുത്ത നിലപാടിൽ അയവുവരുത്തിയത്.