ചെങ്ങന്നൂർ: കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്-പിക്അപ് വാനിലിടിച്ച് ഒരാൾ മരിച്ചു. 21 പേർക്കു പരിക്കേറ്റു, ഒരാളുടെ നില ഗുരുതരം. പിക്അപ് വാൻ ഡ്രൈവർ പുലിയൂർ സ്വദേശി സോമാലയത്തിൽ സോമൻ- ആനന്ദവല്ലി ദന്പതികളുടെ മകൻ സജിത്താ(28)ണ് മരിച്ചത്. അപകട സ്ഥലത്തുനിന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഉദയനാപുരം സ്വദേശി അഭിലാഷിനെ ഗുരുതരാവസ്ഥയിൽ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
എംസി റോഡിൽ മുളക്കുഴ പഞ്ചായത്ത് ജംഗ്ഷനിൽ ഇന്നലെ രാവിലെ 7.10 ഓടെയായിരുന്നു അപകടം. മൂന്നാറിലേക്കു പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് നിർത്തിയിട്ടിരുന്ന പിക്അപ് വാനിലിടിക്കുകയായിരുന്നു. തലയോലപ്പറന്പിൽ സ്വകാര്യ കന്പനിയിലെ ജോലിക്കാരായിരുന്ന സജിത്ത്, അഭിലാഷ് എന്നിവർ കന്പനി ആവശ്യത്തിനായി പന്തളം ഭാഗത്തേക്കു പോകുകയായിരുന്നു. മുളക്കുഴ പഞ്ചായത്ത് പടിക്കു സമീപം ഇവരുടെ വാഹനം നിർത്തിയിട്ടശേഷം സമീപത്തുനിന്ന ആളിനോടു വഴി ചോദിച്ചു മനസിലാക്കുന്നതിനിടയിലാണ് അപകടം.
നെയ്യാറ്റിൻകരനിന്നു മൂന്നാറിലേക്കു പോയ ബസ് മറ്റൊരു വാഹനത്തെ മറികടന്നാണു പിക്അപ്പ് വാനിൽ ഇടിച്ചത്. അപകടത്തിൽ വാൻ പൂർണമായും തകർന്നു. ബസ് അമിത വേഗത്തിലായിരുന്നെന്നു ബസിലെ യാത്രക്കാർ പറഞ്ഞു. ബസിലുണ്ടായിരുന്ന 20ഓളം യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ബസ് യാത്രികരെ മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെങ്ങന്നൂർ ട്രാഫിക് പോലീസ്, ഫയർഫോഴ്സ്, പോലീസ് എന്നിവർ സ്ഥലത്തെത്തിയിരുന്നു. ബസ് ഡ്രൈവർ അജിയെ ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു. ചെങ്ങന്നൂർ പോലീസ് നടപടി സ്വീകരിച്ചു. അജിത്താണ് മരിച്ച സജിത്തിന്റെ സഹോദരൻ.
എംസി റോഡിൽ മുളക്കുഴ പഞ്ചായത്ത് ജംഗ്ഷനിൽ ഇന്നലെ രാവിലെ 7.10 ഓടെയായിരുന്നു അപകടം. മൂന്നാറിലേക്കു പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് നിർത്തിയിട്ടിരുന്ന പിക്അപ് വാനിലിടിക്കുകയായിരുന്നു. തലയോലപ്പറന്പിൽ സ്വകാര്യ കന്പനിയിലെ ജോലിക്കാരായിരുന്ന സജിത്ത്, അഭിലാഷ് എന്നിവർ കന്പനി ആവശ്യത്തിനായി പന്തളം ഭാഗത്തേക്കു പോകുകയായിരുന്നു. മുളക്കുഴ പഞ്ചായത്ത് പടിക്കു സമീപം ഇവരുടെ വാഹനം നിർത്തിയിട്ടശേഷം സമീപത്തുനിന്ന ആളിനോടു വഴി ചോദിച്ചു മനസിലാക്കുന്നതിനിടയിലാണ് അപകടം.
നെയ്യാറ്റിൻകരനിന്നു മൂന്നാറിലേക്കു പോയ ബസ് മറ്റൊരു വാഹനത്തെ മറികടന്നാണു പിക്അപ്പ് വാനിൽ ഇടിച്ചത്. അപകടത്തിൽ വാൻ പൂർണമായും തകർന്നു. ബസ് അമിത വേഗത്തിലായിരുന്നെന്നു ബസിലെ യാത്രക്കാർ പറഞ്ഞു. ബസിലുണ്ടായിരുന്ന 20ഓളം യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ബസ് യാത്രികരെ മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെങ്ങന്നൂർ ട്രാഫിക് പോലീസ്, ഫയർഫോഴ്സ്, പോലീസ് എന്നിവർ സ്ഥലത്തെത്തിയിരുന്നു. ബസ് ഡ്രൈവർ അജിയെ ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു. ചെങ്ങന്നൂർ പോലീസ് നടപടി സ്വീകരിച്ചു. അജിത്താണ് മരിച്ച സജിത്തിന്റെ സഹോദരൻ.